ഫോർട്ട് കൊച്ചിയിലൂടെ വഴിനടക്കവേ ബ്രിട്ടീഷ് വനിത കാനയിൽ വീണു പരിക്കേറ്റ സംഭവം നമ്മുടെ വിനോദസഞ്ചാര സൗകര്യങ്ങളുടെ അടിസ്ഥാന പോരായ്മകളിലേക്കു വിരൽ ചൂണ്ടുന്നു.
ഫോർട്ട് കൊച്ചിയിലൂടെ നടക്കുന്പോൾ മൂടിയില്ലാത്ത കാനയിൽ വീണു വിനോദസഞ്ചാരിയായ ബ്രിട്ടീഷ് വനിതയ്ക്കു ഗുരുതരമായി പരിക്കേറ്റ സംഭവം നമ്മുടെ വിനോദസഞ്ചാര വികസനത്തിനു തടസമാകുന്ന പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചു കൂടുതൽ ബോധ്യമുണ്ടാക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവുമധികം സാധ്യതയുള്ള മേഖലയായാണു ടൂറിസത്തെ കണക്കാക്കുന്നത്. സർക്കാർ തലത്തിൽ ടൂറിസം വികസനത്തിനായി പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയുടെ വികസനത്തെക്കുറിച്ചു ഭരണകർത്താക്കളും രാഷ്ട്രീയക്കാരുമൊക്കെ വാചാലരാവാറുമുണ്ട്. പക്ഷേ, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൂടെ പോലും അപകടംകൂടാതെ നടക്കാനുള്ള സൗകര്യം ഇല്ലെന്നു പറയുന്പോൾ സ്ഥിതി എത്രമാത്രം കഷ്ടമാണെന്നോർക്കണം.
എഴുപത്തിരണ്ടുകാരിയായ ബ്രിട്ടീഷ് വനിത ഭർത്താവ് ഹേസലുമൊത്ത് ഫോർട്ട് കൊച്ചിയിലൂടെ നടക്കുന്പോൾ ബസിലിക്ക പള്ളിക്കു സമീപം വച്ചാണ് ശനിയാഴ്ച രാത്രി എട്ടോടെ മൂടിയില്ലാത്ത കാനയിൽ വീണത്. കാലിനും നടുവിനും പരിക്കേറ്റ ഇവർ നടക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ്. മടക്കയാത്ര നേരത്തേ നിശ്ചയിച്ചിരുന്നതുകൊണ്ട് അവർ ഇന്നലെ യുകെയിലേക്കു മടങ്ങി. ഏഴു തവണ കൊച്ചി സന്ദർശിച്ചിട്ടുള്ള ഇവർ ഇനിയൊരു കൊച്ചി സന്ദർശനത്തിനില്ലെന്ന പ്രതിജ്ഞയുമായാണത്രേ മടങ്ങിയത്. യാത്രക്കാർക്കു സുരക്ഷിതമായി നടക്കാനൊരു നടപ്പാതപോലുമില്ലാത്ത നാട്ടിൽ എങ്ങനെയാണു സഞ്ചാരികൾ എത്തുകയെന്ന ടർണറുടെ ചോദ്യം സംസ്ഥാന ഭരണാധികാരികളുടെ മുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വരെയുള്ള അധികാരികളുടെ കർണപുടങ്ങളിൽ പതിക്കുമോ? ഇല്ലെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം, ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഒട്ടും അപൂർവമല്ല. വൃത്തിഹീനമായ തെരുവുകൾ, തെരുവുനായ്ക്കളുടെ വിളയാട്ടം, മുടികളില്ലാത്ത ഓടകൾ, അപകടം ഒളിച്ചിരിക്കുന്ന റോഡുകൾ, സുരക്ഷാ സംവിധാനങ്ങൾ പരിമിതമോ തീർത്തും ഇല്ലാത്തതോ ആയ വിനോദസഞ്ചാരകേന്ദ്രങ്ങൾ... എന്നിങ്ങനെ പോകുന്നു പോരായ്മകളുടെ പട്ടിക. തേക്കടിയിൽ ഇന്നലെ ബോട്ട് യാത്രയ്ക്കിടെ ഹൃദയാഘാതംമൂലം മരിച്ച അയർലൻഡ് സ്വദേശിക്ക് യഥാസമയം വൈദ്യസഹായം ലഭ്യമാക്കാനായില്ലെന്നും പരാതിയുണ്ട്.
