കോഴിക്കോട്: ഇച്ഛാശക്തികൊണ്ടും സംഘടനാപാടവം കൊണ്ടും പ്രവര്ത്തനമേഖലകളിലെല്ലൊം വിജയം കൈവരിച്ച വ്യക്തിയായിരുന്നു ഇന്നലെ പുലർച്ചെ അന്തരിച്ച പി.ടി. ഉമ്മര്‍കോയ.
കാലിക്കട്ട് സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് പദവിയില്‍നിന്ന് അദ്ദേഹം ലോക ചെസിന്റെ അമരത്തേക്കുയര്‍ന്നത് ഈ നേതൃപാടവത്തിന്റെ പിൻബലത്തിലാണ്. ഏറെ വര്‍ഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയില്‍ രോഗബാധിതനായി കഴിയുകയായിരുന്നു ലോക ചെസ് സംഘടന(ഫിഡെ)യുടെ ഈ മുൻ വൈസ് പ്രസിഡന്റ്. അപ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും കഴിഞ്ഞ കാലത്തെക്കുറിച്ചും ചെസിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാതോരാതെ സംസാരിക്കുമായിരുന്നു.
ലോകത്തു ചെസ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും പ്രത്യേകിച്ച് പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലും ഏഷ്യയിലും ഉമ്മര്‍കോയ ഏറെ ബഹുമാനിക്കപ്പെട്ടു. രാജ്യാന്തര താരങ്ങളും ഒഫിഷലുകളും മല്സരവേളകളില് ഈ കോഴിക്കോട്ടുകാരനെ ഏറെ ആരാധനയോടെയാണ് കണ്ടിരുന്നത്. രാജ്യാന്തര ആര്‍ബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരനിയന്ത്രണത്തില് കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മര്‍കോയ.അതുകൊണ്ടുതന്നെ ഒഫിഷല്‍ എന്ന നിലയിലുള്ള എല്ലാ ബഹുമാനവും മല്സരാര്ഥികളില് നിന്ന് അദ്ദേഹത്തിന് ലഭിച്ചു.
ചെസ് കളിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് കളിക്കാരനായിരുന്ന ഉമ്മര്‍കോയ സംഘാടന രംഗത്തേക്ക് തിരിഞ്ഞത്. കേരള ചെസിന് ഉണര്‍വും ഊര്‍ജവും നല്‍കുന്നതിലും ഉമ്മര്‍കോയയുടെ പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുസ്മരിക്കുന്നു. ഇന്ത്യന്‍ ചെസ് മേഖലയിൽ ആദ്യമായി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ആദ്യ ചെസ് അക്കാഡമി കോഴിക്കോട് ആരംഭിച്ചതും ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകളായിരുന്നു. ഇന്ത്യയിലെ ചെസ് നഗരം എന്ന നിലയിലേക്ക് കോഴിക്കോടിനെ അദ്ദേഹം ഉയര്‍ത്തി. റൗണ്ട് റോബിന് ചെസ് ടൂര്‍ണമെന്റുകളിലെ ടൈബ്രേക്കര്‍ നിയമത്തില്‍ ഉമ്മര്‍കോയ കൊണ്ടുവന്ന ഭേദഗതി ഫിഡെ അംഗീകരിച്ചിരുന്നു. ‘കോയ സിസ്റ്റം’ എന്നറിയപ്പെട്ടിരുന്ന ഈ രീതി ഫിഡെ റൂള്‍സ് കമ്മീഷന്‍തന്നെയാണ് അംഗീകരിച്ചത്. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ചെസിനെ നിയന്ത്രിച്ച അദ്ദേഹം ഒടുവില്‍ അധികാരക്കസേരകളുടെ ‘ചെക്കിന്’ നില്‍ക്കാതെ സ്വയം മാറി നിന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, അതിഥി സല്‍ക്കാരത്തില്‍ ആനന്ദം കണ്ടെത്തുന്ന തനി കോഴിക്കോടന്‍.
സംഗീതത്തില്‍, വിശിഷ്യാ ഗസലില്‍ വലിയ അറിവും ആസ്വാദന മികവും അദ്ദേഹത്തിനുണ്ടായിരുന്നു. സംഭാഷണങ്ങളില്‍ വിശ്വ സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകള്‍ ഉദ്ധരിക്കുമായിരുന്നു അദ്ദേഹം. വായനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന വാക്കുകള്‍. വായനകൊണ്ടു മാത്രം ഇംഗ്ലീഷില്‍ അസാമാന്യമായ പ്രാവീണ്യം അദ്ദേഹം നേടി.
