തലശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന കേണൽ സി.കെ. നായിഡു ട്രോഫി അണ്ടർ 23 ചതുർദിന മത്സരത്തിൽ ആതിഥേയരായ കേരളം ഛത്തീസ്ഗഡിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തി. 16 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. തലേദിവസ സ്കോറായ നാലു വിക്കറ്റിന് 165 റൺസ് എന്നനിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ആദ്യ ഇന്നിംഗിസിൽ 254 റൺസിന് എല്ലാവരും പുറത്തായിരുന്നു.
അശ്വിൻ ആനന്ദ് 41 റൺസും എം.പി.ശ്രീരൂപ് 37 റൺസുമെടുത്തു. ഛത്തീസ്ഗഡിനുവേണ്ടി ഗഗൻ ദീപ് സിംഗും ശുഭം സിംഗും നാലു വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് കേരള സ്പിൻ ബൗളിംഗിന് മുന്നിൽ 130 റൺസിന് തകർന്നടിഞ്ഞു. സിജോമോൻ ജോസഫ് 47 റൺസിന് ഏഴു വിക്കറ്റും ശ്രീഹരി എസ്. നായർ 28 റൺസിന് രണ്ടു വിക്കറ്റും വീഴ്ത്തി. സഞ്ജീത്ത് ദേശായി 42 റൺസെടുത്തു.
അശ്വിൻ ആനന്ദ് 41 റൺസും എം.പി.ശ്രീരൂപ് 37 റൺസുമെടുത്തു. ഛത്തീസ്ഗഡിനുവേണ്ടി ഗഗൻ ദീപ് സിംഗും ശുഭം സിംഗും നാലു വീതം വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് കേരള സ്പിൻ ബൗളിംഗിന് മുന്നിൽ 130 റൺസിന് തകർന്നടിഞ്ഞു. സിജോമോൻ ജോസഫ് 47 റൺസിന് ഏഴു വിക്കറ്റും ശ്രീഹരി എസ്. നായർ 28 റൺസിന് രണ്ടു വിക്കറ്റും വീഴ്ത്തി. സഞ്ജീത്ത് ദേശായി 42 റൺസെടുത്തു.