കാനകൾക്കു മൂടിയുണ്ടാവേണ്ടതു വിനോദസഞ്ചാരികൾക്കുവേണ്ടി മാത്രമല്ല, ഇവിടെയുള്ള സാധാരണ ജനങ്ങൾക്കും അതാവശ്യമാണ്. എത്രയോ പേരാണ് ഇത്തരം അപകടക്കെണികളിൽ വീണിട്ടുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ പരിമിതികളെക്കുറിച്ചു പറയാതിരിക്കുകയാണു ഭേദം. നമ്മുടെ എത്ര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യത്തിനു ശുചിമുറി സൗകര്യം ഉണ്ട്? വിദേശികളും സ്വദേശികളുമായ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽപോലും ഇത്തരം സൗകര്യങ്ങൾ തീർത്തും പരിമിതമാണ്. സുരക്ഷയുടെ കാര്യമാണ് അതിലേറെ കഷ്ടം. എന്തെങ്കിലുമൊരു അനിഷ്ടസംഭവം ഉണ്ടായാൽ മാത്രമേ അധികൃതർ ഉണരൂ. കായൽ ടൂറിസം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ചെറുതും വലുതുമായ ഹൗസ് ബോട്ടുകളിൽ കുട്ടനാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ ഏറെ. പക്ഷേ, എന്തു സുരക്ഷയാണ് നമുക്ക് ഇവിടെ ഒരുക്കാനാവുന്നത്? കുമരകത്തിനടുത്ത് ഒരു ഹൗസ് ബോട്ട് പൂർണമായി കത്തിനശിച്ചത് അടുത്തകാലത്താണ്. ഭാഗ്യത്തിന് ആളപായമൊന്നുമുണ്ടായില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം അനാവശ്യമായ നിബന്ധനകൾ ഏർപ്പെടുത്തി ശല്യം ചെയ്യുകയുമരുത്. യാതൊരു നിയന്ത്രണവുമില്ലാതെ കാര്യങ്ങൾ നടത്താൻ അനുവദിച്ചിട്ട് എന്തെങ്കിലുമൊരു പ്രശ്നമുണ്ടാകുന്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുരുക്കിട്ടു പിടിക്കുന്നതുപോലെ പെരുമാറുന്നതും ശരിയല്ല. തമിഴ്നാട്ടിൽനിന്നും മറയൂർ, കാന്തല്ലൂർ മേഖല സന്ദർശിക്കാനെത്തിയ ഒരാൾ പാറയിടുക്കിൽ കാൽവഴുതി വീണു മരിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. കച്ചാരം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്പോഴായിരുന്നു അപകടം. കേരളത്തിൽ എത്തുന്ന വിദേശികൾക്കു താമസമൊരുക്കുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും ഇവരുടെ വിവരങ്ങൾ ലോക്കൽ പോലീസ് സ്റ്റേഷനു നൽകിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ലിസ വെയ്സ് എന്ന ജർമൻ യുവതിയെ കേരളത്തിൽവച്ചു കഴിഞ്ഞ വർഷം കാണാതായപ്പോൾ അവരെ സംബന്ധിച്ച വിവരങ്ങൾ യാതൊന്നും ലഭിക്കാതെ പോലീസ് ഏറെ ബുദ്ധിമുട്ടി. മുന്പൊരിക്കൽ ലാത്വിയൻ യുവതിയെ കാണാതാവുകയും പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയിൽ കോവളത്തു കണ്ടെത്തുകയും ചെയ്തിരുന്നു. കുരുവിക്കാനം കാറ്റാടിപ്പാടത്ത് അനധികൃത ഓഫ്റോഡ് സർവീസ് നടത്തിയ ജീപ്പ് മറിഞ്ഞ് വിദ്യാർഥി മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായതും കഴിഞ്ഞവർഷമാണ്.
