മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിൽ കരുത്തർ മുന്നേറുന്നു. പുരുഷ സിംഗിൾസിൽ ലോക രണ്ടാം നന്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ച്, മൂന്നാം നന്പർ താരമായ സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, ആറാം നന്പർ താരമായ ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്സിപാസ് തുടങ്ങിയവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. വനിതാ സിംഗിൾസിൽ ഒന്നാം സീഡായ ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി, മൂന്നാം സീഡായ ജപ്പാന്റെ നവോമി ഒസാക്ക, ഏഴാം സീഡായ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ തുടങ്ങിയവരും മൂന്നാം റൗണ്ടിൽ ഇടംനേടി.
സെർബിയയുടെ ഫിലിപ്പ് കരാജിനോവിക്കിനെയാണ് രണ്ടാം റൗണ്ടിൽ റോജർ ഫെഡറർ കീഴടക്കിയത്. സ്കോർ: 6-1, 6-4, 6-1. ജപ്പനീസ് താരം സുമ ഇറ്റൊയ്ക്ക് ജോക്കോവിച്ചിനു മുന്നിൽ കാര്യമായ ചെറുത്തുനിൽപ്പിനു സാധിച്ചില്ല. 6-1, 6-4, 6-2ന് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ ജയം സ്വന്തമാക്കി. അതേസമയം, 30-ാം സീഡായ ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ സീഡ് ചെയ്യപ്പെടാത്ത ജാപ്പനീസ് താരമായ യോഷിഹിതോ നിഷിയോക അട്ടിമറിച്ചു. 6-4, 6-3, 6-4നായിരുന്നു ജാപ്പനീസ് താരത്തിന്റെ ജയം. മൂന്നാം റൗണ്ടിൽ ജോക്കോവിച്ചാണ് നിഷിയോകയുടെ എതിരാളി. സിറ്റ്സിപാസിന് രണ്ടാം റൗണ്ടിൽ ബൈ ലഭിക്കുകയായിരുന്നു.
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ ബാർട്ടി സ്ലോവേനിയയുടെ പൊലോന ഹെർകോഗിനെ 6-1, 6-4നാണ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്. സ്ലൊവേനിയൻ താരമായ തമര സിഡാൻസെകിനെ 6-2, 6-3നു കീഴടക്കിയായിരുന്നു സെറീനയുടെ മൂന്നാം റൗണ്ട് പ്രവേശനം. അമേരിക്കയുടെ കൗമാര വിസ്മയം കൊക്കോ ഗഫ്, പത്താം സീഡായ മാഡിസണ്‍ കീസ്, ഡെന്മാർക്കിന്റെ കരോളിന വോസ്നിയാസ്കി തുടങ്ങിയവരും മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.
സെർബിയയുടെ ഫിലിപ്പ് കരാജിനോവിക്കിനെയാണ് രണ്ടാം റൗണ്ടിൽ റോജർ ഫെഡറർ കീഴടക്കിയത്. സ്കോർ: 6-1, 6-4, 6-1. ജപ്പനീസ് താരം സുമ ഇറ്റൊയ്ക്ക് ജോക്കോവിച്ചിനു മുന്നിൽ കാര്യമായ ചെറുത്തുനിൽപ്പിനു സാധിച്ചില്ല. 6-1, 6-4, 6-2ന് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ ജയം സ്വന്തമാക്കി. അതേസമയം, 30-ാം സീഡായ ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ സീഡ് ചെയ്യപ്പെടാത്ത ജാപ്പനീസ് താരമായ യോഷിഹിതോ നിഷിയോക അട്ടിമറിച്ചു. 6-4, 6-3, 6-4നായിരുന്നു ജാപ്പനീസ് താരത്തിന്റെ ജയം. മൂന്നാം റൗണ്ടിൽ ജോക്കോവിച്ചാണ് നിഷിയോകയുടെ എതിരാളി. സിറ്റ്സിപാസിന് രണ്ടാം റൗണ്ടിൽ ബൈ ലഭിക്കുകയായിരുന്നു.
വനിതാ സിംഗിൾസിൽ ഒന്നാം സീഡായ ബാർട്ടി സ്ലോവേനിയയുടെ പൊലോന ഹെർകോഗിനെ 6-1, 6-4നാണ് രണ്ടാം റൗണ്ടിൽ കീഴടക്കിയത്. സ്ലൊവേനിയൻ താരമായ തമര സിഡാൻസെകിനെ 6-2, 6-3നു കീഴടക്കിയായിരുന്നു സെറീനയുടെ മൂന്നാം റൗണ്ട് പ്രവേശനം. അമേരിക്കയുടെ കൗമാര വിസ്മയം കൊക്കോ ഗഫ്, പത്താം സീഡായ മാഡിസണ്‍ കീസ്, ഡെന്മാർക്കിന്റെ കരോളിന വോസ്നിയാസ്കി തുടങ്ങിയവരും മൂന്നാം റൗണ്ടിൽ ഇടംപിടിച്ചു.