ബ്ലൂഫൊണ്ടെയ്ൻ: ക്രിക്കറ്റിലെ അതിവേഗ പന്തിന് പുതിയ അവകാശി. ലങ്കൻ ബൗളിംഗ് ഇതിഹാസം ലസിത് മലിംഗയുടെ പിൻഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മതീഷ പതിരാനയാണ് 175 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കെതിരേ ആയിരുന്നു പതിരാന അതിവേഗം കൊണ്ട് ലോകത്തെ ഞെട്ടിച്ചത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ നാലാം ഓവറിലെ അഞ്ചാം പന്തിലാണ് 175 കിലോമീറ്റർ വേഗത കുറിക്കപ്പെട്ടത്. എന്നാൽ, ഇത് സാങ്കേതിക പ്രശ്നമാണെന്നും അത്രയും വേഗമില്ലെന്നും വാദമുഖമുണ്ട്. എന്നാൽ, ഐസിസി ഇതു സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നുതന്നെ പുറത്തുവിട്ടിട്ടില്ല.
ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞത് പാക്കിസ്ഥാന്റെ മുൻ താരമായ ഷൊയ്ബ് അക്തറാണ്. 2003ൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ അക്തർ 161.3 കിലോമീറ്റർ വേഗത്തിലായിരുന്നു പന്ത് എറിഞ്ഞത്. ലങ്കയുടെ ബൗളിംഗ് ഇതിഹാസമായ ലസിത് മലിംഗയുടെ അതേ സൈഡ് ആം ആക്ഷനിൽ പന്തെറിഞ്ഞാണ് പതിരാന ക്രിക്കറ്റിൽ മുന്പ് വാർത്തകളിൽ ഇടംനേടിയത്.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്കെതിരേ ആയിരുന്നു പതിരാന അതിവേഗം കൊണ്ട് ലോകത്തെ ഞെട്ടിച്ചത്. ഇന്ത്യൻ ഇന്നിംഗ്സിന്റെ നാലാം ഓവറിലെ അഞ്ചാം പന്തിലാണ് 175 കിലോമീറ്റർ വേഗത കുറിക്കപ്പെട്ടത്. എന്നാൽ, ഇത് സാങ്കേതിക പ്രശ്നമാണെന്നും അത്രയും വേഗമില്ലെന്നും വാദമുഖമുണ്ട്. എന്നാൽ, ഐസിസി ഇതു സംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നുതന്നെ പുറത്തുവിട്ടിട്ടില്ല.
ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വേഗതയേറിയ പന്ത് എറിഞ്ഞത് പാക്കിസ്ഥാന്റെ മുൻ താരമായ ഷൊയ്ബ് അക്തറാണ്. 2003ൽ ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ അക്തർ 161.3 കിലോമീറ്റർ വേഗത്തിലായിരുന്നു പന്ത് എറിഞ്ഞത്. ലങ്കയുടെ ബൗളിംഗ് ഇതിഹാസമായ ലസിത് മലിംഗയുടെ അതേ സൈഡ് ആം ആക്ഷനിൽ പന്തെറിഞ്ഞാണ് പതിരാന ക്രിക്കറ്റിൽ മുന്പ് വാർത്തകളിൽ ഇടംനേടിയത്.