മനില: ഏഷ്യ ടീം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗത്തില്‍ ഇന്ത്യ സെമി ഫൈനലില്‍ പുറത്തായി. ഇന്ത്യയെ നിലവിലെ ചാമ്പ്യന്മാരായ ഇന്തോനേഷ്യ 3-2ന് തോല്പിച്ചു. സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ ഏഷ്യന്‍ ചാമ്പ്യന്‍ ജോനാഥന് ക്രിസ്റ്റിയെ തോല്‍പ്പിച്ചിരുന്നു.
രണ്ടാം സിംഗിൾസിലാണ് ലക്ഷ്യയുടെ ജയം. 21-18, 22-20നാണ് ഇന്ത്യന്‍ താരം ഏഴാം റാങ്ക് താരത്തെ തോല്‍പ്പിച്ചത്. ആദ്യ സിംഗിള്‍സില്‍ ബി. സായ് പ്രണീത് ആദ്യ ഗെയിമില്‍ 21-6ന് ആന്റണി ഗിയാറ്റിംഗിനോട് പിന്നില്‍നിന്നശേഷം പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്മാറിയിരുന്നു. ഡബിള്‍സില്‍ എം.ആര്. അര്ജുന്-ധ്രുവ് കപില കൂട്ടുകെട്ട് 10-21, 21-14, 21-23ന് മുഹമ്മദ് അഹ്സാന്-ഹേന്ദ്ര സെത്യാവന് സഖ്യത്തോട് തോറ്റു. മൂന്നാം സിംഗിള്‍സില്‍ ശുഭാകര്‍ ഡേ 21-17, 21-15ന് ഷെസാര്‍ ഹിരെന്‍ റുസ്റ്റാവിറ്റോയെ തോല്‍പ്പിച്ചു.
ഇതോടെ ഇന്ത്യ 2-2ന് സമനിലയിലെത്തി. നിര്‍ണായകമായ ഡബിള്‍സില്‍ ചിരാഗ് ഷെട്ടിക്കൊപ്പം ലക്ഷ്യ സെന്‍ ഇറങ്ങി. എന്നാല്‍ ഇവര്‍ക്ക് ലോക ഒന്നാം നമ്പറുകളായ ഫെര്‍നാല്‍ഡി ഗിഡോണ്‍-കെവിന് സഞ്ജയ സഖ്യത്തോട് പിടിച്ചുനില്‍ക്കാനായില്ല. 21-6, 21-13നായിരുന്നു തോല്‍വി.
രണ്ടാം സിംഗിൾസിലാണ് ലക്ഷ്യയുടെ ജയം. 21-18, 22-20നാണ് ഇന്ത്യന്‍ താരം ഏഴാം റാങ്ക് താരത്തെ തോല്‍പ്പിച്ചത്. ആദ്യ സിംഗിള്‍സില്‍ ബി. സായ് പ്രണീത് ആദ്യ ഗെയിമില്‍ 21-6ന് ആന്റണി ഗിയാറ്റിംഗിനോട് പിന്നില്‍നിന്നശേഷം പരിക്കേറ്റതിനെത്തുടര്‍ന്ന് പിന്മാറിയിരുന്നു. ഡബിള്‍സില്‍ എം.ആര്. അര്ജുന്-ധ്രുവ് കപില കൂട്ടുകെട്ട് 10-21, 21-14, 21-23ന് മുഹമ്മദ് അഹ്സാന്-ഹേന്ദ്ര സെത്യാവന് സഖ്യത്തോട് തോറ്റു. മൂന്നാം സിംഗിള്‍സില്‍ ശുഭാകര്‍ ഡേ 21-17, 21-15ന് ഷെസാര്‍ ഹിരെന്‍ റുസ്റ്റാവിറ്റോയെ തോല്‍പ്പിച്ചു.
ഇതോടെ ഇന്ത്യ 2-2ന് സമനിലയിലെത്തി. നിര്‍ണായകമായ ഡബിള്‍സില്‍ ചിരാഗ് ഷെട്ടിക്കൊപ്പം ലക്ഷ്യ സെന്‍ ഇറങ്ങി. എന്നാല്‍ ഇവര്‍ക്ക് ലോക ഒന്നാം നമ്പറുകളായ ഫെര്‍നാല്‍ഡി ഗിഡോണ്‍-കെവിന് സഞ്ജയ സഖ്യത്തോട് പിടിച്ചുനില്‍ക്കാനായില്ല. 21-6, 21-13നായിരുന്നു തോല്‍വി.