തിരുവനന്തപുരം: ജലജ് സക്സേനയും എം.ഡി. നിധീഷും ബൗളിംഗിൽ സക്സസായപ്പോൾ കേരളത്തിനു ജയം. ചതുർദിന രഞ്ജിട്രോഫി മത്സരത്തിൽ പഞ്ചാബിനെ 21 റണ്‍സിന് പരാജയപ്പെടുത്തിയാണ് കേരളം സെന്റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ മലയാളികൾക്ക് ആഹ്ളാദം സമ്മാനിച്ചത്. മൂന്നാം ദിനമായ ഇന്നലെ കേരളം അഞ്ചു വിക്കറ്റിന് 88 റണ്‍സ് എന്ന നിലയിലാണ് ബാറ്റിംഗ് ആരംഭിച്ചത്. 136 റണ്‍സ് എടുക്കുന്നതിനിടെ കേരളം ഓൾ ഒൗട്ട്. ഒന്നാം ഇന്നിംഗ്സിൽ കേരളത്തിന്റെ ബാറ്റിംഗിന് നട്ടെല്ലായി മാറിയ സൽമാൻ നിസാർ (91 നോട്ടൗട്ട്) രണ്ടാം ഇന്നിംഗിസിലും പുറത്താകാതെ നിന്നു.
രണ്ടാം ഇന്നിംഗ്സിൽ 49 പന്ത് നേരിട്ട സൽമാൻ 28 റണ്‍സാണ് സ്വന്തമാക്കിയത്. സൽമാനാണ് മാൻ ഓഫ് ദ മാച്ച്. ഇന്നലെ കേരള സ്കോർ 108 -ൽ നില്‍ക്കെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ (27) സിദ്ധാർഥ് കൗളിന്റെ പന്തിൽ ബൗൾഡായി. തുടർന്നെത്തിയ ജലജ് സക്സേന ( നാല്), സിജോമോൻ ജോസഫ് (പൂജ്യം), എം.ഡി. നിധീഷ് (നാല്), ബേസിൽ തന്പി (പൂജ്യം) എന്നിവർക്ക് ബാറ്റിംഗിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല പഞ്ചാബിനുവേണ്ടി സിദ്ധാർഥ് കൗൾ അഞ്ചും ഗുർകിരാത്ത് മൻ നാലും വിക്കറ്റുകൾ നേടി.
പഞ്ചാബ് 124ൽ സ്റ്റോപ്പ്
ആദ്യ ഇന്നിംഗ്സിലെ ഒൻപത് റണ്‍സ് ലീഡ് ഉൾപ്പെടെ ആതിഥേയർക്കെതിരേ 145 റണ്‍സിന്റെ വിജയലക്ഷ്യവുമായി പോരാട്ടത്തിനിറങ്ങിയ പഞ്ചാബിന്റെ ബാറ്റിംഗ് 124-ൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിൽ എം.ഡി. നിധീഷാണ് ബൗളിംഗിന്റെ നായകത്വം വഹിച്ചതെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ഓൾ റൗണ്ടർ ജലജ് സക്സേനയുടെ ബൗളിംഗ് പഞ്ചാബിന്റെ നട്ടെല്ല് ഒടിച്ചു. 23.1 ഓവറിൽ 51 റണ്‍സ് വിട്ടുകൊടുത്ത് ഏഴു സർദാർജി വിക്കറ്റുകളാണ് പിഴുതെടുത്തത്. 145 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന്റെ സ്കോർബോർഡ് തുറക്കും മുന്‍പേ ഓപ്പണർ റോഹൻ മർവാഹായെ നഷ്ടപ്പെട്ടു. ജലജ് സക്സേനയുടെ പന്തിൽ കീപ്പറിന്റെ കൈകളിൽ റോഹന്റെ ബാറ്റിംഗ് അവസാനിച്ചു. സ്കോർ 20-ൽ നില്‍ക്കെ 18 റണ്‍സെടുത്ത സൻവീർ സിംഗിനെ സിജോമോൻ ജോസഫ് ബൗൾഡാക്കി.
തുടർന്ന് ജലജ് സക്സേനയുടെ പന്തുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ പാടുപെടുന്ന പഞ്ചാബി താരങ്ങളെയാണ് കണ്ടത്. സ്കോർ 40-ൽ എത്തിയപ്പോൾ അഞ്ചു മുൻനിര ബാറ്റ്സ്മാൻമാർ പവലിയനിലെത്തി.
