വ്ളാഡി വോസ്റ്റോക് (റഷ്യ): ലോക വനിത ചെസ്ചാന്പ്യൻഷിപ്പിൽ നിലവിലുള്ളചാന്പ്യൻ ചൈനയുടെ ജൂ വെൻജൻ കിരീടം നിലനിർത്തി.12 ഗെയിമുകളുള്ള ക്ലാസിക് പോരാട്ടത്തിൽ റഷ്യയുടെ അലക്സാന്ദ്രാ ഗോറിയാച്കിനയുമായി 6-6 എന്ന സ്കോറിൽ തുല്യത പാലിച്ചതിനാൽ മത്സരം ടൈബ്രേക്കിലേക്ക് നീണ്ടു.
ഇരുപത്തിയഞ്ചു മിനിറ്റുവീതം ഇരുവർക്കും ലഭിക്കുന്ന നാലു റാപ്പിഡ് മത്സരങ്ങളായിരുന്നു ടൈബ്രേക്കിൽ ഉണ്ടായിരുന്നത്. ആദ്യ ടൈബ്രേക്ക് ഗെയിമിൽ അറുപത്തിയേഴുനീക്കങ്ങൾക്കുശേഷം ഇരുവരും സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ ടൈബ്രേക്ക് ഗെയിമിൽ എഴുപത്തിരണ്ടു നീക്കങ്ങൾക്കുശേഷവും തീരുമാനമാകാതെ ഇരുവരും സമനില സമ്മതിച്ചു. മൂന്നാമത്തെ മത്സരത്തിൽ വൈറ്റ് കരുക്കൾ നീക്കിയ വെൻജൻ നാല്പത്തഞ്ചു നീക്കങ്ങൾകൊണ്ട് ഗോറിയാച്കിനയെ കീഴടക്കി. കിരീടസാധ്യത നിലനിർത്താൻ നാലാം ഗെയിമിൽ വിജയിച്ചുകൊണ്ട് ബ്ലിറ്റ്സ് ഗെയിമിൽ മാറ്റുരയ്ക്കാനുള്ള ഗോറിയാച്കിനയുടെ ശ്രമം സഫലമായില്ല.
ചാന്പ്യൻപദവി നിലനിർത്തിയ ജൂ വെൻജന് 2,75,000 യൂറോയും (2.16 കോടി രൂപ) ചലഞ്ചർ അലക്സാന്ദ്രാ ഗോറിയാച്കിനക്ക് 2,25,000 യൂറോയും (1.76 കോടി രൂപ) സമ്മാനമായി ലഭിച്ചു.
ജോസ് പ്രവിത്താനം
ഇരുപത്തിയഞ്ചു മിനിറ്റുവീതം ഇരുവർക്കും ലഭിക്കുന്ന നാലു റാപ്പിഡ് മത്സരങ്ങളായിരുന്നു ടൈബ്രേക്കിൽ ഉണ്ടായിരുന്നത്. ആദ്യ ടൈബ്രേക്ക് ഗെയിമിൽ അറുപത്തിയേഴുനീക്കങ്ങൾക്കുശേഷം ഇരുവരും സമനിലയിൽ പിരിഞ്ഞു. രണ്ടാമത്തെ ടൈബ്രേക്ക് ഗെയിമിൽ എഴുപത്തിരണ്ടു നീക്കങ്ങൾക്കുശേഷവും തീരുമാനമാകാതെ ഇരുവരും സമനില സമ്മതിച്ചു. മൂന്നാമത്തെ മത്സരത്തിൽ വൈറ്റ് കരുക്കൾ നീക്കിയ വെൻജൻ നാല്പത്തഞ്ചു നീക്കങ്ങൾകൊണ്ട് ഗോറിയാച്കിനയെ കീഴടക്കി. കിരീടസാധ്യത നിലനിർത്താൻ നാലാം ഗെയിമിൽ വിജയിച്ചുകൊണ്ട് ബ്ലിറ്റ്സ് ഗെയിമിൽ മാറ്റുരയ്ക്കാനുള്ള ഗോറിയാച്കിനയുടെ ശ്രമം സഫലമായില്ല.
ചാന്പ്യൻപദവി നിലനിർത്തിയ ജൂ വെൻജന് 2,75,000 യൂറോയും (2.16 കോടി രൂപ) ചലഞ്ചർ അലക്സാന്ദ്രാ ഗോറിയാച്കിനക്ക് 2,25,000 യൂറോയും (1.76 കോടി രൂപ) സമ്മാനമായി ലഭിച്ചു.
ജോസ് പ്രവിത്താനം