അമിതവേഗത്തിൽ പായുന്ന ന്യൂജെൻ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും മറ്റുള്ളവരെ അപകടത്തിൽപ്പെടുത്തുന്നതുമായ സംഭവങ്ങൾ വർധിച്ചുവരികയാണ്. മോട്ടോർ വാഹനവകുപ്പും പോലീസും ഇക്കാര്യത്തിൽ കർശന നടപടിയെടുക്കണം.
നിരന്തരം അപകടമുണ്ടാക്കുന്ന ബസുകളെയും ടിപ്പറുകളെയുമൊക്കെ കൊലയാളിവാഹനങ്ങളെന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഇതിലും ഏറെയാണെന്ന കാര്യം നാം പലപ്പോഴും മനസിലാക്കുന്നില്ല. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഒട്ടുമിക്ക ഇരുചക്ര വാഹനാപകടങ്ങൾക്കും കാരണം. വഴിയാത്രക്കാരെ ഇടിച്ചിടുന്നതും ഓവർടേക്കിംഗിനിടെ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളെ അപകടത്തിൽപ്പെടുത്തുന്നതുമായ സംഭവങ്ങൾ നിരവധിയാണ്. വെടിയുണ്ടയേക്കാൾ മാരകമാണീ അതിവേഗ ബൈക്കുകൾ. കാൽനടയാത്രക്കാരുൾപ്പെടെയുള്ളവരാണിതിന്റെ ആഘാതമേറ്റു വാങ്ങുന്നത്.
മിതമായ വേഗത്തിൽ, നിർദിഷ്ട പാതയിലൂടെ മാത്രം വാഹനമോടിക്കുന്നവരാണ് ഇരുചക്ര വാഹനയാത്രക്കാരിൽ ബഹുഭൂരിപക്ഷവും. പക്ഷേ, ഇപ്രകാരം നിയമാനുസൃതം വാഹനമോടിക്കുന്നവരെയും ഇടിച്ചിട്ടു പായുന്ന ന്യൂജെൻ ഇരുചക്രവാഹനയാത്രക്കാരുടെ എണ്ണം കൂടിവരുകയാണ്. ഇവരിൽ ചിലരുടെ ജീവൻ നഷ്ടമാവുന്നു, മറ്റു ചിലർ ആജീവനാന്തം ജീവച്ഛവംപോലെ ജീവിക്കേണ്ടിവരുന്നു. ഉയർന്ന കുതിരശക്തിയുള്ള വിലയേറിയ ഇരുചക്രവാഹനങ്ങളിൽ പറക്കുന്ന ചെറുപ്പക്കാർ തങ്ങൾക്കു മാത്രമല്ല, മറ്റു യാത്രക്കാർക്കും വലിയ ഭീഷണിയാണുയർത്തുന്നത്. 300 ബിഎച്ച്പി ശക്തിയുള്ള, എഴുപതു ലക്ഷം രൂപയിലേറെ വിലയുള്ള ബൈക്ക് ഒരു പ്രമുഖ കന്പനി കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഇറക്കിയിരുന്നു.
മോട്ടോർസൈക്കിളുകളിൽ പറക്കുന്ന റൈഡർമാരുടെ രാജ്യാന്തര സംഘടനകളിൽ പ്രധാനപ്പെട്ട അയൺ ബട്ട് അസോസിയേഷനിൽ (ഐബിഎ) അംഗങ്ങളായ മലയാളികളെക്കുറിച്ചു രണ്ടു വർഷം മുന്പു രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തിയിരുന്നു. ഐബിഎയുടെ ഓൺലൈൻ ബൈക്ക് റൈഡിംഗ് ചലഞ്ചിനിടെ ഒറ്റപ്പാലം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി മിഥുൻ ഘോഷ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നായിരുന്നു അന്വേഷണം. 1264 കിലോമീറ്റർ 22 മണിക്കൂർ കൊണ്ടു പൂർത്തിയാക്കുന്ന ചലഞ്ചിനിടെയാണ് പൂന-ബംഗളൂരു ഹൈവേയിലെ ചിത്രദുർഗയിൽവച്ചു മിഥുൻ ഘോഷിന്റെ ബൈക്ക് ലോറിയിലിടിച്ച് അപകടമുണ്ടായത്. മിഥുന്റെ സുഹൃത്തുക്കളിൽ ചിലരും ഇത്തരം ബൈക്ക് റൈഡിംഗ് ചലഞ്ചുകളിൽ ഉൾപ്പെട്ടിരുന്നതായി അന്നു കണ്ടെത്തിയിരുന്നു. എന്തെങ്കിലും അപകടമോ മരണമോ നടന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ സാധാരണ പുറത്തുവരാറുള്ളൂ. എന്നാൽ ഇത്തരം ചലഞ്ചുകളുമായി ബന്ധപ്പെടാതെതന്നെ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങൾ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല, വഴിയാത്രക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമൊക്കെ ഇതിലുൾപ്പെടും.
