ദുബായ്: ലോക ക്രിക്കറ്റിൽ ശരിക്കും ഒരു നായകൻ മാത്രമേ നിലവിൽ ഉള്ളൂ എന്ന് സന്ദേശം നല്കി ഐസിസി. 2019ലെ മികച്ച ഏകദിന, ടെസ്റ്റ് ടീമുകളെ ഐസിസി പ്രഖ്യാപിച്ചപ്പോൾ നായക സ്ഥാനം അലങ്കരിച്ചക് ഇന്ത്യയുടെ സ്വന്തം വിരാട് കോഹ്ലി. നായക സ്ഥാനങ്ങൾക്കു പിന്നാലെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരവും കോഹ്ലിക്കാണ്. ഏകദിന ലോകകപ്പിനിടെ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെ കൂവിക്കളിയാക്കിയ കാണികളോട് അരുതെന്ന് ആവശ്യപ്പെട്ടതാണ് സ്പിരിറ്റ് ഓഫ് ദ ക്രിക്കറ്റ് പുരസ്കാരത്തിന് കോഹ്ലിയെ അർഹനാക്കിയത്. ലോക ഒന്നാം നന്പർ സ്ഥാനത്തോടെയാണ് കോഹ്ലി 2019 അവസാനിപ്പിച്ചത്.
ഐസിസി ടെസ്റ്റ് ടീമിൽ കോഹ്ലിക്കുപിന്നാലെ ഓപ്പണർ മായങ്ക് അഗർവാളും ഇന്ത്യൻ സാന്നിധ്യമായി. അഞ്ച് ഓസ്ട്രേലിയൻ താരങ്ങളും മൂന്ന് ന്യൂസിലൻഡ് താരങ്ങളും ഒരു ഇംഗ്ലീഷ് താരവുമാണ് ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടത്. കോഹ്ലിക്കു കീഴിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരേ പരന്പര നേടി ഇന്ത്യ ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ വൻ മുന്നേറ്റം നടത്തിയിരുന്നു.
ഐസിസി ഏകദിന ടീമിൽ നാല് ഇന്ത്യക്കാർക്ക് ഇടം ലഭിച്ചു. ഓപ്പണർ രോഹിത് ശർമ, പേസർ മുഹമ്മദ് ഷാമി, സ്പിന്നർ കുൽദീപ് യാദവ് എന്നിവരാണ് കോഹ്ലിക്കൊപ്പം അവസാന ഇലവണിൽ ഉൾപ്പെട്ടത്.
ഐസിസി ടെസ്റ്റ് ടീം ഓഫ് ദ ഇയർ 2019: മായങ്ക് അഗർവാൾ, ടോം ലാഥം, മാർനസ് ലബൂഷെയ്ൻ, വിരാട് കോഹ്ലി (നായകൻ), സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ബിജെ വാട്ലിംഗ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നീൽ വാഗ്നർ, നാഥൻ.
ഐസിസി ഏകദിന ടീം ഓഫ് ദ് ഇയർ 2019: രോഹിത് ശർമ, ഷായ് ഹോപ്, വിരാട് കോഹ്ലി (നായകൻ), ബാബർ അസം, കെയ്ൻ വില്യംസണ്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ്.=മായങ്ക് അഗർവാൾ ടെസ്റ്റ് ടീമിൽ
മികച്ച താരം സ്റ്റോക്സ്
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ സർ ഗാരി സോബേഴ്സ് ട്രോഫി ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കെടുക്കുന്നതിൽ നിർണായകമായതും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിലൊന്ന് പുറത്തെടുത്തതിനുമാണ് സ്റ്റോക്സിന് ക്രിക്കറ്റർ ഓഫ് ദ് ഇയർ പുരസ്കാരം ലഭിച്ചത്.
ട്വന്റി-20യിലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ അംഗീകാരം ലഭിച്ചത് ഇന്ത്യയുടെ യുവ പേസർ ദീപക് ചാഹറിന്. ബംഗ്ലാദേശിനെതിരെ ഏഴു റണ്‍ മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത പ്രകടനമാണ് ഐസിസി പരിഗണിച്ചത്.
ടെസ്റ്റ് താരം പാറ്റ് കമ്മിൻസ്
ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ (2019) പുരസ്കാരം ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന്. കഴിഞ്ഞ വർഷം വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള നഥാൻ ലിയോണിനേക്കാൾ 14 എണ്ണം അധികം കമ്മിൻസ് നേടിയിരുന്നു. കഴിഞ്ഞ വർഷം 12 ടെസ്റ്റുകളിൽ നിന്നായി 59 വിക്കറ്റുകളാണ് കമ്മിൻസ് വീഴ്ത്തിയത്. ലിയോണ്‍ 12 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റ് നേടി. ബാറ്റിംഗിൽ ഒന്നാം നന്പർ ടെസ്റ്റ് താരം വിരാട് കോഹ്ലി, രണ്ടാം നന്പർ താരം സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെയെല്ലാം പിന്തള്ളിയാണ് കമ്മിൻസ് ഈ നേട്ടത്തിലെത്തിയത്.
