ലോകം മുഴുവൻ സമാധാനം കാംക്ഷിക്കുന്നു. പക്ഷേ, സമാധാനത്തിലേക്കുള്ള വഴിയിൽ തടസങ്ങൾ ഉയർത്തുന്നതു നാംതന്നെയാണ്. ക്രിസ്മസ് നല്കുന്ന നിഷ്കളങ്ക സ്നേഹത്തിൽനിന്നാണു യഥാർഥ സമാധാനം ഉരുത്തിരിയേണ്ടത്
സഹവർത്തിത്വത്തിന്റെ സഹവാസിയാണു സമാധാനം. ശാന്തിഗീതങ്ങൾ സമാധാനാന്തരീക്ഷത്തിലേ ഉയരുകയുള്ളൂ. വീണ്ടുമൊരു ക്രിസ്മസിനെ നാം വരവേൽക്കുന്പോൾ ഇത്തരമൊരു ശാന്തിയും സമാധാനവും നമുക്ക് അനുഭവവേദ്യമാകുന്നുണ്ടോ? ഇല്ലെങ്കിൽ നാംതന്നെ അതിനുത്തരവാദി. മനുഷ്യൻതന്നെയാണ് അസമാധാനത്തിന്റെ വിത്തു വിതയ്ക്കുന്നത്. അതിനു വളമിട്ട് അക്രമവും വിദ്വേഷവും വിളയിക്കുന്നു. അങ്ങനെ നാം വിതച്ചതു കൊയ്യുന്നു.
ക്രിസ്മസ് നമുക്കു നൽകുന്ന അമൂല്യമായ സ്നേഹസന്ദേശം ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ല. ദൈവപുത്രന്റെ മനുഷ്യാവതാരം എന്നതു ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനശിലയാണ്. ദൈവത്തിന്റെ മനുഷ്യാവതാരത്തിന് വ്യക്തമായ ചില പദ്ധതികളുണ്ടായിരുന്നു. രക്ഷാകര ദൗത്യമാണ് അതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ആ ദിവ്യജനനത്തിന്റെ അനുസ്മരണാവേള വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമൊക്കെ കൂടുതൽ ആഹ്ലാദകരമാക്കാനും നിഷ്കളങ്കമായ സ്നേഹം മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുമുള്ള അവസരമാകണം.
രാജ്യം വലിയ പ്രക്ഷോഭങ്ങളിലൂടെയും സാന്പത്തിക പ്രതിസന്ധിയിലൂടെയുമൊക്കെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ അസ്വസ്ഥതകൾ സ്വാഭാവികമാണ്. അവിടേക്കു ശാന്തിയുടെയും സമാധാനത്തിന്റെയും സാന്ത്വനഗീതങ്ങൾ കടന്നുവരണം. കടുംപിടിത്തങ്ങളും താൻപോരിമയും സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കും. മനുഷ്യരക്ഷയ്ക്കായി പിറക്കാൻ യേശുക്രിസ്തു തെരഞ്ഞെടുത്തത് വെറുമൊരു പുൽക്കൂടായിരുന്നു. ആട്ടിടയർക്കായിരുന്ന ആദ്യമായി ആ സദ്വാർത്ത വെളിപ്പെടുത്തപ്പെട്ടത്. ലാളിത്യത്തിന്റെ എല്ലാ മഹനീയതയും യേശുവിന്റെ ജനനത്തിനുണ്ടായിരുന്നു. അവിടെനിന്നു തുടങ്ങിയ പ്രയാണം കാൽവരിയിലെ മരക്കുരിശിലെത്തുംവരെ സ്നേഹത്തിന്റെ, ലാളിത്യത്തിന്റെ അപൂർവ പാഠങ്ങളാണു നമുക്കു പകർന്നുതന്നത്. അധികാരത്തിന്റെ ഉരുക്കുമുഷ്ടികളല്ല, സ്നേഹത്തിന്റെ മൃദുലസ്പർശമാണു ലോകത്തിനു വേണ്ടതെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. തന്റെ പരസ്യജീവിതകാലത്തുടനീളം അവിടുന്ന് ആ ദിവ്യസ്നേഹമാണു നമുക്കു പകർന്നുതന്നതും പഠിപ്പിച്ചതും.
വിശ്വാസപരമായും സഭാത്മകമായും മാത്രമല്ല ഈ തിരുപ്പിറവിയെ നാം കാണേണ്ടത്. തിരുപ്പിറവിക്ക് സാധാരണ മനുഷ്യരുടെ മനസിലുള്ള സ്ഥാനം നിഷ്കളങ്ക സ്നേഹത്തിന്റെയും നിർവ്യാജമായ പെരുമാറ്റത്തിന്റെയും ദൈവാവതാരമെന്നതാണ്. ഉദാത്തമായ ദൈവസ്നേഹത്തിലൂടെ നമുക്ക് മനുഷ്യസ്നേഹത്തിന്റ ബാലപാഠങ്ങൾ പഠിക്കാനാവും.