മുൻനിരയും മധ്യനിരയും ബാറ്റിംഗ് പരാജയം രുചിച്ചപ്പോൾ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പ് പഞ്ചാബിന് അവസാനം വരെ പ്രതീക്ഷ നല്കി. മായങ്ക് മർക്കണ്ഡെ(23) സിദ്ധാർഥ് കൗൾ (22) എന്നിവരെ യഥാക്രമം സക്സേനയും എം.ഡി. നിഥീഷും പവലിയനിലേക്ക് പറഞ്ഞയച്ചതോടെ കേരളം വിജയതീരത്തെത്തി. 23 റണ്‍സ് എടുത്ത മർക്കണ്ഡെയാണ് രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബിന്റെ ടോപ് സ്കോറർ.
തോമസ് വർഗീസ്
രണ്ടാം ഇന്നിംഗ്സിൽ 49 പന്ത് നേരിട്ട സൽമാൻ 28 റണ്‍സാണ് സ്വന്തമാക്കിയത്. സൽമാനാണ് മാൻ ഓഫ് ദ മാച്ച്. ഇന്നലെ കേരള സ്കോർ 108 -ൽ നില്‍ക്കെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീൻ (27) സിദ്ധാർഥ് കൗളിന്റെ പന്തിൽ ബൗൾഡായി. തുടർന്നെത്തിയ ജലജ് സക്സേന ( നാല്), സിജോമോൻ ജോസഫ് (പൂജ്യം), എം.ഡി. നിധീഷ് (നാല്), ബേസിൽ തന്പി (പൂജ്യം) എന്നിവർക്ക് ബാറ്റിംഗിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല പഞ്ചാബിനുവേണ്ടി സിദ്ധാർഥ് കൗൾ അഞ്ചും ഗുർകിരാത്ത് മൻ നാലും വിക്കറ്റുകൾ നേടി.
പഞ്ചാബ് 124ൽ സ്റ്റോപ്പ്
ആദ്യ ഇന്നിംഗ്സിലെ ഒൻപത് റണ്‍സ് ലീഡ് ഉൾപ്പെടെ ആതിഥേയർക്കെതിരേ 145 റണ്‍സിന്റെ വിജയലക്ഷ്യവുമായി പോരാട്ടത്തിനിറങ്ങിയ പഞ്ചാബിന്റെ ബാറ്റിംഗ് 124-ൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിൽ എം.ഡി. നിധീഷാണ് ബൗളിംഗിന്റെ നായകത്വം വഹിച്ചതെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ഓൾ റൗണ്ടർ ജലജ് സക്സേനയുടെ ബൗളിംഗ് പഞ്ചാബിന്റെ നട്ടെല്ല് ഒടിച്ചു. 23.1 ഓവറിൽ 51 റണ്‍സ് വിട്ടുകൊടുത്ത് ഏഴു സർദാർജി വിക്കറ്റുകളാണ് പിഴുതെടുത്തത്. 145 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന്റെ സ്കോർബോർഡ് തുറക്കും മുന്‍പേ ഓപ്പണർ റോഹൻ മർവാഹായെ നഷ്ടപ്പെട്ടു. ജലജ് സക്സേനയുടെ പന്തിൽ കീപ്പറിന്റെ കൈകളിൽ റോഹന്റെ ബാറ്റിംഗ് അവസാനിച്ചു. സ്കോർ 20-ൽ നില്‍ക്കെ 18 റണ്‍സെടുത്ത സൻവീർ സിംഗിനെ സിജോമോൻ ജോസഫ് ബൗൾഡാക്കി.
തുടർന്ന് ജലജ് സക്സേനയുടെ പന്തുകൾക്ക് മുന്നിൽ പിടിച്ചു നില്ക്കാൻ പാടുപെടുന്ന പഞ്ചാബി താരങ്ങളെയാണ് കണ്ടത്. സ്കോർ 40-ൽ എത്തിയപ്പോൾ അഞ്ചു മുൻനിര ബാറ്റ്സ്മാൻമാർ പവലിയനിലെത്തി.
മുൻനിരയും മധ്യനിരയും ബാറ്റിംഗ് പരാജയം രുചിച്ചപ്പോൾ വാലറ്റത്തിന്റെ ചെറുത്തു നിൽപ്പ് പഞ്ചാബിന് അവസാനം വരെ പ്രതീക്ഷ നല്കി. മായങ്ക് മർക്കണ്ഡെ(23) സിദ്ധാർഥ് കൗൾ (22) എന്നിവരെ യഥാക്രമം സക്സേനയും എം.ഡി. നിഥീഷും പവലിയനിലേക്ക് പറഞ്ഞയച്ചതോടെ കേരളം വിജയതീരത്തെത്തി. 23 റണ്‍സ് എടുത്ത മർക്കണ്ഡെയാണ് രണ്ടാം ഇന്നിംഗ്സിൽ പഞ്ചാബിന്റെ ടോപ് സ്കോറർ.
തോമസ് വർഗീസ്