സാഹസിക വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ റോപ്വേ പൊട്ടിവീണ് അപകടമുണ്ടായത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. റോപ്വേ ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അപകടം. ഇത്തരം സ്ഥലങ്ങളിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചതുകൊണ്ടു മാത്രമായില്ല. കുറഞ്ഞപക്ഷം എന്തെങ്കിലുമൊരു സുരക്ഷാ മുന്നറിയിപ്പു ബോർഡെങ്കിലും ഇത്തരം സ്ഥലങ്ങളിൽ സ്ഥാപിച്ചുകൂടേ? തേക്കടിയിൽ അഞ്ചുവയസുള്ള വിദേശബാലികയെ കുരങ്ങു കടിച്ച സംഭവവും കഴിഞ്ഞ വർഷമാണുണ്ടായത്.
2012ൽ നാഷണൽ ജോഗ്രഫിക്കിന്റെ യാത്രാ മാഗസിൻ ലോകത്തെ പത്തു പറുദീസകളിലൊന്ന് എന്നാണു കേരളത്തെ വിശേഷിപ്പിച്ചത്. ജീവിതത്തിൽ കാണാൻ വിട്ടുപോകരുതാത്ത 50 സ്ഥലങ്ങളിലൊന്നായും നാഷണൽ ജോഗ്രഫിക് കേരളത്തെ വിശേഷിപ്പിച്ചു. എട്ടു വർഷം കഴിയുന്പോഴും ആ നിലവാരം നിലനിർത്താൻ നമുക്കു കഴിയുന്നുണ്ടോ? സംശയമാണ്.
സംസ്ഥാനത്തിന്റെ സാന്പത്തികവളർച്ചയ്ക്കും ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയ്ക്കും ഏറെ സഹായകമാണു വിനോദസഞ്ചാര വികസനം. അതിലൂടെ സംസ്ഥാനത്തിന്റെ ഭൗതിക സൗകര്യങ്ങളിലും വലിയ മാറ്റമുണ്ടാകും. കാതോടു കാതോരമുള്ള പ്രചാരണമാണ് വിനോദസഞ്ചാര വികസനത്തിന്റെ ഏറ്റവും വലിയ പ്രചാരണതന്ത്രം. എഴു തവണ കേരളത്തിലെത്താൻ ടർണർ റോഗർ എന്ന ബ്രിട്ടീഷ് വനിതയെ ഇനി ഇങ്ങോട്ടില്ലെന്നു പറയാൻ പ്രേരിപ്പിച്ച സാഹചര്യം നാം തിരിച്ചറിയണം. ഇത്തരം അനുഭവങ്ങളാണ് നാം തീർത്തും ഒഴിവാക്കേണ്ടത്. അടുത്തനാളിലും ടൂറിസം വകുപ്പ് ജപ്പാനിലും മറ്റു പല രാജ്യങ്ങളിലും റോഡ് ഷോ സംഘടിപ്പിച്ച് കേരള ടൂറിസത്തിന്റെ അനന്തസാധ്യതകൾ ലോകത്തെ അറിയിച്ചു. ഇതെല്ലാം കണ്ട് ഇവിടെ വരുന്നവരെ കാത്തിരിക്കുന്നത് മലിനമായ തെരുവുകളും മൂടിയില്ലാത്ത കാനകളും പിന്നാലെ കൂടുന്ന തെരുവുനായ്ക്കളും മര്യാദയില്ലാതെ പെരുമാറുന്ന ജനങ്ങളുമാണെങ്കിൽ നാം എന്തൊക്കെ പ്രചാരണം നടത്തിയാലും അതു വ്യർഥമാവും.