ദാരിദ്ര്യത്തിന്റെ യഥാർഥ അരൂപിയും ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. എല്ലാം തികഞ്ഞവരാകാനാണു നാം വ്യഗ്രത കാട്ടുന്നത്. എന്നാൽ ഒന്നും ഇല്ലാത്ത അവസ്ഥയിലേക്കാണു യേശുനാഥൻ പിറന്നുവീണത്. ലോകരക്ഷകനു പിറന്നുവീഴാൻ കാലിത്തൊഴുത്തു മതിയാവുമായിരുന്നു. എന്തു കിട്ടിയാലും തൃപ്തി വരാത്തവരുടെ ലോകത്തിൽ പുൽക്കൂടിന്റെ സന്ദേശം മനസിലാക്കിയെടുക്കാൻ പ്രയാസമായിരിക്കും. ഹേറോദേസിന്റെ പടയാളികൾ നവജാത ശിശുവിനെ തേടി നടക്കുന്പോഴും ദിവ്യശിശുവിന്റെ സംരക്ഷകരായ മറിയത്തിനും യൗസേപ്പിനും ഉത്കണ്ഠ ലേശവുമില്ലായിരുന്നു. ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്നാണു ദിവ്യശിശുവിന്റെ ജനനവേളയിൽ മാലാഖമാർ പാടിയത്. പക്ഷേ, നല്ല മനസില്ലാത്തവർ ആശങ്കാകുലരായിരുന്നു, ഹേറോദേസിനെപ്പോലെ. പക്ഷേ, അവർ ആ ആശങ്ക പുറത്തു കാട്ടിയില്ല. തനിക്കും ആ ശിശുവിനെ കാണണമെന്നും ആരാധിക്കണമെന്നും പൊളി പറഞ്ഞ ഹേറോദേസിനെപ്പോലുള്ളവർ ഇന്നും നമ്മുടെ ഇടയിലുണ്ട്. അവർ തങ്ങളുടെ അധികാരത്തിനു ഭീഷണിയെന്നു കരുതുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാൻ തുനിയും. അതിന് ഏത് ഗുഢമാർഗവും സ്വീകരിക്കും.
പരിമിതികളെക്കുറിച്ചു നിരന്തരം പരാതിപ്പെടുന്നവരുടെ ലോകത്തേക്ക് പരാതികളേതുമില്ലാതെയാണു യേശു കടന്നുവന്നത്. കുറവുകളേറെയുണ്ടെന്നു കരുതുന്നവർ തന്നേക്കാൾ കുറഞ്ഞവരെക്കുറിച്ചു ചിന്തിക്കുന്നില്ല. കിട്ടുന്നതൊന്നും പോരെന്നു പറയുന്പോഴും ഒന്നും കിട്ടാത്തവരെക്കുറിച്ചു നമുക്കു ചിന്തയില്ല. കാരുണ്യപ്രവർത്തനം ചിലരുടെ മാത്രം ചുമതലയാണെന്നു കരുതുന്നവർ തങ്ങളുടെ സന്പാദ്യങ്ങളുടെ മുകളിൽ അടയിരിക്കുന്പോഴും ആർക്കും ഇതൊന്നും എവിടേക്കും കൊണ്ടുപോകാനാവില്ലെന്നു തിരിച്ചറിയുന്നില്ല.
