ഈ മഹാരാജ്യത്തെ ഇക്കാലമത്രയും ലോകത്തിനു മുന്നിൽ ആദരപാത്രമാക്കിയ മഹത്തായ മൂല്യങ്ങളും ജനാധിപത്യ സംസ്കാരവും മതേതര കാഴ്ചപ്പാടും ജുഡീഷൽ സ്വാതന്ത്ര്യവുമൊക്കെ അഭംഗുരം തുടർന്നുപോകാൻ നമുക്കു കഴിയണം. ഇവയിൽ പലതും വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ഈ ചുമതല വർധിച്ചിരിക്കുകയാണ് എന്നുതന്നെ പറയണം.
ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയിട്ട് ഏഴു ദശകം പിന്നിട്ടിരിക്കുന്നു. എല്ലാ വിപദ് സന്ധികളും മറികടന്ന്, ആപത്പ്രവചനങ്ങളെ പാഴ്വാക്കുകളാക്കി, ലോകസമൂഹത്തിന് ആശ്ചര്യം സമ്മാനിച്ചുകൊണ്ട് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലൂടെ ഭാരതം 70 വർഷങ്ങൾ കടന്നു. കോളനിവാഴ്ചയുടെയും വിദേശ മേധാവിത്വത്തിന്റെയും രണ്ടു നൂറ്റാണ്ടിനു ശേഷം സ്വന്തം ഭാഗധേയം സ്വന്തം കരങ്ങളിൽ ഏറ്റെടുത്ത രാജ്യം പിന്നീടും വലിയ വെല്ലുവിളികൾ നേരിട്ടു. രക്തരൂക്ഷിതമായ കലാപങ്ങൾക്കു നടുവിൽ സ്വാതന്ത്ര്യത്തിലേക്ക് 1947 ഓഗസ്റ്റ് 14-15 അർധരാത്രി പിറവിയെടുത്ത രാജ്യം ആ വേദനയും ദുരിതവും തീരുംമുന്പാണ് സ്വന്തം ഭരണഘടനയോടുകൂടി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയത്. അതുവരെ വിദേശ ശക്തിയുടെ പുത്രികാരാജ്യമായിരുന്ന ഇന്ത്യ സ്വന്തമായ വഴിത്താര വെട്ടിത്തുറക്കുകയായിരുന്നു.
“ഭാരതത്തിലെ ജനങ്ങളായ നാം ... ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും’’ ചെയ്താണ് ഒരു റിപ്പബ്ലിക്കിനു രൂപം കൊടുത്തത്. അതുവരെ ഉണ്ടായിരുന്ന 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിനു പകരം 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭ സ്വീകരിച്ച ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യ 1950 ജനുവരി 26 മുതൽ ചരിച്ചു. 36 കോടി ജനങ്ങളാണ് അന്നു രാജ്യത്തുണ്ടായിരുന്നത്. അതിൽ കേവലം 18 ശതമാനത്തിനു മാത്രമാണ് അക്ഷരാഭ്യാസം ഉണ്ടായിരുന്നത്. ജാതികളും ഉപജാതികളുമായി പിരിഞ്ഞുകിടന്ന സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂഢമൂലമായിരുന്നു. മതങ്ങൾ തമ്മിലും ജാതികൾ തമ്മിലും വംശങ്ങൾ തമ്മിലുമുള്ള വൈരങ്ങൾ ഭീഷണിയായി നിലനിന്നു. ജനങ്ങൾക്കു വേണ്ടത്ര ഭക്ഷണം ഉത്പാദിപ്പിക്കാൻ രാജ്യത്തിനു കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ അല്പമൊന്നു തെറ്റിയാൽ പട്ടിണി താണ്ഡവനൃത്തമാടുന്ന അവസ്ഥ.
