ദുബായ്: ഐസിസി ഏകദിന ബാറ്റ്സ്മാരുടെ റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനം നിലനിർത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും. ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടർന്നു. ഇതോടെ ഏകദിന ക്രിക്കറ്റിൽ ലോകത്തിന്റെ തലവന്മാർ ഇന്ത്യക്കാരായി.
ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മികച്ച പ്രകടനത്തോടെയാണ് കോഹ്ലിയും രോഹിത്തും ആദ്യസ്ഥാനങ്ങൾ നിലനിർത്തിയത്. ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളിൽനിന്ന് കോഹ്ലി 183ഉം രോഹിത് 171ഉം റണ്‍സ് നേടി. 886 റേറ്റിംഗ് പോയിന്റാണ് കോഹ്ലിക്കുള്ളത്, രോഹിത്തിന് 829ഉം. 829 പോയിന്റുള്ള പാക്കിസ്ഥാൻ താരം ബാബർ അസം ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ ഏഴ് സ്ഥാനം മുന്നേറി പതിനഞ്ചാം റാങ്കിലും 21 സ്ഥാനം മെച്ചപ്പെടുത്തിയ കെ.എൽ. രാഹുൽ 50ലും എത്തി. ഇന്ത്യ x ഓസീസ് പരന്പരയിൽ 229 റണ്‍സ് നേടി റണ്‍വേട്ടയിൽ മുന്നിലെത്തിയ സ്റ്റീവ് സ്മിത്ത് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാമതാണ്.
764 റേറ്റിംഗ് പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 737 പോയിന്റുള്ള ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് രണ്ടാമത്. ബൗളർമാരുടെ റാങ്കിംഗിലെ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും ബുംറയാണ്.
ഓൾറൗണ്ടർമാരിൽ ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ 10ൽ എത്തി.
ഓസ്ട്രേലിയക്കെതിരായ പരന്പരയിലെ മികച്ച പ്രകടനത്തോടെയാണ് കോഹ്ലിയും രോഹിത്തും ആദ്യസ്ഥാനങ്ങൾ നിലനിർത്തിയത്. ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളിൽനിന്ന് കോഹ്ലി 183ഉം രോഹിത് 171ഉം റണ്‍സ് നേടി. 886 റേറ്റിംഗ് പോയിന്റാണ് കോഹ്ലിക്കുള്ളത്, രോഹിത്തിന് 829ഉം. 829 പോയിന്റുള്ള പാക്കിസ്ഥാൻ താരം ബാബർ അസം ആണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ ഏഴ് സ്ഥാനം മുന്നേറി പതിനഞ്ചാം റാങ്കിലും 21 സ്ഥാനം മെച്ചപ്പെടുത്തിയ കെ.എൽ. രാഹുൽ 50ലും എത്തി. ഇന്ത്യ x ഓസീസ് പരന്പരയിൽ 229 റണ്‍സ് നേടി റണ്‍വേട്ടയിൽ മുന്നിലെത്തിയ സ്റ്റീവ് സ്മിത്ത് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാമതാണ്.
764 റേറ്റിംഗ് പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 737 പോയിന്റുള്ള ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് രണ്ടാമത്. ബൗളർമാരുടെ റാങ്കിംഗിലെ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും ബുംറയാണ്.
ഓൾറൗണ്ടർമാരിൽ ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സും അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയും ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇന്ത്യയുടെ രവീന്ദ്ര ജഡേജ 10ൽ എത്തി.