രാജ്കോട്ട്: ഓസ്ട്രേലിയയ്ക്കെതിരേ നാളെ രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിന ക്രിക്കറ്റിൽ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഇന്ത്യക്കൊപ്പം ഉണ്ടാകില്ല. ആദ്യ മത്സരത്തിനിടെ ഓസീസ് പേസർ പാറ്റ് കമ്മിൻസിന്റെ ബൗണ്സർ ഹെൽമറ്റിൽകൊണ്ട് പരിക്കേറ്റ പന്തിന് രണ്ടാം ഏകദിനത്തിനുണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു.
തലയ്ക്കു പരിക്കേറ്റ പന്തിനെ തിരിച്ചുവരവിനായി ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയയ്ക്കുമെന്നും സൂചനയുണ്ട്.
പന്തിന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ ആയിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കാത്തത്. എന്നാൽ, ഓസ്ട്രേലിയയെ വിജയത്തിലേക്കു നയിച്ച ഓപ്പണർ ഡേവിഡ് വാർണറിന്റെ ക്യാച്ച് രാഹുൽ വിട്ടുകളഞ്ഞിരുന്നു. വിക്കറ്റിനു പിന്നിൽ രാഹുൽ മികവ് പുലർത്താത്തത് കാണികളെയും ചൊടിപ്പിച്ചു.
രണ്ടാം ഏകദിനത്തിനായി ഇന്ത്യൻ ടീം ഇന്നലെ രാജ്കോട്ടിൽ എത്തി. ആദ്യ ഏകദിനത്തിൽ ഇന്ത്യ 10 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഉപഭൂഖണ്ഡത്തിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും മികച്ച ജയമായിരുന്നു അത്.
തലയ്ക്കു പരിക്കേറ്റ പന്തിനെ തിരിച്ചുവരവിനായി ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്ക് അയയ്ക്കുമെന്നും സൂചനയുണ്ട്.
പന്തിന്റെ അഭാവത്തിൽ കെ.എൽ. രാഹുൽ ആയിരുന്നു ആദ്യ മത്സരത്തിൽ ഇന്ത്യയുടെ വിക്കറ്റ് കാത്തത്. എന്നാൽ, ഓസ്ട്രേലിയയെ വിജയത്തിലേക്കു നയിച്ച ഓപ്പണർ ഡേവിഡ് വാർണറിന്റെ ക്യാച്ച് രാഹുൽ വിട്ടുകളഞ്ഞിരുന്നു. വിക്കറ്റിനു പിന്നിൽ രാഹുൽ മികവ് പുലർത്താത്തത് കാണികളെയും ചൊടിപ്പിച്ചു.
രണ്ടാം ഏകദിനത്തിനായി ഇന്ത്യൻ ടീം ഇന്നലെ രാജ്കോട്ടിൽ എത്തി. ആദ്യ ഏകദിനത്തിൽ ഇന്ത്യ 10 വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. ഉപഭൂഖണ്ഡത്തിൽ ഓസ്ട്രേലിയ ഇന്ത്യക്കെതിരേ നേടുന്ന ഏറ്റവും മികച്ച ജയമായിരുന്നു അത്.