എല്ലാ ഫോർമാറ്റിലുമായി 2019ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും പാറ്റ് കമ്മിൻസാണ്, 99 എണ്ണം. ഒരു വർഷം അന്‍പത് ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയ കമ്മിൻസ് ചാർലി ടർണർക്കുശേഷം വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കുന്ന ഓസീസ് പേസർ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
താരോദയം ലബൂഷെയ്ൻ
എമേർജിംഗ് ക്രിക്കറ്റർ പുരസ്കാരം ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്നാണ് സ്വന്തമാക്കിയത്. ലബൂഷെയ്ൻ കഴിഞ്ഞ വർഷം 64.94 ശരാശരിയിൽ 1104 റണ്‍സ് ആണ് അടിച്ചെടുത്തത്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി നിലവിൽ മൂന്നാം സ്ഥാനത്താണ് താരം. ടെസ്റ്റിൽ 2019ൽ 1000 റണ്‍സ് പിന്നിട്ട ഏകതാരവും ലബൂഷെയ്നാണ്.
ഏകദിനത്തിൽ ഹിറ്റ്മാൻ
ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാൻ രോഹിത് ശർമ. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറി ഉൾപ്പെടെ 2019ൽ ഏഴ് ശതകങ്ങളാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 2019ൽ ഏറ്റവും കൂടുതൽ ഏകദിന റണ്‍സ് നേടിയ താരമെന്ന റിക്കാർഡും ഇന്ത്യൻ താരത്തിനാണ്.
28 ഏകദിനത്തിൽ ഏഴ് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പടെ 2019ൽ 1490 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒരു കലണ്ടർ വർഷം ഏഴ് രാജ്യങ്ങൾക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടർ വർഷം 10 സെഞ്ചുറി (ടെസ്റ്റ്, ഏകദിനം) നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് കഴിഞ്ഞ വർഷം സ്വന്തമാക്കി. ഏകദിനത്തിൽ ഏഴും ടെസ്റ്റിൽ മൂന്നും സെഞ്ചുറികളാണ് 2019ൽ രോഹിത്തിന്റെ പേരിലുള്ളത്.
ഐസിസി ടെസ്റ്റ് ടീമിൽ കോഹ്ലിക്കുപിന്നാലെ ഓപ്പണർ മായങ്ക് അഗർവാളും ഇന്ത്യൻ സാന്നിധ്യമായി. അഞ്ച് ഓസ്ട്രേലിയൻ താരങ്ങളും മൂന്ന് ന്യൂസിലൻഡ് താരങ്ങളും ഒരു ഇംഗ്ലീഷ് താരവുമാണ് ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടത്. കോഹ്ലിക്കു കീഴിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകൾക്കെതിരേ പരന്പര നേടി ഇന്ത്യ ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ വൻ മുന്നേറ്റം നടത്തിയിരുന്നു.
ഐസിസി ഏകദിന ടീമിൽ നാല് ഇന്ത്യക്കാർക്ക് ഇടം ലഭിച്ചു. ഓപ്പണർ രോഹിത് ശർമ, പേസർ മുഹമ്മദ് ഷാമി, സ്പിന്നർ കുൽദീപ് യാദവ് എന്നിവരാണ് കോഹ്ലിക്കൊപ്പം അവസാന ഇലവണിൽ ഉൾപ്പെട്ടത്.
ഐസിസി ടെസ്റ്റ് ടീം ഓഫ് ദ ഇയർ 2019: മായങ്ക് അഗർവാൾ, ടോം ലാഥം, മാർനസ് ലബൂഷെയ്ൻ, വിരാട് കോഹ്ലി (നായകൻ), സ്റ്റീവ് സ്മിത്ത്, ബെൻ സ്റ്റോക്സ്, ബിജെ വാട്ലിംഗ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നീൽ വാഗ്നർ, നാഥൻ.
