മിലാൻ: കോപ്പ ഇറ്റാലിയ ഫുട്ബോൾ ആദ്യപാദ സെമിയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ യുവന്റസ് എസി മിലാനുമായി 1-1 സമനില പാലിച്ചു. സൂപ്പർ സ്ട്രൈക്കർമാരായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് - റൊണാൾഡോ പോരാട്ടമായാണ് മത്സരം വിശേഷിപ്പിക്കപ്പെട്ടത്.
മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിറോയിൽ നടന്ന മത്സരത്തിൽ 61-ാം മിനിറ്റിൽ ആന്റെ റബിച്ചിലൂടെ ആതിഥേയർ മുന്നിലെത്തി. 90+1ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ പെനൽറ്റി ഗോൾ. റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക് മിലാന്റെ കലാബ്രിയയുടെ കൈയിൽ തട്ടിയതിനായിരുന്നു വാറിന്റെ സഹായത്തോടെ റഫറി പെനൽറ്റി വിധിച്ചത്. കിക്കെടുത്ത റൊണാൾഡോയ്ക്കു പിഴച്ചില്ല. യുവന്റസിനായി തുടർച്ചയായ 11-ാം മത്സരത്തിലും അതോടെ റൊണാൾഡോ ഗോൾ നേടി. 71-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മിലാൻ 10 പേരായി ചുരുങ്ങിയിരുന്നു. രണ്ടാം പാദ സെമി അടുത്ത മാസം യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും.
മിലാന്റെ ഹോം ഗ്രൗണ്ടായ സാൻസിറോയിൽ നടന്ന മത്സരത്തിൽ 61-ാം മിനിറ്റിൽ ആന്റെ റബിച്ചിലൂടെ ആതിഥേയർ മുന്നിലെത്തി. 90+1ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ പെനൽറ്റി ഗോൾ. റൊണാൾഡോയുടെ ബൈസിക്കിൾ കിക്ക് മിലാന്റെ കലാബ്രിയയുടെ കൈയിൽ തട്ടിയതിനായിരുന്നു വാറിന്റെ സഹായത്തോടെ റഫറി പെനൽറ്റി വിധിച്ചത്. കിക്കെടുത്ത റൊണാൾഡോയ്ക്കു പിഴച്ചില്ല. യുവന്റസിനായി തുടർച്ചയായ 11-ാം മത്സരത്തിലും അതോടെ റൊണാൾഡോ ഗോൾ നേടി. 71-ാം മിനിറ്റിൽ തിയോ ഹെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ മിലാൻ 10 പേരായി ചുരുങ്ങിയിരുന്നു. രണ്ടാം പാദ സെമി അടുത്ത മാസം യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും.