കോൽക്കത്ത: 2020ല്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ ഫുട്ബോളില്‍ മിന്നുന്നു. പുതുവര്‍ഷത്തെ രണ്ടാം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എവേ മത്സരത്തില്‍ എടികെയെ അവരുടെ തട്ടകത്തില്‍ പോയി 1-0ന് തകര്‍ത്തു. ജയത്തോടെ ബ്ലാസ്റ്റേഴ്സ് ആറാം സ്ഥാനത്തെത്തി. നാടകീയ നിമിഷങ്ങള്‍ ഏറെ കണ്ട മത്സരത്തില്‍ രണ്ടാം പകുതിയില്‍ ഹാലിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. 70-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോളിന്റെ പിറവി. 12 കളികളില്‍നിന്ന് 14 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. 12 കളികളില്‍നിന്ന് 21 പോയിന്റുമായി എടികെ മൂന്നാം സ്ഥാനത്തു തുടരുന്നു.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ജയമാണിത്. തുടര്‍ച്ചയായ രണ്ടാം ജയവും. കഴിഞ്ഞ മത്സരത്തില്‍ കൊച്ചിയില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഈ വിജയത്തോടെ എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സിന്റെ അജയ്യരായുള്ള കുതിപ്പ് തുടര്‍ച്ചയായ ആറാം മത്സരത്തിലേക്കും നീണ്ടു. കഴിഞ്ഞ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ എടികെയ്ക്ക് കഴിഞ്ഞിട്ടില്ല. കൊച്ചിയില്‍ നടന്ന ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോഴും ജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇനി ഈ മാസം 19ന് ജംഷഡ്പുരിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
തുടക്കം മുതല്‍ കളത്തില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു മേധാവിത്തം ഒടുവില്‍ 70-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. എടികെ പ്രതിരോധം പിളര്‍ത്തി ബ്ലാസ്റ്റേഴ്സിനെ നര്‍സാരി മുന്നിലെത്തിച്ചു. എടികെ ബോക്സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് നര്‍സാരിക്ക് ഹെഡ് ചെയ്ത് നല്‍കാനുള്ള മെസിയുടെ ശ്രമം പൂര്‍ണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനായില്ല. ഇതോടെ പന്തു ലഭിച്ച നര്‍സാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയില്‍.
നാടകീയമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍. സൈഡ് ലൈനില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കിയ എടികെ പരിശീലകന് അന്റോണിയോ ഹെബ്ബാസിനെ റഫറി മൈതാനത്തുനിന്നും പറഞ്ഞയച്ചതായിരുന്നു ഇതില്‍ പ്രധാനം. 90-ാം മിനിറ്റില്‍ എടികെ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങി. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടന്നെത്തി. പന്ത് റോയ് കൃഷ്ണ വലയിലാക്കി.
എന്നാല്‍ ഇതിനു മുമ്പ് തന്നെ ബ്ലാസ്റ്റേഴ്്സ് കളിക്കാരെ മുന്നോട്ടു കയറി അഞ്ച് എടികെ കളിക്കാരെ ഓഫ് സൈഡ് കെണിയില്‍ തന്ത്രപൂര്‍വം കുരുക്കി. ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിനു സമീപം ബ്ലാസ്റ്റേഴ്സ് താരങ്ങളുമായി പന്തിനായുള്ള പോരാട്ടത്തിനിടെ നിലത്തുവീണ എടികെയുടെ സൂപ്പര്‍താരം റോയ് കൃഷ്ണയ്ക്ക് റഫറി മഞ്ഞക്കാര്‍ഡും നല്കി. എടികെ താരങ്ങള്‍ പെനല്‍റ്റിക്കായി വാദിക്കുന്നതിനിടെയാണ് റഫറി റോയ് കൃഷ്ണയെ ഡൈവിംഗിന് ശിക്ഷിച്ചത്.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ജയമാണിത്. തുടര്‍ച്ചയായ രണ്ടാം ജയവും. കഴിഞ്ഞ മത്സരത്തില്‍ കൊച്ചിയില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ഈ വിജയത്തോടെ എടികെയ്ക്ക് എതിരെ ബ്ലാസ്റ്റേഴ്സിന്റെ അജയ്യരായുള്ള കുതിപ്പ് തുടര്‍ച്ചയായ ആറാം മത്സരത്തിലേക്കും നീണ്ടു. കഴിഞ്ഞ ആറു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ എടികെയ്ക്ക് കഴിഞ്ഞിട്ടില്ല. കൊച്ചിയില്‍ നടന്ന ഈ സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോഴും ജയം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇനി ഈ മാസം 19ന് ജംഷഡ്പുരിനെതിരെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
തുടക്കം മുതല്‍ കളത്തില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു മേധാവിത്തം ഒടുവില്‍ 70-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. എടികെ പ്രതിരോധം പിളര്‍ത്തി ബ്ലാസ്റ്റേഴ്സിനെ നര്‍സാരി മുന്നിലെത്തിച്ചു. എടികെ ബോക്സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് നര്‍സാരിക്ക് ഹെഡ് ചെയ്ത് നല്‍കാനുള്ള മെസിയുടെ ശ്രമം പൂര്‍ണമായും വിജയിച്ചില്ല. പന്തു ലഭിച്ച എടികെ താരം മോംഗിലിനും പന്തു നിയന്ത്രിക്കാനായില്ല. ഇതോടെ പന്തു ലഭിച്ച നര്‍സാരി ഏതാനും ചുവടു മുന്നിലേക്ക് നീങ്ങി തൊടുത്ത ഹാഫ് വോളി നേരെ വലയില്‍.
നാടകീയമായിരുന്നു മത്സരത്തിന്റെ അവസാന നിമിഷങ്ങള്‍. സൈഡ് ലൈനില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കിയ എടികെ പരിശീലകന് അന്റോണിയോ ഹെബ്ബാസിനെ റഫറി മൈതാനത്തുനിന്നും പറഞ്ഞയച്ചതായിരുന്നു ഇതില്‍ പ്രധാനം. 90-ാം മിനിറ്റില്‍ എടികെ ഗോള്‍ നേടിയെങ്കിലും ഓഫ് സൈഡില്‍ കുരുങ്ങി. ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടന്നെത്തി. പന്ത് റോയ് കൃഷ്ണ വലയിലാക്കി.
എന്നാല്‍ ഇതിനു മുമ്പ് തന്നെ ബ്ലാസ്റ്റേഴ്്സ് കളിക്കാരെ മുന്നോട്ടു കയറി അഞ്ച് എടികെ കളിക്കാരെ ഓഫ് സൈഡ് കെണിയില്‍ തന്ത്രപൂര്‍വം കുരുക്കി. ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിനു സമീപം ബ്ലാസ്റ്റേഴ്സ് താരങ്ങളുമായി പന്തിനായുള്ള പോരാട്ടത്തിനിടെ നിലത്തുവീണ എടികെയുടെ സൂപ്പര്‍താരം റോയ് കൃഷ്ണയ്ക്ക് റഫറി മഞ്ഞക്കാര്‍ഡും നല്കി. എടികെ താരങ്ങള്‍ പെനല്‍റ്റിക്കായി വാദിക്കുന്നതിനിടെയാണ് റഫറി റോയ് കൃഷ്ണയെ ഡൈവിംഗിന് ശിക്ഷിച്ചത്.