ഈ നിലയിൽനിന്ന് ഇന്നത്തെ ആധുനിക ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മഹായാത്ര സാധ്യമാക്കിയ രാഷ്ട്രശില്പികളെയും അവരുടെ പിൻഗാമികളെയും ഓർമിക്കാനും ആദരിക്കാനുമുള്ള അവസരംകൂടിയാണ് ഈ സപ്തതി. 80 ശതമാനത്തോളം ജനങ്ങൾ സാക്ഷരരായ, ബഹിരാകാശത്തും സാന്നിധ്യമറിയിച്ച, അണ്വായുധശക്തിയായ, ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്തയായ രാജ്യമാണ് ഇന്ന് ഇന്ത്യ. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നമ്മുടെ നേട്ടങ്ങൾ ചെറുതല്ല. സാന്പത്തികരംഗത്തു ലോകത്തെ അഞ്ചാമത്തെ ശക്തിയായി മാറിയിരിക്കുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതലുള്ള ക്രാന്തദർശികളായ മുൻ ഭരണാധികാരികളുടെ പരിശ്രമങ്ങൾ ഈ ഭൗതിക നേട്ടങ്ങളിൽ മാത്രമൊതുങ്ങുന്നില്ല.
ജനാധിപത്യ സംസ്കാരവും സമത്വാദർശവും മതേതര സമീക്ഷയും വളർത്തിയെടുത്തതാണ് രാഷ്ട്രശില്പികളുടെ ഏറ്റവും വലിയ സംഭാവന. ഏറെ വെല്ലുവിളികൾക്കു നടുവിൽ പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കി തെരഞ്ഞെടുപ്പുകൾ നടത്തി. ബഹുകക്ഷി ജനാധിപത്യ പ്രക്രിയ നടപ്പാക്കി. ശക്തവും സ്വതന്ത്രവുമായ ജുഡീഷറിയെ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും കാവലായി വളർത്തി. അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങളുടെ കാര്യത്തിൽ ജുഡീഷറിയാണ് പല നിർണായക ഘട്ടങ്ങളിലും പൗരസഞ്ചയത്തിനു പരിചയായത്.
ഏഴു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ റിപ്പബ്ലിക്കിനു തിരിഞ്ഞുനോക്കുന്പോൾ ഇങ്ങനെ അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ, ഭൂതകാലത്തിന്റെ നേട്ടങ്ങളിലും തിളക്കങ്ങളിലും അഭിരമിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഈ മഹാരാജ്യത്തെ ഇക്കാലമത്രയും ലോകത്തിനു മുന്നിൽ ആദരപാത്രമാക്കിയ മഹത്തായ മൂല്യങ്ങളും ജനാധിപത്യ സംസ്കാരവും മതേതര കാഴ്ചപ്പാടും ജുഡീഷൽ സ്വാതന്ത്ര്യവുമൊക്കെ അഭംഗുരം തുടർന്നുപോകാൻ നമുക്കു കഴിയണം. ഇവയിൽ പലതും വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ഈ ചുമതല വർധിച്ചിരിക്കുകയാണ് എന്നുതന്നെ പറയണം. സമീപദിവസങ്ങളിൽ പുറത്തുവന്ന ചില പട്ടികകളിലെ വിവരങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യ പത്തു സ്ഥാനം പിന്നോട്ടുപോയി. അഴിമതിയുടെ സൂചികയിലും ഇന്ത്യയുടെ നില മോശമായി.
പൗരസ്വാതന്ത്ര്യത്തിനു നേരേ ഉയരുന്ന വെല്ലുവിളികൾ ചൂണ്ടിക്കാണിച്ചാണ് ദി ഇക്കണോമിസ്റ്റ് വാരികയുടെ അനുബന്ധ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ജനാധിപത്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം താഴോട്ടാക്കിയത്. രാഷ്ട്രീയത്തിലെ പണപ്രവാഹം അഴിമതിക്കു വളമാകുന്നതു ചൂണ്ടിക്കാട്ടി ട്രാൻസ്പേരൻസി ഇന്റർനാഷണൽ അഴിമതിവിരുദ്ധതയുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം താഴ്ത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളടക്കം വിവിധ ജനവിഭാഗങ്ങൾ വിവേചനാപരമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ തെരുവിൽ പ്രക്ഷോഭം നടത്തുന്ന നാളുകളിലാണ് റിപ്പബ്ലിക് ദിനത്തിന്റെ എഴുപതാം വാർഷികം വന്നിരിക്കുന്നത്. പൗരസമൂഹം അവസാന ആശ്രയമായി കരുതുന്ന ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു ശരിയായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി വരുന്ന നാളുകളാണിത്.
