വെല്ലിംഗ്ടണ്‍: ന്യൂസിലൻഡ് ഇലവണെതിനെതിരായ രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യ എയ്ക്ക് ജയം. 12 റണ്‍സിനായിരുന്നു ഇന്ത്യ എയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 49.2 ഓവറിൽ 372 റണ്‍സ് നേടി. ന്യൂസിലൻഡ് ഇലവണിന്റെ മറുപടി 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 360ൽ അവസാനിച്ചു.
ഓപ്പണർ പൃഥ്വി ഷായുടെ 100 പന്തിൽ 150 റണ്‍സ് ഇന്നിംഗ്സാണ് ഇന്ത്യ എയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ട് സിക്സും 22 ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി. സാംസണ് ടീമിലുണ്ടായിരുന്നില്ല. പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കാത്തത്. അതേസമയം, മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ ഇന്ത്യൻ എയുടെ പ്ലേയിംഗ് ഇലവണിലുണ്ടായിരുന്നു.
ഇന്ത്യക്കായി വിജയ് ശങ്കർ 41 പന്തിൽ 58 നിർണായക പ്രകടനം പുറത്തെടുത്തു. മായങ്ക് അഗർവാൾ (32), കൃണാൽ പാണ്ഡ്യ (32), സൂര്യകുമാർ യാദവ് (26), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡ് ഇലവണിനായി ജാക്ക് ബോയൽ (130), ഫിൻ അലൻ (87), ക്യാപ്റ്റൻ ഡാരിൽ മിച്ചൽ (41), ഡെയ്ൻ ക്ലീവർ (44) എന്നിവർ തിളങ്ങി. ഇന്ത്യക്കായി കൃണാൽ പാണ്ഡ്യ, പോറൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഓപ്പണർ പൃഥ്വി ഷായുടെ 100 പന്തിൽ 150 റണ്‍സ് ഇന്നിംഗ്സാണ് ഇന്ത്യ എയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. രണ്ട് സിക്സും 22 ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിംഗ്സ്. മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു വി. സാംസണ് ടീമിലുണ്ടായിരുന്നില്ല. പകരം ഇഷാൻ കിഷനാണ് വിക്കറ്റ് കാത്തത്. അതേസമയം, മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ ഇന്ത്യൻ എയുടെ പ്ലേയിംഗ് ഇലവണിലുണ്ടായിരുന്നു.
ഇന്ത്യക്കായി വിജയ് ശങ്കർ 41 പന്തിൽ 58 നിർണായക പ്രകടനം പുറത്തെടുത്തു. മായങ്ക് അഗർവാൾ (32), കൃണാൽ പാണ്ഡ്യ (32), സൂര്യകുമാർ യാദവ് (26), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡ് ഇലവണിനായി ജാക്ക് ബോയൽ (130), ഫിൻ അലൻ (87), ക്യാപ്റ്റൻ ഡാരിൽ മിച്ചൽ (41), ഡെയ്ൻ ക്ലീവർ (44) എന്നിവർ തിളങ്ങി. ഇന്ത്യക്കായി കൃണാൽ പാണ്ഡ്യ, പോറൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.