ലോകം ഞങ്ങളുടെ കളിസ്ഥലം എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അയേൺ ബട്ട് അസോസിയേഷനെപ്പോലുള്ള സംഘടനകൾ കേരളത്തിലും ചെറുപ്പക്കാരെ സ്വാധീനിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ചലഞ്ച് റൈഡിംഗിനു കേരളത്തിലും ആരാധകരേറെയുണ്ടെന്ന് രണ്ടു വർഷം മുന്പു കണ്ടെത്തിയിരുന്നതാണ്. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ കൂടുതൽ പേരും മരിക്കുന്നത് ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളിലാണ്. കഴിഞ്ഞ വർഷം ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട് 22,779 അപകടങ്ങളുണ്ടായതിൽ 2,349 പേരാണു മരിച്ചത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ രണ്ടു ലക്ഷത്തോളം വാഹനാപകടങ്ങളാണുണ്ടായിട്ടുള്ളത്. ഈ കാലവളവിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കവിയും. വളരെ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണീ കണക്കുകൾ. ആധുനികയുഗത്തിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുന്പോൾ അപകടസാധ്യതയും കുറയേണ്ടതാണ്. എന്നാലിപ്പോൾ മറിച്ചാണു സംഭവിക്കുന്നത്. പുതിയ വാഹനങ്ങൾപോലും അപകടങ്ങളിൽപ്പെടുന്നു. അതിൽത്തന്നെ കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും ഹരമായി മാറിയ ന്യൂജെൻ ബൈക്കുകളും അപകടക്കെണിയൊരുക്കുന്നതിൽ സാരമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.
ഇരുചക്രവാഹനമോടിക്കുന്നവർ മാത്രമല്ല, പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം വന്നെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഇരുചക്രവാഹനാപകടങ്ങൾക്കെല്ലാം പ്രധാന കാരണം ഹെൽമറ്റില്ലാത്ത യാത്രയാണെന്നു പറയാനാവില്ലെങ്കിലും ഹെൽമറ്റ് നൽകുന്ന സുരക്ഷ പ്രധാനം തന്നെ. അതിനോടൊപ്പമോ അതിലേറെയോ ശ്രദ്ധിക്കപ്പെടേണ്ടത് അലസവും അമിതവേഗത്തിലുമുള്ള ഇരുചക്ര വാഹനമോടിക്കൽതന്നെയാണ്.
ബൈക്കുകളിൽ അനധികൃത ഏച്ചുകെട്ടലുകൾ നടത്തിയും സൈലൻസറിൽ മാറ്റം വരുത്തി വലിയ ശബ്ദം പുറപ്പെടുവിച്ചും ഓടിക്കുന്നവരുമുണ്ട്. ഇത്തരം രൂപമാറ്റങ്ങൾ അനുവദനീയമല്ലെങ്കിലും അധികൃതരുടെ കണ്ണിൽ പൊടിയിട്ട് ഇത്തരം ബൈക്കുകളുമായി കറങ്ങുന്നവരുമുണ്ട്. അതിവേഗ ന്യൂജെൻ ബൈക്കുകളിൽ പലതും നമ്മുടെ റോഡുകൾക്കു യോജിക്കുന്നവയല്ല. അത്രയും വേഗത്തിൽ ഓടിച്ചാൽ അപകടം ഉറപ്പാണ്. സാഹസിക ബൈക്ക് ഓടിക്കലുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും വരുന്ന ദൃശ്യങ്ങളും വാർത്തകളും ചെറുപ്പക്കാരെ, പ്രത്യേകിച്ചു കൗമാരക്കാരെ ഏറെ ആകർഷിക്കും. തങ്ങൾക്കു ലഭ്യമാകുന്ന
നിയന്ത്രണം അസാധ്യമായ വേഗവും രൂപകല്പനയുമാണ് പല ന്യൂജെൻ ബൈക്കുകൾക്കുമുള്ളത്. ഇത്തരം ചില ബൈക്കുകൾ നിർമിക്കുന്ന ചില കന്പനികൾ പിന്നീട് അവയുടെ ഉത്പാദനം നിർത്തിവച്ചു.
