ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദിൽ. 1,10,000 പേർക്ക് ഇരിക്കാവുന്ന സർദാർ പട്ടേൽ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ മാസം 24-നാണ് ഉദ്ഘാടനം.
ഓസ്ട്രേലിയയിലെ എംസിജി (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്)യേക്കാൾ 10,000 പേരെ ഉൾക്കൊള്ളിക്കാവുന്ന സ്റ്റേഡിയം 2015-ലാണ് പണി തുടങ്ങിയത്. 1982-ൽ ആരംഭിച്ച സ്റ്റേഡിയം പൊളിച്ചുകളഞ്ഞാണ് പുതിയതു നിർമിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നപ്പോഴത്തെ ആശയമാണ് അദ്ദേഹം പ്രധാനമന്ത്രി ആയശേഷം നടപ്പാക്കിയത്. 800 കോടി രൂപയാണു പുതിയ സ്റ്റേഡിയത്തിന്റെ നിർമാണച്ചെലവ്. സബർമതീ തീരത്താണു സ്റ്റേഡിയം.
മുന്പ് ഗുജറാത്ത് സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇവിടെ സച്ചിൻ തെണ്ടുൽക്കറും സുനിൽ ഗാവസ്കറും പല റിക്കാർഡുകളും കുറിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയിലെ എംസിജി (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്)യേക്കാൾ 10,000 പേരെ ഉൾക്കൊള്ളിക്കാവുന്ന സ്റ്റേഡിയം 2015-ലാണ് പണി തുടങ്ങിയത്. 1982-ൽ ആരംഭിച്ച സ്റ്റേഡിയം പൊളിച്ചുകളഞ്ഞാണ് പുതിയതു നിർമിച്ചത്. നരേന്ദ്ര മോദി ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നപ്പോഴത്തെ ആശയമാണ് അദ്ദേഹം പ്രധാനമന്ത്രി ആയശേഷം നടപ്പാക്കിയത്. 800 കോടി രൂപയാണു പുതിയ സ്റ്റേഡിയത്തിന്റെ നിർമാണച്ചെലവ്. സബർമതീ തീരത്താണു സ്റ്റേഡിയം.
മുന്പ് ഗുജറാത്ത് സ്റ്റേഡിയം എന്നറിയപ്പെട്ടിരുന്ന ഇവിടെ സച്ചിൻ തെണ്ടുൽക്കറും സുനിൽ ഗാവസ്കറും പല റിക്കാർഡുകളും കുറിച്ചിട്ടുണ്ട്.