ഫോർട്ട് കൊച്ചിയിലൂടെ നടക്കുന്പോൾ മൂടിയില്ലാത്ത കാനയിൽ വീണു വിനോദസഞ്ചാരിയായ ബ്രിട്ടീഷ് വനിതയ്ക്കു ഗുരുതരമായി പരിക്കേറ്റ സംഭവം നമ്മുടെ വിനോദസഞ്ചാര വികസനത്തിനു തടസമാകുന്ന പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചു കൂടുതൽ ബോധ്യമുണ്ടാക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറ്റവുമധികം സാധ്യതയുള്ള മേഖലയായാണു ടൂറിസത്തെ കണക്കാക്കുന്നത്. സർക്കാർ തലത്തിൽ ടൂറിസം വികസനത്തിനായി പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയുടെ വികസനത്തെക്കുറിച്ചു ഭരണകർത്താക്കളും രാഷ്ട്രീയക്കാരുമൊക്കെ വാചാലരാവാറുമുണ്ട്. പക്ഷേ, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൂടെ പോലും അപകടംകൂടാതെ നടക്കാനുള്ള സൗകര്യം ഇല്ലെന്നു പറയുന്പോൾ സ്ഥിതി എത്രമാത്രം കഷ്ടമാണെന്നോർക്കണം.
എഴുപത്തിരണ്ടുകാരിയായ ബ്രിട്ടീഷ് വനിത ഭർത്താവ് ഹേസലുമൊത്ത് ഫോർട്ട് കൊച്ചിയിലൂടെ നടക്കുന്പോൾ ബസിലിക്ക പള്ളിക്കു സമീപം വച്ചാണ് ശനിയാഴ്ച രാത്രി എട്ടോടെ മൂടിയില്ലാത്ത കാനയിൽ വീണത്. കാലിനും നടുവിനും പരിക്കേറ്റ ഇവർ നടക്കാൻപോലും പറ്റാത്ത അവസ്ഥയിലാണ്. മടക്കയാത്ര നേരത്തേ നിശ്ചയിച്ചിരുന്നതുകൊണ്ട് അവർ ഇന്നലെ യുകെയിലേക്കു മടങ്ങി. ഏഴു തവണ കൊച്ചി സന്ദർശിച്ചിട്ടുള്ള ഇവർ ഇനിയൊരു കൊച്ചി സന്ദർശനത്തിനില്ലെന്ന പ്രതിജ്ഞയുമായാണത്രേ മടങ്ങിയത്. യാത്രക്കാർക്കു സുരക്ഷിതമായി നടക്കാനൊരു നടപ്പാതപോലുമില്ലാത്ത നാട്ടിൽ എങ്ങനെയാണു സഞ്ചാരികൾ എത്തുകയെന്ന ടർണറുടെ ചോദ്യം സംസ്ഥാന ഭരണാധികാരികളുടെ മുതൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വരെയുള്ള അധികാരികളുടെ കർണപുടങ്ങളിൽ പതിക്കുമോ? ഇല്ലെന്നു കരുതേണ്ടിയിരിക്കുന്നു. കാരണം, ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഒട്ടും അപൂർവമല്ല. വൃത്തിഹീനമായ തെരുവുകൾ, തെരുവുനായ്ക്കളുടെ വിളയാട്ടം, മുടികളില്ലാത്ത ഓടകൾ, അപകടം ഒളിച്ചിരിക്കുന്ന റോഡുകൾ, സുരക്ഷാ സംവിധാനങ്ങൾ പരിമിതമോ തീർത്തും ഇല്ലാത്തതോ ആയ വിനോദസഞ്ചാരകേന്ദ്രങ്ങൾ... എന്നിങ്ങനെ പോകുന്നു പോരായ്മകളുടെ പട്ടിക. തേക്കടിയിൽ ഇന്നലെ ബോട്ട് യാത്രയ്ക്കിടെ ഹൃദയാഘാതംമൂലം മരിച്ച അയർലൻഡ് സ്വദേശിക്ക് യഥാസമയം വൈദ്യസഹായം ലഭ്യമാക്കാനായില്ലെന്നും പരാതിയുണ്ട്.