നമ്മുടെ നിരത്തുകൾക്ക് അനുയോജ്യമായ രൂപകല്പനയിലും എൻജിൻ ശക്തിയിലും പ്രവർത്തിക്കുന്ന ബൈക്കുകൾക്കു മാത്രമേ രജിസ്ട്രേഷൻ നൽകാവൂ എന്ന കർശന നിലപാട് മോട്ടോർ വാഹന വകുപ്പു സ്വീകരിക്കണം. സ്പോർട്സ് ബൈക്കുകൾക്കും യാത്രാ ബൈക്കുകൾക്കും പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്തണം. കൗതുകത്തിനോ പ്രദർശനത്തിനോ മാത്രം ഉപയോഗിക്കാവുന്നതും ഉയർന്ന എൻജിൻ ശക്തിയുള്ളതുമായ ബൈക്കുകൾ സാധാരണ യാത്രയ്ക്കായി പൊതുനിരത്തുകളിലെത്തിയാൽ അത് ഓടിക്കുന്നവർക്കു മാത്രമല്ല സാധാരണ യാത്രക്കാർക്കും ഭീഷണിയായി മാറും. ഇക്കാര്യത്തിൽ കർശനമായ മാനദണ്ഡങ്ങളുണ്ടാക്കി അവ നടപ്പാക്കാൻ സർക്കാരിനു കഴിയണം.
നിരന്തരം അപകടമുണ്ടാക്കുന്ന ബസുകളെയും ടിപ്പറുകളെയുമൊക്കെ കൊലയാളിവാഹനങ്ങളെന്നു വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങൾ ഇതിലും ഏറെയാണെന്ന കാര്യം നാം പലപ്പോഴും മനസിലാക്കുന്നില്ല. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് ഒട്ടുമിക്ക ഇരുചക്ര വാഹനാപകടങ്ങൾക്കും കാരണം. വഴിയാത്രക്കാരെ ഇടിച്ചിടുന്നതും ഓവർടേക്കിംഗിനിടെ എതിർദിശയിൽനിന്നു വരുന്ന വാഹനങ്ങളെ അപകടത്തിൽപ്പെടുത്തുന്നതുമായ സംഭവങ്ങൾ നിരവധിയാണ്. വെടിയുണ്ടയേക്കാൾ മാരകമാണീ അതിവേഗ ബൈക്കുകൾ. കാൽനടയാത്രക്കാരുൾപ്പെടെയുള്ളവരാണിതിന്റെ ആഘാതമേറ്റു വാങ്ങുന്നത്.
മിതമായ വേഗത്തിൽ, നിർദിഷ്ട പാതയിലൂടെ മാത്രം വാഹനമോടിക്കുന്നവരാണ് ഇരുചക്ര വാഹനയാത്രക്കാരിൽ ബഹുഭൂരിപക്ഷവും. പക്ഷേ, ഇപ്രകാരം നിയമാനുസൃതം വാഹനമോടിക്കുന്നവരെയും ഇടിച്ചിട്ടു പായുന്ന ന്യൂജെൻ ഇരുചക്രവാഹനയാത്രക്കാരുടെ എണ്ണം കൂടിവരുകയാണ്. ഇവരിൽ ചിലരുടെ ജീവൻ നഷ്ടമാവുന്നു, മറ്റു ചിലർ ആജീവനാന്തം ജീവച്ഛവംപോലെ ജീവിക്കേണ്ടിവരുന്നു. ഉയർന്ന കുതിരശക്തിയുള്ള വിലയേറിയ ഇരുചക്രവാഹനങ്ങളിൽ പറക്കുന്ന ചെറുപ്പക്കാർ തങ്ങൾക്കു മാത്രമല്ല, മറ്റു യാത്രക്കാർക്കും വലിയ ഭീഷണിയാണുയർത്തുന്നത്. 300 ബിഎച്ച്പി ശക്തിയുള്ള, എഴുപതു ലക്ഷം രൂപയിലേറെ വിലയുള്ള ബൈക്ക് ഒരു പ്രമുഖ കന്പനി കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഇറക്കിയിരുന്നു.