റിപ്പബ്ലിക് എട്ടാം ദശകത്തിലേക്കു കടക്കുന്പോൾ പോരായ്മകൾ തിരുത്താനും സ്ഥാപനകാലത്തെ മൂല്യങ്ങളെ വീണ്ടെടുക്കാനുമുള്ള പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടത്. ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളും കേവല ആശയങ്ങളല്ല. അവ സ്വതന്ത്ര ജനാധിപത്യ മതേതര സമൂഹത്തിനു പ്രാണവായുപോലെയാണ്. അവ പരിരക്ഷിക്കാൻ സ്വാതന്ത്ര്യത്തിനുവേണ്ടിയെന്നോണമുള്ള പരിശ്രമം വേണം. 1930ൽ ജവഹർലാൽ നെഹ്റു ‘യംഗ് ഇന്ത്യ’യിലെ ലേഖനത്തിൽ ഉന്നയിച്ച ചോദ്യം ഇന്നും ഓരോ ഭാരതീയന്റെയും ചെവികളിൽ മുഴങ്ങണം: “ഇന്ത്യ മരിക്കുന്നെങ്കിൽ ആരു ജീവിക്കുന്നു? ഇന്ത്യ ജീവിക്കുന്നെങ്കിൽ ആര് മരിക്കുന്നു?”
ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയിട്ട് ഏഴു ദശകം പിന്നിട്ടിരിക്കുന്നു. എല്ലാ വിപദ് സന്ധികളും മറികടന്ന്, ആപത്പ്രവചനങ്ങളെ പാഴ്വാക്കുകളാക്കി, ലോകസമൂഹത്തിന് ആശ്ചര്യം സമ്മാനിച്ചുകൊണ്ട് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പാതയിലൂടെ ഭാരതം 70 വർഷങ്ങൾ കടന്നു. കോളനിവാഴ്ചയുടെയും വിദേശ മേധാവിത്വത്തിന്റെയും രണ്ടു നൂറ്റാണ്ടിനു ശേഷം സ്വന്തം ഭാഗധേയം സ്വന്തം കരങ്ങളിൽ ഏറ്റെടുത്ത രാജ്യം പിന്നീടും വലിയ വെല്ലുവിളികൾ നേരിട്ടു. രക്തരൂക്ഷിതമായ കലാപങ്ങൾക്കു നടുവിൽ സ്വാതന്ത്ര്യത്തിലേക്ക് 1947 ഓഗസ്റ്റ് 14-15 അർധരാത്രി പിറവിയെടുത്ത രാജ്യം ആ വേദനയും ദുരിതവും തീരുംമുന്പാണ് സ്വന്തം ഭരണഘടനയോടുകൂടി സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് ആയത്. അതുവരെ വിദേശ ശക്തിയുടെ പുത്രികാരാജ്യമായിരുന്ന ഇന്ത്യ സ്വന്തമായ വഴിത്താര വെട്ടിത്തുറക്കുകയായിരുന്നു.