കാലിക്കട്ട് സര്‍വകലാശാലയിലെ ലാസ്റ്റ് ഗ്രേഡ് പദവിയില്‍നിന്ന് അദ്ദേഹം ലോക ചെസിന്റെ അമരത്തേക്കുയര്‍ന്നത് ഈ നേതൃപാടവത്തിന്റെ പിൻബലത്തിലാണ്. ഏറെ വര്‍ഷങ്ങളായി കോഴിക്കോട് പന്നിയങ്കരയിലെ വസതിയില്‍ രോഗബാധിതനായി കഴിയുകയായിരുന്നു ലോക ചെസ് സംഘടന(ഫിഡെ)യുടെ ഈ മുൻ വൈസ് പ്രസിഡന്റ്. അപ്പോഴും കാണാനെത്തുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും കഴിഞ്ഞ കാലത്തെക്കുറിച്ചും ചെസിനെക്കുറിച്ചുമെല്ലാം അദ്ദേഹം വാതോരാതെ സംസാരിക്കുമായിരുന്നു.
ലോകത്തു ചെസ് കളിക്കുന്ന എല്ലാ രാജ്യങ്ങളിലും പ്രത്യേകിച്ച് പഴയ സോവ്യറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിലും ഏഷ്യയിലും ഉമ്മര്‍കോയ ഏറെ ബഹുമാനിക്കപ്പെട്ടു. രാജ്യാന്തര താരങ്ങളും ഒഫിഷലുകളും മല്സരവേളകളില് ഈ കോഴിക്കോട്ടുകാരനെ ഏറെ ആരാധനയോടെയാണ് കണ്ടിരുന്നത്. രാജ്യാന്തര ആര്‍ബിറ്ററായിരുന്ന അദ്ദേഹം ഒട്ടേറെ രാജ്യാന്തര മത്സരങ്ങള്‍ നിയന്ത്രിച്ചു. മത്സരനിയന്ത്രണത്തില് കടുകിട വ്യതിചലിക്കാത്ത കണിശക്കാരനായിരുന്നു ഉമ്മര്‍കോയ.അതുകൊണ്ടുതന്നെ ഒഫിഷല്‍ എന്ന നിലയിലുള്ള എല്ലാ ബഹുമാനവും മല്സരാര്ഥികളില് നിന്ന് അദ്ദേഹത്തിന് ലഭിച്ചു.
ചെസ് കളിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് കളിക്കാരനായിരുന്ന ഉമ്മര്‍കോയ സംഘാടന രംഗത്തേക്ക് തിരിഞ്ഞത്. കേരള ചെസിന് ഉണര്‍വും ഊര്‍ജവും നല്‍കുന്നതിലും ഉമ്മര്‍കോയയുടെ പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അനുസ്മരിക്കുന്നു. ഇന്ത്യന്‍ ചെസ് മേഖലയിൽ ആദ്യമായി ആനുകാലിക പ്രസിദ്ധീകരണം തുടങ്ങിയതും ആദ്യ ചെസ് അക്കാഡമി കോഴിക്കോട് ആരംഭിച്ചതും ഇദ്ദേഹത്തിന്റെ മികച്ച സംഭാവനകളായിരുന്നു. ഇന്ത്യയിലെ ചെസ് നഗരം എന്ന നിലയിലേക്ക് കോഴിക്കോടിനെ അദ്ദേഹം ഉയര്‍ത്തി. റൗണ്ട് റോബിന് ചെസ് ടൂര്‍ണമെന്റുകളിലെ ടൈബ്രേക്കര്‍ നിയമത്തില്‍ ഉമ്മര്‍കോയ കൊണ്ടുവന്ന ഭേദഗതി ഫിഡെ അംഗീകരിച്ചിരുന്നു. ‘കോയ സിസ്റ്റം’ എന്നറിയപ്പെട്ടിരുന്ന ഈ രീതി ഫിഡെ റൂള്‍സ് കമ്മീഷന്‍തന്നെയാണ് അംഗീകരിച്ചത്. പതിറ്റാണ്ടുകള്‍ ഇന്ത്യന്‍ ചെസിനെ നിയന്ത്രിച്ച അദ്ദേഹം ഒടുവില്‍ അധികാരക്കസേരകളുടെ ‘ചെക്കിന്’ നില്‍ക്കാതെ സ്വയം മാറി നിന്നു. എപ്പോഴും പുഞ്ചിരിക്കുന്ന, അതിഥി സല്‍ക്കാരത്തില്‍ ആനന്ദം കണ്ടെത്തുന്ന തനി കോഴിക്കോടന്‍.
സംഗീതത്തില്‍, വിശിഷ്യാ ഗസലില്‍ വലിയ അറിവും ആസ്വാദന മികവും അദ്ദേഹത്തിനുണ്ടായിരുന്നു. സംഭാഷണങ്ങളില്‍ വിശ്വ സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരുടെ രചനകള്‍ ഉദ്ധരിക്കുമായിരുന്നു അദ്ദേഹം. വായനയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന വാക്കുകള്‍. വായനകൊണ്ടു മാത്രം ഇംഗ്ലീഷില്‍ അസാമാന്യമായ പ്രാവീണ്യം അദ്ദേഹം നേടി.