മോട്ടോർസൈക്കിളുകളിൽ പറക്കുന്ന റൈഡർമാരുടെ രാജ്യാന്തര സംഘടനകളിൽ പ്രധാനപ്പെട്ട അയൺ ബട്ട് അസോസിയേഷനിൽ (ഐബിഎ) അംഗങ്ങളായ മലയാളികളെക്കുറിച്ചു രണ്ടു വർഷം മുന്പു രഹസ്യാന്വേഷണവിഭാഗം അന്വേഷണം നടത്തിയിരുന്നു. ഐബിഎയുടെ ഓൺലൈൻ ബൈക്ക് റൈഡിംഗ് ചലഞ്ചിനിടെ ഒറ്റപ്പാലം സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി മിഥുൻ ഘോഷ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്നായിരുന്നു അന്വേഷണം. 1264 കിലോമീറ്റർ 22 മണിക്കൂർ കൊണ്ടു പൂർത്തിയാക്കുന്ന ചലഞ്ചിനിടെയാണ് പൂന-ബംഗളൂരു ഹൈവേയിലെ ചിത്രദുർഗയിൽവച്ചു മിഥുൻ ഘോഷിന്റെ ബൈക്ക് ലോറിയിലിടിച്ച് അപകടമുണ്ടായത്. മിഥുന്റെ സുഹൃത്തുക്കളിൽ ചിലരും ഇത്തരം ബൈക്ക് റൈഡിംഗ് ചലഞ്ചുകളിൽ ഉൾപ്പെട്ടിരുന്നതായി അന്നു കണ്ടെത്തിയിരുന്നു. എന്തെങ്കിലും അപകടമോ മരണമോ നടന്നാൽ മാത്രമേ ഇത്തരം സംഭവങ്ങൾ സാധാരണ പുറത്തുവരാറുള്ളൂ. എന്നാൽ ഇത്തരം ചലഞ്ചുകളുമായി ബന്ധപ്പെടാതെതന്നെ സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങൾ നിരവധി പേരുടെ ജീവൻ നഷ്ടപ്പെടുത്തുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർ മാത്രമല്ല, വഴിയാത്രക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരുമൊക്കെ ഇതിലുൾപ്പെടും.
ലോകം ഞങ്ങളുടെ കളിസ്ഥലം എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന അമേരിക്കയിലെ ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന അയേൺ ബട്ട് അസോസിയേഷനെപ്പോലുള്ള സംഘടനകൾ കേരളത്തിലും ചെറുപ്പക്കാരെ സ്വാധീനിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ചലഞ്ച് റൈഡിംഗിനു കേരളത്തിലും ആരാധകരേറെയുണ്ടെന്ന് രണ്ടു വർഷം മുന്പു കണ്ടെത്തിയിരുന്നതാണ്. സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ കൂടുതൽ പേരും മരിക്കുന്നത് ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളിലാണ്. കഴിഞ്ഞ വർഷം ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട് 22,779 അപകടങ്ങളുണ്ടായതിൽ 2,349 പേരാണു മരിച്ചത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ രണ്ടു ലക്ഷത്തോളം വാഹനാപകടങ്ങളാണുണ്ടായിട്ടുള്ളത്. ഈ കാലവളവിലുണ്ടായ വിവിധ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കവിയും. വളരെ ഗൗരവത്തോടെ വിലയിരുത്തേണ്ടതാണീ കണക്കുകൾ. ആധുനികയുഗത്തിൽ കൂടുതൽ സുരക്ഷാസംവിധാനങ്ങളുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുന്പോൾ അപകടസാധ്യതയും കുറയേണ്ടതാണ്. എന്നാലിപ്പോൾ മറിച്ചാണു സംഭവിക്കുന്നത്. പുതിയ വാഹനങ്ങൾപോലും അപകടങ്ങളിൽപ്പെടുന്നു. അതിൽത്തന്നെ കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയും ഹരമായി മാറിയ ന്യൂജെൻ ബൈക്കുകളും അപകടക്കെണിയൊരുക്കുന്നതിൽ സാരമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.