“ഭാരതത്തിലെ ജനങ്ങളായ നാം ... ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും’’ ചെയ്താണ് ഒരു റിപ്പബ്ലിക്കിനു രൂപം കൊടുത്തത്. അതുവരെ ഉണ്ടായിരുന്ന 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമത്തിനു പകരം 1949 നവംബർ 26നു ഭരണഘടനാ നിർമാണസഭ സ്വീകരിച്ച ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇന്ത്യ 1950 ജനുവരി 26 മുതൽ ചരിച്ചു. 36 കോടി ജനങ്ങളാണ് അന്നു രാജ്യത്തുണ്ടായിരുന്നത്. അതിൽ കേവലം 18 ശതമാനത്തിനു മാത്രമാണ് അക്ഷരാഭ്യാസം ഉണ്ടായിരുന്നത്. ജാതികളും ഉപജാതികളുമായി പിരിഞ്ഞുകിടന്ന സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രൂഢമൂലമായിരുന്നു. മതങ്ങൾ തമ്മിലും ജാതികൾ തമ്മിലും വംശങ്ങൾ തമ്മിലുമുള്ള വൈരങ്ങൾ ഭീഷണിയായി നിലനിന്നു. ജനങ്ങൾക്കു വേണ്ടത്ര ഭക്ഷണം ഉത്പാദിപ്പിക്കാൻ രാജ്യത്തിനു കഴിഞ്ഞിരുന്നില്ല. കാലാവസ്ഥ അല്പമൊന്നു തെറ്റിയാൽ പട്ടിണി താണ്ഡവനൃത്തമാടുന്ന അവസ്ഥ.
ഈ നിലയിൽനിന്ന് ഇന്നത്തെ ആധുനിക ഭാരതത്തിലേക്കുള്ള രാജ്യത്തിന്റെ മഹായാത്ര സാധ്യമാക്കിയ രാഷ്ട്രശില്പികളെയും അവരുടെ പിൻഗാമികളെയും ഓർമിക്കാനും ആദരിക്കാനുമുള്ള അവസരംകൂടിയാണ് ഈ സപ്തതി. 80 ശതമാനത്തോളം ജനങ്ങൾ സാക്ഷരരായ, ബഹിരാകാശത്തും സാന്നിധ്യമറിയിച്ച, അണ്വായുധശക്തിയായ, ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്തയായ രാജ്യമാണ് ഇന്ന് ഇന്ത്യ. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും നമ്മുടെ നേട്ടങ്ങൾ ചെറുതല്ല. സാന്പത്തികരംഗത്തു ലോകത്തെ അഞ്ചാമത്തെ ശക്തിയായി മാറിയിരിക്കുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു മുതലുള്ള ക്രാന്തദർശികളായ മുൻ ഭരണാധികാരികളുടെ പരിശ്രമങ്ങൾ ഈ ഭൗതിക നേട്ടങ്ങളിൽ മാത്രമൊതുങ്ങുന്നില്ല.
ജനാധിപത്യ സംസ്കാരവും സമത്വാദർശവും മതേതര സമീക്ഷയും വളർത്തിയെടുത്തതാണ് രാഷ്ട്രശില്പികളുടെ ഏറ്റവും വലിയ സംഭാവന. ഏറെ വെല്ലുവിളികൾക്കു നടുവിൽ പ്രായപൂർത്തി വോട്ടവകാശം നടപ്പാക്കി തെരഞ്ഞെടുപ്പുകൾ നടത്തി. ബഹുകക്ഷി ജനാധിപത്യ പ്രക്രിയ നടപ്പാക്കി. ശക്തവും സ്വതന്ത്രവുമായ ജുഡീഷറിയെ ഭരണഘടനയുടെയും നിയമവാഴ്ചയുടെയും കാവലായി വളർത്തി. അഭിപ്രായ സ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങളുടെ കാര്യത്തിൽ ജുഡീഷറിയാണ് പല നിർണായക ഘട്ടങ്ങളിലും പൗരസഞ്ചയത്തിനു പരിചയായത്.
