മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സര ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ 10 വിക്കറ്റിനു പരാജയപ്പെട്ടെങ്കിലും മത്സരത്തിനിടെ പാറിപ്പറന്നെത്തിയ പട്ടം കാണികൾക്കും കളിക്കാർക്കും ആവേശമേകി. ഇന്ത്യൻ ഇന്നിംഗ്സിന്റെ 49-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് ഷാമിയും ജസ്പ്രീത് ബുംറയുമായിരുന്നു ക്രീസിൽ.
ആദ്യം പട്ടം കണ്ടത് മുഹമ്മദ് ഷാമിയാണ്. ഷാമി അത് അന്പയറുടെ ശ്രദ്ധയിൽപ്പെടുത്തി. സ്പൈഡർ ക്യാമിന്റെ വയറിൽ പട്ടം കുരുങ്ങി. അതോടെ മത്സരം അൽപസമയം തടസപ്പെട്ടു. ഓസീസ് താരം ഡേവിഡ് വാർണറും അന്പയറും ചേർന്നാണ് പട്ടം വേർപെടുത്തിയത്. ഒരു പട്ടത്തിന്റെ പേരിൽ ആദ്യമായാണ് ഒരു മത്സരം തടസപ്പെടുന്നതെന്ന് കമന്റേറ്റർ ചിരിയോടെ പറഞ്ഞു.
മത്സരശേഷമുള്ള അഭിമുഖത്തിൽ ഡേവിഡ് വാർണർ പറഞ്ഞതാണ് ഏറെ രസകരം. ജസ്പ്രീത് ബുംറ ആ പട്ടം തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അത് ഏതെങ്കിലും പാവപ്പെട്ട കുട്ടിയേടാതാകുമെന്ന് താൻ പറഞ്ഞതായി വാർണർ വെളിപ്പെടുത്തിയത് ചിരിപടർത്തി.
ആദ്യം പട്ടം കണ്ടത് മുഹമ്മദ് ഷാമിയാണ്. ഷാമി അത് അന്പയറുടെ ശ്രദ്ധയിൽപ്പെടുത്തി. സ്പൈഡർ ക്യാമിന്റെ വയറിൽ പട്ടം കുരുങ്ങി. അതോടെ മത്സരം അൽപസമയം തടസപ്പെട്ടു. ഓസീസ് താരം ഡേവിഡ് വാർണറും അന്പയറും ചേർന്നാണ് പട്ടം വേർപെടുത്തിയത്. ഒരു പട്ടത്തിന്റെ പേരിൽ ആദ്യമായാണ് ഒരു മത്സരം തടസപ്പെടുന്നതെന്ന് കമന്റേറ്റർ ചിരിയോടെ പറഞ്ഞു.
മത്സരശേഷമുള്ള അഭിമുഖത്തിൽ ഡേവിഡ് വാർണർ പറഞ്ഞതാണ് ഏറെ രസകരം. ജസ്പ്രീത് ബുംറ ആ പട്ടം തട്ടിപ്പറിക്കാൻ ശ്രമിച്ചപ്പോൾ അത് ഏതെങ്കിലും പാവപ്പെട്ട കുട്ടിയേടാതാകുമെന്ന് താൻ പറഞ്ഞതായി വാർണർ വെളിപ്പെടുത്തിയത് ചിരിപടർത്തി.