ഇരുചക്രവാഹനമോടിക്കുന്നവർ മാത്രമല്ല, പിൻസീറ്റിലിരിക്കുന്നവരും ഹെൽമറ്റ് ധരിക്കണമെന്ന നിയമം വന്നെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഇരുചക്രവാഹനാപകടങ്ങൾക്കെല്ലാം പ്രധാന കാരണം ഹെൽമറ്റില്ലാത്ത യാത്രയാണെന്നു പറയാനാവില്ലെങ്കിലും ഹെൽമറ്റ് നൽകുന്ന സുരക്ഷ പ്രധാനം തന്നെ. അതിനോടൊപ്പമോ അതിലേറെയോ ശ്രദ്ധിക്കപ്പെടേണ്ടത് അലസവും അമിതവേഗത്തിലുമുള്ള ഇരുചക്ര വാഹനമോടിക്കൽതന്നെയാണ്.
ബൈക്കുകളിൽ അനധികൃത ഏച്ചുകെട്ടലുകൾ നടത്തിയും സൈലൻസറിൽ മാറ്റം വരുത്തി വലിയ ശബ്ദം പുറപ്പെടുവിച്ചും ഓടിക്കുന്നവരുമുണ്ട്. ഇത്തരം രൂപമാറ്റങ്ങൾ അനുവദനീയമല്ലെങ്കിലും അധികൃതരുടെ കണ്ണിൽ പൊടിയിട്ട് ഇത്തരം ബൈക്കുകളുമായി കറങ്ങുന്നവരുമുണ്ട്. അതിവേഗ ന്യൂജെൻ ബൈക്കുകളിൽ പലതും നമ്മുടെ റോഡുകൾക്കു യോജിക്കുന്നവയല്ല. അത്രയും വേഗത്തിൽ ഓടിച്ചാൽ അപകടം ഉറപ്പാണ്. സാഹസിക ബൈക്ക് ഓടിക്കലുമായി ബന്ധപ്പെട്ട് ചാനലുകളിലും മറ്റും വരുന്ന ദൃശ്യങ്ങളും വാർത്തകളും ചെറുപ്പക്കാരെ, പ്രത്യേകിച്ചു കൗമാരക്കാരെ ഏറെ ആകർഷിക്കും. തങ്ങൾക്കു ലഭ്യമാകുന്ന
നിയന്ത്രണം അസാധ്യമായ വേഗവും രൂപകല്പനയുമാണ് പല ന്യൂജെൻ ബൈക്കുകൾക്കുമുള്ളത്. ഇത്തരം ചില ബൈക്കുകൾ നിർമിക്കുന്ന ചില കന്പനികൾ പിന്നീട് അവയുടെ ഉത്പാദനം നിർത്തിവച്ചു.
നമ്മുടെ നിരത്തുകൾക്ക് അനുയോജ്യമായ രൂപകല്പനയിലും എൻജിൻ ശക്തിയിലും പ്രവർത്തിക്കുന്ന ബൈക്കുകൾക്കു മാത്രമേ രജിസ്ട്രേഷൻ നൽകാവൂ എന്ന കർശന നിലപാട് മോട്ടോർ വാഹന വകുപ്പു സ്വീകരിക്കണം. സ്പോർട്സ് ബൈക്കുകൾക്കും യാത്രാ ബൈക്കുകൾക്കും പ്രത്യേക രജിസ്ട്രേഷൻ ഏർപ്പെടുത്തണം. കൗതുകത്തിനോ പ്രദർശനത്തിനോ മാത്രം ഉപയോഗിക്കാവുന്നതും ഉയർന്ന എൻജിൻ ശക്തിയുള്ളതുമായ ബൈക്കുകൾ സാധാരണ യാത്രയ്ക്കായി പൊതുനിരത്തുകളിലെത്തിയാൽ അത് ഓടിക്കുന്നവർക്കു മാത്രമല്ല സാധാരണ യാത്രക്കാർക്കും ഭീഷണിയായി മാറും. ഇക്കാര്യത്തിൽ കർശനമായ മാനദണ്ഡങ്ങളുണ്ടാക്കി അവ നടപ്പാക്കാൻ സർക്കാരിനു കഴിയണം.