മെൽബൺ: ഓസ്ട്രേലിയന്‍ ഓപ്പണില്‍ മുന്‍നിര താരങ്ങള്‍ മുന്നോട്ട്. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍, മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്ക, നാലാം സീഡ് ഡാനില്‍ മെദ്വദേവ്, അഞ്ചാം സീഡ് ഡൊമിനിക് തീം തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ കടന്നു.
എന്നാല്‍ വനിതാ വിഭാഗത്തില്‍ കിരീട പ്രതീക്ഷയുമായെത്തിയ മുന്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആദ്യകടമ്പ കടക്കാനായില്ല. ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ സുന്ദരി പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം സീഡ് കരോളിനാ പ്ലീഷ്ക്കോവ,നാലാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലേന സ്വിറ്റോലിന, ആറാം സീഡ് ബെലിന്‍ഡ ബെന്‍സിച്ച് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം വിജയം കണ്ടു.
ബൊളീവിയയുടെ ഹ്യൂഗോ ഡാലിയനെതിരേ അനായാസ വിജയത്തോടെയാണ് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിലെത്തിയത്. 6-2, 6-3, 6-0 എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. എന്നിരുന്നാലും നദാലിന്റെ സര്‍വീസ് രണ്ടു തവണ ബ്രേക്ക് ചെയ്യാന്‍ ഡാലിയനു കഴിഞ്ഞു.
അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയെ പരാജയപ്പെടുത്തിയാണ് ലോക നാലാം നമ്പര്‍ ഡാനില്‍ മെദ്വദേവ് ആദ്യറൗണ്ട് കടന്നത്. ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തായിരുന്നു അഞ്ചാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിന്റെ വിജയം. ബോസ്നിയയുടെ ഡാമിര്‍ സുംഹുറിനെയാണ് മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്ക ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. ഗെയ്ൽ മോണ്‍ഫില്‍സ്, ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ്, മുന്‍ ഫൈനലിസ്റ്റ് മാരിന് സിലിച്ച്, അഡിയാഗോ ഷ്വാര്ട്സ്മാന്, കാരന് കാച്ചനോവ്, ഡേവിഡ് ഗോഫിന് തുടങ്ങിയവരും ആദ്യ റൗണ്ടില്‍ വിജയം കണ്ടു.
എന്നാല്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പ്രജ്നേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ പുറത്തായത് ഇന്ത്യന്‍ ടെന്നീസ് പ്രേമികള്‍ക്കെല്ലാം നിരാശ പകര്‍ന്നു. ജാപ്പനീസ് താരം ടാറ്റ്സുമാ ഇറ്റോയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇറ്റോയുടെ ജയം. ജയിച്ചിരുന്നെങ്കില്‍ ലോക രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചുമായി ഏറ്റുമുട്ടാനുള്ള അവസരം ഗുണേശ്വരന് കൈവരുമായിരുന്നു.
ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാദെനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ലോക രണ്ടാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്ക്കോവ രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സിമോണ ഹാലെപ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചപ്പോള്‍ ബ്രിട്ടീഷ് താരം കാറ്റി ബോള്ട്ടര്ക്കെതിരേയായിരുന്നു സ്വിറ്റോലിനയുടെ വിജയം.
സെര്‍ബിയയുടെ അന്ന കരോളിന ഷ്മില്ഡോവയെ തോല്‍പ്പിച്ച് ബെലിന്‍ഡ ബെന്‍സിച്ച് രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ റൊമാനിയയുടെ ഐറീന കാമില ബെഗുവിനെതിരേയായിരുന്നു ഡച്ച് താരം കിക്കി ബെര്ട്ടന്സിന്റെ വിജയം. മുന്‍ ലോക ഒന്നാം നമ്പര്‍ ഗാര്ബിന് മുഗുരസയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 12-ാം സീഡ് ജൊഹാന്ന കോണ്ടയെ ടുണീഷ്യന്‍ താരം ഓണ്‍സ് ജോബര്‍ തോല്‍പ്പിച്ചതു മാത്രമാണ് വനിതാ വിഭാഗത്തില്‍ രണ്ടാം ദിനം നടന്ന ഏക അട്ടിമറി.
