ജൊഹന്നാസ്ബർഗ്: ഐസിസി അണ്ടർ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ 90 റണ്‍സിന് ശ്രീലങ്കയെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 297 റണ്‍സ് നേടി. ശ്രീലങ്ക 45.2 ഓവറിൽ 207നു പുറത്തായി.
മൂന്ന് ഇന്ത്യൻ താരങ്ങൾ അർധസെഞ്ചുറി സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയയ്ക്കപ്പെട്ട ഇന്ത്യക്കുവേണ്ടി ഓപ്പണർമാർ റണ്‍സ് കൂട്ടിച്ചേർത്തു. 59 റണ്‍സെടുത്ത യാശ്വസി ജയ്സ്വാൾ (59), നായകൻ പ്രിയൻ ഗർഗ് (56), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജോറൽ (52 നോട്ടൗട്ട്) എന്നിവരാണ് അർധസെഞ്ചുറി നേടിയത്. സിദ്ധേഷ് വീർ 44 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 50 റണ്‍സ് നേടിയ നിപുൻ പെരേരയും 49 റണ്‍സ് എടുത്ത രവിന്ദു രസാന്തയുമാണ് ലങ്കൻ ഇന്നിംഗ്സിൽ ചെറുത്തുനിന്നത്.
മൂന്ന് ഇന്ത്യൻ താരങ്ങൾ അർധസെഞ്ചുറി സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയയ്ക്കപ്പെട്ട ഇന്ത്യക്കുവേണ്ടി ഓപ്പണർമാർ റണ്‍സ് കൂട്ടിച്ചേർത്തു. 59 റണ്‍സെടുത്ത യാശ്വസി ജയ്സ്വാൾ (59), നായകൻ പ്രിയൻ ഗർഗ് (56), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ധ്രുവ് ജോറൽ (52 നോട്ടൗട്ട്) എന്നിവരാണ് അർധസെഞ്ചുറി നേടിയത്. സിദ്ധേഷ് വീർ 44 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 50 റണ്‍സ് നേടിയ നിപുൻ പെരേരയും 49 റണ്‍സ് എടുത്ത രവിന്ദു രസാന്തയുമാണ് ലങ്കൻ ഇന്നിംഗ്സിൽ ചെറുത്തുനിന്നത്.