കാനകൾക്കു മൂടിയുണ്ടാവേണ്ടതു വിനോദസഞ്ചാരികൾക്കുവേണ്ടി മാത്രമല്ല, ഇവിടെയുള്ള സാധാരണ ജനങ്ങൾക്കും അതാവശ്യമാണ്. എത്രയോ പേരാണ് ഇത്തരം അപകടക്കെണികളിൽ വീണിട്ടുള്ളത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങളുടെ പരിമിതികളെക്കുറിച്ചു പറയാതിരിക്കുകയാണു ഭേദം. നമ്മുടെ എത്ര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യത്തിനു ശുചിമുറി സൗകര്യം ഉണ്ട്? വിദേശികളും സ്വദേശികളുമായ നിരവധി വിനോദസഞ്ചാരികൾ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽപോലും ഇത്തരം സൗകര്യങ്ങൾ തീർത്തും പരിമിതമാണ്. സുരക്ഷയുടെ കാര്യമാണ് അതിലേറെ കഷ്ടം. എന്തെങ്കിലുമൊരു അനിഷ്ടസംഭവം ഉണ്ടായാൽ മാത്രമേ അധികൃതർ ഉണരൂ. കായൽ ടൂറിസം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ചെറുതും വലുതുമായ ഹൗസ് ബോട്ടുകളിൽ കുട്ടനാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനെത്തുന്നവർ ഏറെ. പക്ഷേ, എന്തു സുരക്ഷയാണ് നമുക്ക് ഇവിടെ ഒരുക്കാനാവുന്നത്? കുമരകത്തിനടുത്ത് ഒരു ഹൗസ് ബോട്ട് പൂർണമായി കത്തിനശിച്ചത് അടുത്തകാലത്താണ്. ഭാഗ്യത്തിന് ആളപായമൊന്നുമുണ്ടായില്ല.
കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്നതിനൊപ്പം അനാവശ്യമായ നിബന്ധനകൾ ഏർപ്പെടുത്തി ശല്യം ചെയ്യുകയുമരുത്. യാതൊരു നിയന്ത്രണവുമില്ലാതെ കാര്യങ്ങൾ നടത്താൻ അനുവദിച്ചിട്ട് എന്തെങ്കിലുമൊരു പ്രശ്നമുണ്ടാകുന്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുരുക്കിട്ടു പിടിക്കുന്നതുപോലെ പെരുമാറുന്നതും ശരിയല്ല. തമിഴ്നാട്ടിൽനിന്നും മറയൂർ, കാന്തല്ലൂർ മേഖല സന്ദർശിക്കാനെത്തിയ ഒരാൾ പാറയിടുക്കിൽ കാൽവഴുതി വീണു മരിച്ചത് കഴിഞ്ഞ സെപ്റ്റംബറിലാണ്. കച്ചാരം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്പോഴായിരുന്നു അപകടം. കേരളത്തിൽ എത്തുന്ന വിദേശികൾക്കു താമസമൊരുക്കുന്ന ഹോട്ടലുകളും ഹോംസ്റ്റേകളും ഇവരുടെ വിവരങ്ങൾ ലോക്കൽ പോലീസ് സ്റ്റേഷനു നൽകിയിരിക്കണമെന്നു വ്യവസ്ഥയുണ്ട്. ലിസ വെയ്സ് എന്ന ജർമൻ യുവതിയെ കേരളത്തിൽവച്ചു കഴിഞ്ഞ വർഷം കാണാതായപ്പോൾ അവരെ സംബന്ധിച്ച വിവരങ്ങൾ യാതൊന്നും ലഭിക്കാതെ പോലീസ് ഏറെ ബുദ്ധിമുട്ടി. മുന്പൊരിക്കൽ ലാത്വിയൻ യുവതിയെ കാണാതാവുകയും പിന്നീട് ഇവരെ കൊല്ലപ്പെട്ട നിലയിൽ കോവളത്തു കണ്ടെത്തുകയും ചെയ്തിരുന്നു. കുരുവിക്കാനം കാറ്റാടിപ്പാടത്ത് അനധികൃത ഓഫ്റോഡ് സർവീസ് നടത്തിയ ജീപ്പ് മറിഞ്ഞ് വിദ്യാർഥി മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമുണ്ടായതും കഴിഞ്ഞവർഷമാണ്.