എന്നാല്‍ വനിതാ വിഭാഗത്തില്‍ കിരീട പ്രതീക്ഷയുമായെത്തിയ മുന്‍ ചാമ്പ്യന്‍ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ആദ്യകടമ്പ കടക്കാനായില്ല. ക്രൊയേഷ്യയുടെ ഡോണാ വെക്കിക്കിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് റഷ്യന്‍ സുന്ദരി പരാജയം ഏറ്റുവാങ്ങിയത്. രണ്ടാം സീഡ് കരോളിനാ പ്ലീഷ്ക്കോവ,നാലാം സീഡ് സിമോണ ഹാലെപ്, അഞ്ചാം സീഡ് എലേന സ്വിറ്റോലിന, ആറാം സീഡ് ബെലിന്‍ഡ ബെന്‍സിച്ച് തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം വിജയം കണ്ടു.
ബൊളീവിയയുടെ ഹ്യൂഗോ ഡാലിയനെതിരേ അനായാസ വിജയത്തോടെയാണ് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടിലെത്തിയത്. 6-2, 6-3, 6-0 എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. എന്നിരുന്നാലും നദാലിന്റെ സര്‍വീസ് രണ്ടു തവണ ബ്രേക്ക് ചെയ്യാന്‍ ഡാലിയനു കഴിഞ്ഞു.
അമേരിക്കയുടെ ഫ്രാന്‍സെസ് ടിയാഫോയെ പരാജയപ്പെടുത്തിയാണ് ലോക നാലാം നമ്പര്‍ ഡാനില്‍ മെദ്വദേവ് ആദ്യറൗണ്ട് കടന്നത്. ഫ്രഞ്ച് താരം അഡ്രിയാന്‍ മന്നാറിനോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തായിരുന്നു അഞ്ചാം സീഡ് ഓസ്ട്രിയയുടെ ഡൊമിനിക് തീമിന്റെ വിജയം. ബോസ്നിയയുടെ ഡാമിര്‍ സുംഹുറിനെയാണ് മുന്‍ ചാമ്പ്യന്‍ സ്റ്റാന്‍ വാവ്റിങ്ക ആദ്യ റൗണ്ടില്‍ പരാജയപ്പെടുത്തിയത്. ഗെയ്ൽ മോണ്‍ഫില്‍സ്, ഓസ്ട്രേലിയയുടെ നിക്ക് കിര്‍ഗിയോസ്, മുന്‍ ഫൈനലിസ്റ്റ് മാരിന് സിലിച്ച്, അഡിയാഗോ ഷ്വാര്ട്സ്മാന്, കാരന് കാച്ചനോവ്, ഡേവിഡ് ഗോഫിന് തുടങ്ങിയവരും ആദ്യ റൗണ്ടില്‍ വിജയം കണ്ടു.
എന്നാല്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായിരുന്ന പ്രജ്നേഷ് ഗുണേശ്വരന് ആദ്യ റൗണ്ടില്‍ പുറത്തായത് ഇന്ത്യന്‍ ടെന്നീസ് പ്രേമികള്‍ക്കെല്ലാം നിരാശ പകര്‍ന്നു. ജാപ്പനീസ് താരം ടാറ്റ്സുമാ ഇറ്റോയാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇറ്റോയുടെ ജയം. ജയിച്ചിരുന്നെങ്കില്‍ ലോക രണ്ടാം നമ്പര്‍ നൊവാക് ജോക്കോവിച്ചുമായി ഏറ്റുമുട്ടാനുള്ള അവസരം ഗുണേശ്വരന് കൈവരുമായിരുന്നു.
ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാദെനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ലോക രണ്ടാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്ക്കോവ രണ്ടാം റൗണ്ട് ഉറപ്പിച്ചത്. സിമോണ ഹാലെപ് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചപ്പോള്‍ ബ്രിട്ടീഷ് താരം കാറ്റി ബോള്ട്ടര്ക്കെതിരേയായിരുന്നു സ്വിറ്റോലിനയുടെ വിജയം.
സെര്‍ബിയയുടെ അന്ന കരോളിന ഷ്മില്ഡോവയെ തോല്‍പ്പിച്ച് ബെലിന്‍ഡ ബെന്‍സിച്ച് രണ്ടാം റൗണ്ടിലെത്തിയപ്പോള്‍ റൊമാനിയയുടെ ഐറീന കാമില ബെഗുവിനെതിരേയായിരുന്നു ഡച്ച് താരം കിക്കി ബെര്ട്ടന്സിന്റെ വിജയം. മുന്‍ ലോക ഒന്നാം നമ്പര്‍ ഗാര്ബിന് മുഗുരസയും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. 12-ാം സീഡ് ജൊഹാന്ന കോണ്ടയെ ടുണീഷ്യന്‍ താരം ഓണ്‍സ് ജോബര്‍ തോല്‍പ്പിച്ചതു മാത്രമാണ് വനിതാ വിഭാഗത്തില്‍ രണ്ടാം ദിനം നടന്ന ഏക അട്ടിമറി.