ഐസിസി ഏകദിന ടീം ഓഫ് ദ് ഇയർ 2019: രോഹിത് ശർമ, ഷായ് ഹോപ്, വിരാട് കോഹ്ലി (നായകൻ), ബാബർ അസം, കെയ്ൻ വില്യംസണ്, ബെൻ സ്റ്റോക്സ്, ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ട്രെന്റ് ബോൾട്ട്, മുഹമ്മദ് ഷാമി, കുൽദീപ് യാദവ്.=മായങ്ക് അഗർവാൾ ടെസ്റ്റ് ടീമിൽ
മികച്ച താരം സ്റ്റോക്സ്
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ സർ ഗാരി സോബേഴ്സ് ട്രോഫി ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കെടുക്കുന്നതിൽ നിർണായകമായതും ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിലൊന്ന് പുറത്തെടുത്തതിനുമാണ് സ്റ്റോക്സിന് ക്രിക്കറ്റർ ഓഫ് ദ് ഇയർ പുരസ്കാരം ലഭിച്ചത്.
ട്വന്റി-20യിലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ അംഗീകാരം ലഭിച്ചത് ഇന്ത്യയുടെ യുവ പേസർ ദീപക് ചാഹറിന്. ബംഗ്ലാദേശിനെതിരെ ഏഴു റണ്‍ മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത പ്രകടനമാണ് ഐസിസി പരിഗണിച്ചത്.
ടെസ്റ്റ് താരം പാറ്റ് കമ്മിൻസ്
ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദ ഇയർ (2019) പുരസ്കാരം ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന്. കഴിഞ്ഞ വർഷം വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള നഥാൻ ലിയോണിനേക്കാൾ 14 എണ്ണം അധികം കമ്മിൻസ് നേടിയിരുന്നു. കഴിഞ്ഞ വർഷം 12 ടെസ്റ്റുകളിൽ നിന്നായി 59 വിക്കറ്റുകളാണ് കമ്മിൻസ് വീഴ്ത്തിയത്. ലിയോണ്‍ 12 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റ് നേടി. ബാറ്റിംഗിൽ ഒന്നാം നന്പർ ടെസ്റ്റ് താരം വിരാട് കോഹ്ലി, രണ്ടാം നന്പർ താരം സ്റ്റീവ് സ്മിത്ത് തുടങ്ങിയവരെയെല്ലാം പിന്തള്ളിയാണ് കമ്മിൻസ് ഈ നേട്ടത്തിലെത്തിയത്.
എല്ലാ ഫോർമാറ്റിലുമായി 2019ൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറും പാറ്റ് കമ്മിൻസാണ്, 99 എണ്ണം. ഒരു വർഷം അന്‍പത് ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയ കമ്മിൻസ് ചാർലി ടർണർക്കുശേഷം വേഗത്തിൽ 100 ടെസ്റ്റ് വിക്കറ്റുകൾ പൂർത്തിയാക്കുന്ന ഓസീസ് പേസർ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.
താരോദയം ലബൂഷെയ്ൻ
എമേർജിംഗ് ക്രിക്കറ്റർ പുരസ്കാരം ഓസ്ട്രേലിയയുടെ മാർനസ് ലബൂഷെയ്നാണ് സ്വന്തമാക്കിയത്. ലബൂഷെയ്ൻ കഴിഞ്ഞ വർഷം 64.94 ശരാശരിയിൽ 1104 റണ്‍സ് ആണ് അടിച്ചെടുത്തത്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ വൻ കുതിപ്പ് നടത്തി നിലവിൽ മൂന്നാം സ്ഥാനത്താണ് താരം. ടെസ്റ്റിൽ 2019ൽ 1000 റണ്‍സ് പിന്നിട്ട ഏകതാരവും ലബൂഷെയ്നാണ്.
ഏകദിനത്തിൽ ഹിറ്റ്മാൻ
ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാൻ രോഹിത് ശർമ. ഏകദിന ലോകകപ്പിലെ അഞ്ച് സെഞ്ചുറി ഉൾപ്പെടെ 2019ൽ ഏഴ് ശതകങ്ങളാണ് ഹിറ്റ്മാൻ സ്വന്തമാക്കിയത്. 2019ൽ ഏറ്റവും കൂടുതൽ ഏകദിന റണ്‍സ് നേടിയ താരമെന്ന റിക്കാർഡും ഇന്ത്യൻ താരത്തിനാണ്.
28 ഏകദിനത്തിൽ ഏഴ് സെഞ്ചുറിയും ആറ് അർധസെഞ്ചുറിയും ഉൾപ്പടെ 2019ൽ 1490 റണ്‍സാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒരു കലണ്ടർ വർഷം ഏഴ് രാജ്യങ്ങൾക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടർ വർഷം 10 സെഞ്ചുറി (ടെസ്റ്റ്, ഏകദിനം) നേടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും രോഹിത് കഴിഞ്ഞ വർഷം സ്വന്തമാക്കി. ഏകദിനത്തിൽ ഏഴും ടെസ്റ്റിൽ മൂന്നും സെഞ്ചുറികളാണ് 2019ൽ രോഹിത്തിന്റെ പേരിലുള്ളത്.