വെല്ലിംഗ്ടണ്‍: ചേട്ടന്മാർക്കു പിന്നാലെ അനിയന്മാരും കിവികളെ കരയിച്ചു. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ 44 റണ്‍സിന് കീഴടക്കി ഇന്ത്യ ക്വാർട്ടറിൽ കടന്നു. ക്വാർട്ടറിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
മഴയെത്തുടർന്ന് 23 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 115 റണ്‍സ് എടുത്തു. ഓപ്പണർമാരായ യശ്വസി ജയ്സ്വാൾ 57ഉം ദിവ്യാൻഷ് സക്സേന 52ഉം റണ്‍സ് നേടി. ന്യൂസിലൻഡിന്റെ ലക്ഷ്യം 23 ഓവറിൽ 192 ആയിരുന്നു. എന്നാൽ, 147നു പുറത്തായി. ഇന്ത്യക്കായി 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്നോയിയാണ് മാൻ ഓഫ് ദ മാച്ച്.
മഴയെത്തുടർന്ന് 23 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡെക്വർത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 115 റണ്‍സ് എടുത്തു. ഓപ്പണർമാരായ യശ്വസി ജയ്സ്വാൾ 57ഉം ദിവ്യാൻഷ് സക്സേന 52ഉം റണ്‍സ് നേടി. ന്യൂസിലൻഡിന്റെ ലക്ഷ്യം 23 ഓവറിൽ 192 ആയിരുന്നു. എന്നാൽ, 147നു പുറത്തായി. ഇന്ത്യക്കായി 30 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്നോയിയാണ് മാൻ ഓഫ് ദ മാച്ച്.