ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സര ട്വന്റി-20 പരന്പരയിലെ രണ്ടാം ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങും. റണ്ണൊഴുക്ക് കണ്ട ആദ്യ മത്സരത്തിൽ അഞ്ച് അർധസെഞ്ചുറികളായിരുന്നു പിറന്നത്. ന്യൂസിലൻഡിന്റെ മൂന്ന് താരങ്ങൾ അർധസെഞ്ചുറി നേടിയിട്ടും കെ.എൽ. രാഹുലും ശ്രേയസ് അയ്യറും വിരാട് കോഹ്ലിയും ചേർന്ന് തിരിച്ചടിച്ച് ഇന്ത്യയെ ജയത്തിലെത്തിച്ചിരുന്നു.
പരന്പര സ്വന്തമാക്കുന്ന ആവേശമാണ് ആദ്യ മത്സരത്തിൽ ആറ് പന്ത് ബാക്കിനിൽക്കേ ഇന്ത്യ 204 റണ്‍സ് നേടി ആറ് വിക്കറ്റ് ജയം നേടിയപ്പോഴുണ്ടായത്. ബൗളർമാരുടെ കണ്ണീരു വീഴുന്ന മറ്റൊരു മത്സരം ആകുമോ ഇന്നത്തേത് ഇന്നും കണ്ടറിയണം. ന്യൂസിലൻഡിൽ ഇതുവരെ ട്വന്റി-20 പരന്പര സ്വന്തമാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. കിവീസിനെതിരായ ട്വന്റി-20 വിജയ കണക്കിലും ഇന്ത്യ ഏറെ പിന്നിലാണ്. ഇതിനെല്ലാം ഇത്തവണ കോഹ്ലിപ്പട പരിഹാരം കാണുമോയെന്നാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം.
പരന്പര സ്വന്തമാക്കുന്ന ആവേശമാണ് ആദ്യ മത്സരത്തിൽ ആറ് പന്ത് ബാക്കിനിൽക്കേ ഇന്ത്യ 204 റണ്‍സ് നേടി ആറ് വിക്കറ്റ് ജയം നേടിയപ്പോഴുണ്ടായത്. ബൗളർമാരുടെ കണ്ണീരു വീഴുന്ന മറ്റൊരു മത്സരം ആകുമോ ഇന്നത്തേത് ഇന്നും കണ്ടറിയണം. ന്യൂസിലൻഡിൽ ഇതുവരെ ട്വന്റി-20 പരന്പര സ്വന്തമാക്കാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. കിവീസിനെതിരായ ട്വന്റി-20 വിജയ കണക്കിലും ഇന്ത്യ ഏറെ പിന്നിലാണ്. ഇതിനെല്ലാം ഇത്തവണ കോഹ്ലിപ്പട പരിഹാരം കാണുമോയെന്നാണ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം.