കോഴിക്കോട്: ഐ-ലീഗിൽ ഗോകുലം കേരള എഫ്സിക്ക് ഏകപക്ഷീയമായ ഒരു ഗോൾ വിജയം. ആദ്യ പകുതിയിൽ ക്യാപ്റ്റൻ മാർക്കസ് ജോസഫാണു ഗോകുലത്തിനായി വലകുലുക്കിയത്. മികച്ച നീക്കങ്ങൾക്കുടുവിൽ 38ാം മിനിറ്റിലാണ് മാർക്കസ് ജോസഫ് ഗോൾ നേടുന്നത്. അഫ്ഗാൻ താരം അമിരിയുടെ മികച്ച പാസ് പിടിച്ചെടുത്ത മാർക്കസ് ചർട്ടിൽ ഗോളി ജാഫർ മൊണ്ടാലിനെ കബളിപ്പിച്ച് വലകുലുക്കി.
ഐ ലീഗിൽ മാർക്കസിന്റെ അഞ്ചാം ഗോളാണിത്. 18ാം മിനിട്ടിൽ ആന്ദ്രെ എത്തിയാനെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. ഹെൻട്രി കിസേയുടെ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിൽ നഷ്ടമായി. എന്നാൽ മികച്ച പാസിംഗ് ഗെയിം പുറത്തെടുത്ത ഗോകുലം ചർച്ചിലിനു മേൽ കൃത്യമായ ആധിപത്യം പുലർത്തി.
ചർച്ചിലിന് മോശം ദിവസമായിരുന്നു. ആദ്യ പകുതി പൂർത്തിയാകുന്നതിനു മുമ്പുതന്നെ പരിക്കേറ്റ ഫുൾ ബാക്ക് റോബർട്ട് പ്രൈമസിനെ ചർച്ചിലിനു പിൻവലിക്കേണ്ടി വന്നു. നിരന്തരം ആക്രമണം അഴിച്ചുവിട്ട ചർച്ചിൽ ഗോളവസരം സൃഷ്ടിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം ഉറച്ചു നിന്നു. 78ാം മിനിട്ടിൽ മാർക്ക്സ് ജോസഫിന് ലീഡുയർത്താനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 86ാം മിനിട്ടിൽ ചര്ച്ചില് ബ്രദേഴ്സിന്റെ റദാന്ഫാ അബൂബക്കറിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഗോകുലം വിജയം ഉറപ്പിച്ചു.
അവസാന മത്സരം തോറ്റ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്. അഫ്ഗാൻ താരം ഹാറൂൺ അമിരിയും സെബാസ്റ്റ്യനും ഗോകുലത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ജസ്റ്റിൻ ജോർജും സൽമാനും പുറത്തായി. നാല് മാറ്റങ്ങളുമായാണ് ചർച്ചിൽ ബ്രദേഴ്സ് ഇറങ്ങിയത്. വിജയത്തോടെ ഗോകുലം കേരള എഫ്.സി പോയിന്റ് പട്ടികയിൽ നാലാമതെത്തി. എട്ട് കളികളിൽ നിന്ന് നാലു ജയവും ഒരു സമനിലയും മൂന്നു തോൽവിയും ഉൾപ്പെടെ 13 പോയിന്റാണ് ഗോകുലത്തിനുള്ളത്. ഏഴ് കളികളിൽനിന്ന് 10 പോയിന്റുള്ള ചർച്ചിൽ ആറാമതായി.
ഐ ലീഗിൽ മാർക്കസിന്റെ അഞ്ചാം ഗോളാണിത്. 18ാം മിനിട്ടിൽ ആന്ദ്രെ എത്തിയാനെയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളാക്കാൻ സാധിച്ചില്ല. ഹെൻട്രി കിസേയുടെ ഗോൾ ശ്രമം നേരിയ വ്യത്യാസത്തിൽ നഷ്ടമായി. എന്നാൽ മികച്ച പാസിംഗ് ഗെയിം പുറത്തെടുത്ത ഗോകുലം ചർച്ചിലിനു മേൽ കൃത്യമായ ആധിപത്യം പുലർത്തി.
ചർച്ചിലിന് മോശം ദിവസമായിരുന്നു. ആദ്യ പകുതി പൂർത്തിയാകുന്നതിനു മുമ്പുതന്നെ പരിക്കേറ്റ ഫുൾ ബാക്ക് റോബർട്ട് പ്രൈമസിനെ ചർച്ചിലിനു പിൻവലിക്കേണ്ടി വന്നു. നിരന്തരം ആക്രമണം അഴിച്ചുവിട്ട ചർച്ചിൽ ഗോളവസരം സൃഷ്ടിച്ചെങ്കിലും ഗോകുലത്തിന്റെ പ്രതിരോധം ഉറച്ചു നിന്നു. 78ാം മിനിട്ടിൽ മാർക്ക്സ് ജോസഫിന് ലീഡുയർത്താനുള്ള അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 86ാം മിനിട്ടിൽ ചര്ച്ചില് ബ്രദേഴ്സിന്റെ റദാന്ഫാ അബൂബക്കറിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഗോകുലം വിജയം ഉറപ്പിച്ചു.
അവസാന മത്സരം തോറ്റ ഇരു ടീമുകളും മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങിയത്. അഫ്ഗാൻ താരം ഹാറൂൺ അമിരിയും സെബാസ്റ്റ്യനും ഗോകുലത്തിന്റെ ആദ്യ ഇലവനിൽ ഇടം നേടിയപ്പോൾ ജസ്റ്റിൻ ജോർജും സൽമാനും പുറത്തായി. നാല് മാറ്റങ്ങളുമായാണ് ചർച്ചിൽ ബ്രദേഴ്സ് ഇറങ്ങിയത്. വിജയത്തോടെ ഗോകുലം കേരള എഫ്.സി പോയിന്റ് പട്ടികയിൽ നാലാമതെത്തി. എട്ട് കളികളിൽ നിന്ന് നാലു ജയവും ഒരു സമനിലയും മൂന്നു തോൽവിയും ഉൾപ്പെടെ 13 പോയിന്റാണ് ഗോകുലത്തിനുള്ളത്. ഏഴ് കളികളിൽനിന്ന് 10 പോയിന്റുള്ള ചർച്ചിൽ ആറാമതായി.