മുംബൈ: മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ബാപ്പു നാദ്കർണി (86) അന്തരിച്ചു. 1933 ഏപ്രിൽ നാലിനു മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച രമേഷ്ചന്ദ്ര ഗംഗാറാം നാദ്കർണി 1955ൽ ന്യൂസിലൻഡിനെതിരേയാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 1968ൽ ന്യൂസിലൻഡിനെതിരേതന്നെ അവസാന മത്സരം കളിച്ചു. 41 ടെസ്റ്റുകൾ കളിച്ച നാദ്കർണി 1414 റൺസും 88 വിക്കറ്റും സ്വന്തം പേരിൽ കുറിച്ചു.
ഇംഗ്ലണ്ടിനെതിരേ മദ്രാസിൽ 21 മെയ്ഡൻ ഓവറുകൾ തുടർച്ചയായി എറിഞ്ഞ് റിക്കാർഡിട്ടയാളാണ് നാദ്കർണി. 32-27-5-0 എന്നായിരുന്നു ആ ഇന്നിംഗ്സിലെ നാദ്കർണിയുടെ പ്രകടനം. റൺസ് വഴങ്ങുന്നതിൽ ഏറെ പിശുക്കു കാണിച്ച നാദ്കർണിയുടെ ഇക്കണോമി റേറ്റ് 1.67 ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും കുറഞ്ഞ ഇക്കണോമി റേറ്റുള്ളത് മൂന്നു പേർക്കു മാത്രമാണ്. ടെസ്റ്റിൽ ഒരു സെഞ്ചുറി നേടിയിട്ടുള്ള നാദ്കർണി ഒരു തവണ പത്തു വിക്കറ്റ് നേട്ടവും നാലു തവണ ഒരു ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയുടെ താരമായിരുന്ന നാദ്കർണി 191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 500 വിക്കറ്റും 8880 റൺസും നേടി.
ഇംഗ്ലണ്ടിനെതിരേ മദ്രാസിൽ 21 മെയ്ഡൻ ഓവറുകൾ തുടർച്ചയായി എറിഞ്ഞ് റിക്കാർഡിട്ടയാളാണ് നാദ്കർണി. 32-27-5-0 എന്നായിരുന്നു ആ ഇന്നിംഗ്സിലെ നാദ്കർണിയുടെ പ്രകടനം. റൺസ് വഴങ്ങുന്നതിൽ ഏറെ പിശുക്കു കാണിച്ച നാദ്കർണിയുടെ ഇക്കണോമി റേറ്റ് 1.67 ആയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും കുറഞ്ഞ ഇക്കണോമി റേറ്റുള്ളത് മൂന്നു പേർക്കു മാത്രമാണ്. ടെസ്റ്റിൽ ഒരു സെഞ്ചുറി നേടിയിട്ടുള്ള നാദ്കർണി ഒരു തവണ പത്തു വിക്കറ്റ് നേട്ടവും നാലു തവണ ഒരു ഇന്നിംഗ്സിൽ അഞ്ചു വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. മുംബൈയുടെ താരമായിരുന്ന നാദ്കർണി 191 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 500 വിക്കറ്റും 8880 റൺസും നേടി.