കോൽക്കത്ത: ഐഎസ്എലിൽ കോൽക്കത്തയിൽവച്ച് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചതിനു പിന്നാലെ മലയാളി ഫുട്ബോൾ ആരാധകർക്ക് മറ്റൊരു സന്തോഷ വാർത്തകൂടി. കോൽക്കത്തയിൽവച്ച് ഇന്ത്യൻ ഫുട്ബോളിലെ പാരന്പര്യ ശക്തികളായ ഈസ്റ്റ് ബംഗാളിനെ ഐ ലീഗ് ഫുട്ബോളിൽ കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി കീഴടക്കി. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കയറിയ ഗോകുലം 21-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. സ്ട്രൈക്കർ ഹെൻറി കിസേക്കയിലൂടെ ഗോകുലം ഏവേ പോരാട്ടത്തിൽ 1-0നു മുന്നിൽ. ഗോകുലത്തിന്റെ ആഹ്ലാദത്തിന് ആറ് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 27-ാം മിനിറ്റിൽ മധ്യനിരത്താരം കാസിം ഐഡാരയിലൂടെ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കേരള സംഘത്തിനു ലീഡ് സമ്മാനിച്ച് ആതിഥേയരുടെ പ്രതിരോധതാരം മാർതി ക്രെസ്പിയുടെ സെൽഫ് ഗോൾ എത്തി. അതോടെ 2-1ന്റെ ലീഡുമായി ഗോകുലം ആദ്യ പകുതി അവസാനിപ്പിച്ചു.
ഗോൾ തിരിച്ചടിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾക്കിടെ ഗോകുലം വീണ്ടും വലകുലുക്കി. സ്റ്റാർ സ്ട്രൈക്കർ മാർകസ് ജോസഫിന്റെ വക 65-ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോൾ. അതോടെ ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
ലീഗിൽ ഗോകുലത്തിന്റെ മൂന്നാം ജയമാണിത്. ആറ് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കുയർന്നു. എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാൾ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. ഏഴ് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മോഹൻ ബഗാനും എട്ട് മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി മിനർവ പഞ്ചാബും അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സുമാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 20ന് മിനർവയ്ക്കെതിരേ അവരുടെ തട്ടകത്തിലാണ് ഗോകുലം കേരള എഫ്സിയുടെ അടുത്ത മത്സരം.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കയറിയ ഗോകുലം 21-ാം മിനിറ്റിൽ ലീഡ് സ്വന്തമാക്കി. സ്ട്രൈക്കർ ഹെൻറി കിസേക്കയിലൂടെ ഗോകുലം ഏവേ പോരാട്ടത്തിൽ 1-0നു മുന്നിൽ. ഗോകുലത്തിന്റെ ആഹ്ലാദത്തിന് ആറ് മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. 27-ാം മിനിറ്റിൽ മധ്യനിരത്താരം കാസിം ഐഡാരയിലൂടെ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കേരള സംഘത്തിനു ലീഡ് സമ്മാനിച്ച് ആതിഥേയരുടെ പ്രതിരോധതാരം മാർതി ക്രെസ്പിയുടെ സെൽഫ് ഗോൾ എത്തി. അതോടെ 2-1ന്റെ ലീഡുമായി ഗോകുലം ആദ്യ പകുതി അവസാനിപ്പിച്ചു.
ഗോൾ തിരിച്ചടിക്കാനുള്ള ഈസ്റ്റ് ബംഗാളിന്റെ ശ്രമങ്ങൾക്കിടെ ഗോകുലം വീണ്ടും വലകുലുക്കി. സ്റ്റാർ സ്ട്രൈക്കർ മാർകസ് ജോസഫിന്റെ വക 65-ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ മൂന്നാം ഗോൾ. അതോടെ ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷകൾ അസ്തമിച്ചു.
ലീഗിൽ ഗോകുലത്തിന്റെ മൂന്നാം ജയമാണിത്. ആറ് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്തേക്കുയർന്നു. എട്ട് പോയിന്റുമായി ഈസ്റ്റ് ബംഗാൾ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി. ഏഴ് മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി മോഹൻ ബഗാനും എട്ട് മത്സരങ്ങളിൽനിന്ന് 11 പോയിന്റുമായി മിനർവ പഞ്ചാബും അഞ്ച് മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സുമാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. 20ന് മിനർവയ്ക്കെതിരേ അവരുടെ തട്ടകത്തിലാണ് ഗോകുലം കേരള എഫ്സിയുടെ അടുത്ത മത്സരം.