സാഹസിക വിനോദസഞ്ചാര കേന്ദ്രമായ വാഗമണിൽ റോപ്വേ പൊട്ടിവീണ് അപകടമുണ്ടായത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. റോപ്വേ ഉദ്ഘാടനം ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലായിരുന്നു അപകടം. ഇത്തരം സ്ഥലങ്ങളിൽ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഉത്തരവാദിത്വം ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചതുകൊണ്ടു മാത്രമായില്ല. കുറഞ്ഞപക്ഷം എന്തെങ്കിലുമൊരു സുരക്ഷാ മുന്നറിയിപ്പു ബോർഡെങ്കിലും ഇത്തരം സ്ഥലങ്ങളിൽ സ്ഥാപിച്ചുകൂടേ? തേക്കടിയിൽ അഞ്ചുവയസുള്ള വിദേശബാലികയെ കുരങ്ങു കടിച്ച സംഭവവും കഴിഞ്ഞ വർഷമാണുണ്ടായത്.
2012ൽ നാഷണൽ ജോഗ്രഫിക്കിന്റെ യാത്രാ മാഗസിൻ ലോകത്തെ പത്തു പറുദീസകളിലൊന്ന് എന്നാണു കേരളത്തെ വിശേഷിപ്പിച്ചത്. ജീവിതത്തിൽ കാണാൻ വിട്ടുപോകരുതാത്ത 50 സ്ഥലങ്ങളിലൊന്നായും നാഷണൽ ജോഗ്രഫിക് കേരളത്തെ വിശേഷിപ്പിച്ചു. എട്ടു വർഷം കഴിയുന്പോഴും ആ നിലവാരം നിലനിർത്താൻ നമുക്കു കഴിയുന്നുണ്ടോ? സംശയമാണ്.
സംസ്ഥാനത്തിന്റെ സാന്പത്തികവളർച്ചയ്ക്കും ചെറുപ്പക്കാരുടെ തൊഴിൽ സാധ്യതയ്ക്കും ഏറെ സഹായകമാണു വിനോദസഞ്ചാര വികസനം. അതിലൂടെ സംസ്ഥാനത്തിന്റെ ഭൗതിക സൗകര്യങ്ങളിലും വലിയ മാറ്റമുണ്ടാകും. കാതോടു കാതോരമുള്ള പ്രചാരണമാണ് വിനോദസഞ്ചാര വികസനത്തിന്റെ ഏറ്റവും വലിയ പ്രചാരണതന്ത്രം. എഴു തവണ കേരളത്തിലെത്താൻ ടർണർ റോഗർ എന്ന ബ്രിട്ടീഷ് വനിതയെ ഇനി ഇങ്ങോട്ടില്ലെന്നു പറയാൻ പ്രേരിപ്പിച്ച സാഹചര്യം നാം തിരിച്ചറിയണം. ഇത്തരം അനുഭവങ്ങളാണ് നാം തീർത്തും ഒഴിവാക്കേണ്ടത്. അടുത്തനാളിലും ടൂറിസം വകുപ്പ് ജപ്പാനിലും മറ്റു പല രാജ്യങ്ങളിലും റോഡ് ഷോ സംഘടിപ്പിച്ച് കേരള ടൂറിസത്തിന്റെ അനന്തസാധ്യതകൾ ലോകത്തെ അറിയിച്ചു. ഇതെല്ലാം കണ്ട് ഇവിടെ വരുന്നവരെ കാത്തിരിക്കുന്നത് മലിനമായ തെരുവുകളും മൂടിയില്ലാത്ത കാനകളും പിന്നാലെ കൂടുന്ന തെരുവുനായ്ക്കളും മര്യാദയില്ലാതെ പെരുമാറുന്ന ജനങ്ങളുമാണെങ്കിൽ നാം എന്തൊക്കെ പ്രചാരണം നടത്തിയാലും അതു വ്യർഥമാവും.