ഏഴു പതിറ്റാണ്ട് പിന്നിട്ട ഇന്ത്യൻ റിപ്പബ്ലിക്കിനു തിരിഞ്ഞുനോക്കുന്പോൾ ഇങ്ങനെ അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാൽ, ഭൂതകാലത്തിന്റെ നേട്ടങ്ങളിലും തിളക്കങ്ങളിലും അഭിരമിച്ചതുകൊണ്ടു മാത്രം കാര്യമില്ല. ഈ മഹാരാജ്യത്തെ ഇക്കാലമത്രയും ലോകത്തിനു മുന്നിൽ ആദരപാത്രമാക്കിയ മഹത്തായ മൂല്യങ്ങളും ജനാധിപത്യ സംസ്കാരവും മതേതര കാഴ്ചപ്പാടും ജുഡീഷൽ സ്വാതന്ത്ര്യവുമൊക്കെ അഭംഗുരം തുടർന്നുപോകാൻ നമുക്കു കഴിയണം. ഇവയിൽ പലതും വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ഈ ചുമതല വർധിച്ചിരിക്കുകയാണ് എന്നുതന്നെ പറയണം. സമീപദിവസങ്ങളിൽ പുറത്തുവന്ന ചില പട്ടികകളിലെ വിവരങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണ്. ആഗോള ജനാധിപത്യസൂചികയിൽ ഇന്ത്യ പത്തു സ്ഥാനം പിന്നോട്ടുപോയി. അഴിമതിയുടെ സൂചികയിലും ഇന്ത്യയുടെ നില മോശമായി.
പൗരസ്വാതന്ത്ര്യത്തിനു നേരേ ഉയരുന്ന വെല്ലുവിളികൾ ചൂണ്ടിക്കാണിച്ചാണ് ദി ഇക്കണോമിസ്റ്റ് വാരികയുടെ അനുബന്ധ വിഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് ജനാധിപത്യ സൂചികയിലെ ഇന്ത്യയുടെ സ്ഥാനം താഴോട്ടാക്കിയത്. രാഷ്ട്രീയത്തിലെ പണപ്രവാഹം അഴിമതിക്കു വളമാകുന്നതു ചൂണ്ടിക്കാട്ടി ട്രാൻസ്പേരൻസി ഇന്റർനാഷണൽ അഴിമതിവിരുദ്ധതയുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം താഴ്ത്തി. രാജ്യത്തെ ന്യൂനപക്ഷങ്ങളടക്കം വിവിധ ജനവിഭാഗങ്ങൾ വിവേചനാപരമായ പൗരത്വ നിയമ ഭേദഗതിക്കെതിരേ തെരുവിൽ പ്രക്ഷോഭം നടത്തുന്ന നാളുകളിലാണ് റിപ്പബ്ലിക് ദിനത്തിന്റെ എഴുപതാം വാർഷികം വന്നിരിക്കുന്നത്. പൗരസമൂഹം അവസാന ആശ്രയമായി കരുതുന്ന ഭരണഘടനാ സ്ഥാപനങ്ങളിൽനിന്നു ശരിയായ പ്രതികരണങ്ങൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമായി വരുന്ന നാളുകളാണിത്.
റിപ്പബ്ലിക് എട്ടാം ദശകത്തിലേക്കു കടക്കുന്പോൾ പോരായ്മകൾ തിരുത്താനും സ്ഥാപനകാലത്തെ മൂല്യങ്ങളെ വീണ്ടെടുക്കാനുമുള്ള പ്രതിജ്ഞയാണ് ഓരോരുത്തരും എടുക്കേണ്ടത്. ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളും കേവല ആശയങ്ങളല്ല. അവ സ്വതന്ത്ര ജനാധിപത്യ മതേതര സമൂഹത്തിനു പ്രാണവായുപോലെയാണ്. അവ പരിരക്ഷിക്കാൻ സ്വാതന്ത്ര്യത്തിനുവേണ്ടിയെന്നോണമുള്ള പരിശ്രമം വേണം. 1930ൽ ജവഹർലാൽ നെഹ്റു ‘യംഗ് ഇന്ത്യ’യിലെ ലേഖനത്തിൽ ഉന്നയിച്ച ചോദ്യം ഇന്നും ഓരോ ഭാരതീയന്റെയും ചെവികളിൽ മുഴങ്ങണം: “ഇന്ത്യ മരിക്കുന്നെങ്കിൽ ആരു ജീവിക്കുന്നു? ഇന്ത്യ ജീവിക്കുന്നെങ്കിൽ ആര് മരിക്കുന്നു?”