ബേത്ലഹേമിലേക്കുള്ള യാത്രയിൽ ദൈവികപദ്ധതിയെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസം മറിയത്തെയും യൗസേപ്പിനെയും അസാമാന്യ ധീരതയോടെ പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരാക്കി. ഇന്നത്തെ ലോകത്തിനും ഈ ആത്മവിശ്വാസം അനിവാര്യമായിരിക്കുന്നു. ക്രിസ്മസ് നൽകുന്ന വിലപ്പെട്ട ദാനമാണു സമാധാനം. ഇന്നു ലോകം മുഴുവൻ തേടുന്നതും അതുതന്നെ. വ്യക്തികളിൽ, കുടുംബങ്ങളിൽ, മതങ്ങളിൽ, നേതാക്കളിൽ, സംഘടനകളിൽ, ഭരണാധികാരികളിൽ എന്നിങ്ങനെ സമാധാനത്തിനായി കേഴുന്നവർ ഏറെയാണ്. ഹൃദയകവാടം യേശുവിനായി തുറന്നുകൊടുക്കുന്നവർക്കു മാത്രമേ ആ സമാധാനം അനുഭവിക്കാനാകൂ. ""ഇതാ കർത്താവിന്റെ ദാസി'' എന്നു പറഞ്ഞ മറിയം ആ സമാധാനം ആവോളം ആസ്വദിച്ചു. സന്പത്തിന്റെ മടിത്തട്ടിലും സമാധാനമില്ലാത്തവർ, അധികാരത്തിന്റെ ചെങ്കോലേന്തുന്പോഴും ആശങ്കകളുടെ മുൾമുടിയേന്തുന്നവർ. ഇതെല്ലാം നമുക്കു ചുറ്റും കാണപ്പെടുന്ന യാഥാർഥ്യങ്ങളാണ്. ദൈവമഹത്വവും മനുഷ്യന്റെ സന്മനസും ലോകത്തിൽ സമാധാനവും സമന്വയിക്കപ്പെടുന്പോഴാണ് യാഥാർഥ ശാന്തി കൈവരിക്കാനാവുന്നത്.
ക്രിസ്മസ് ആഘോഷങ്ങൾക്കുപോലും വിലക്കേർപ്പെടുത്താൻ പലേടത്തും ശ്രമം നടന്നിട്ടുണ്ട്. ലോകത്തിലെ സന്പന്ന രാജ്യങ്ങളിലൊന്നായ ബ്രൂണെയിൽ ക്രിസ്മസിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരേ ചില തീവ്ര സംഘടനകൾ മുന്പു രംഗത്തെത്തിയിരുന്നു. ഇത്തരം അസഹിഷ്ണുക്കൾ എല്ലാക്കാലത്തും സമൂഹത്തെ വിഷലിപ്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അഭിനവ ഹേറോദേസുമാർ എല്ലാക്കാലത്തുമുണ്ടാകും. അവിടെയെല്ലാം പുഞ്ചിരി തൂകിക്കൊണ്ട് ഉണ്ണിയേശു കടന്നുവരും.
ക്രിസ്മസിന്റെ മഹത്തായ സ്നേഹസന്ദേശം നമ്മുടെ സമൂഹത്തിലും നക്ഷത്രശോഭ പരത്തട്ടെ. ഹിംസയുടെയും അസഹിഷ്ണുതയുടെയും അസമാധാനത്തിന്റെയും കാർമേഘങ്ങൾ മാറി സമാധാനത്തിന്റെ, ശാന്തിയുടെ ദിവ്യവെളിച്ചം ലോകമെങ്ങും പരക്കട്ടെ.
ദീപിക വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ ക്രിസ്മസ് ആശംസകൾ.
സഹവർത്തിത്വത്തിന്റെ സഹവാസിയാണു സമാധാനം. ശാന്തിഗീതങ്ങൾ സമാധാനാന്തരീക്ഷത്തിലേ ഉയരുകയുള്ളൂ. വീണ്ടുമൊരു ക്രിസ്മസിനെ നാം വരവേൽക്കുന്പോൾ ഇത്തരമൊരു ശാന്തിയും സമാധാനവും നമുക്ക് അനുഭവവേദ്യമാകുന്നുണ്ടോ? ഇല്ലെങ്കിൽ നാംതന്നെ അതിനുത്തരവാദി. മനുഷ്യൻതന്നെയാണ് അസമാധാനത്തിന്റെ വിത്തു വിതയ്ക്കുന്നത്. അതിനു വളമിട്ട് അക്രമവും വിദ്വേഷവും വിളയിക്കുന്നു. അങ്ങനെ നാം വിതച്ചതു കൊയ്യുന്നു.
ക്രിസ്മസ് നമുക്കു നൽകുന്ന അമൂല്യമായ സ്നേഹസന്ദേശം ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ല. ദൈവപുത്രന്റെ മനുഷ്യാവതാരം എന്നതു ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസജീവിതത്തിന്റെ അടിസ്ഥാനശിലയാണ്. ദൈവത്തിന്റെ മനുഷ്യാവതാരത്തിന് വ്യക്തമായ ചില പദ്ധതികളുണ്ടായിരുന്നു. രക്ഷാകര ദൗത്യമാണ് അതിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. ആ ദിവ്യജനനത്തിന്റെ അനുസ്മരണാവേള വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമൊക്കെ കൂടുതൽ ആഹ്ലാദകരമാക്കാനും നിഷ്കളങ്കമായ സ്നേഹം മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുമുള്ള അവസരമാകണം.
രാജ്യം വലിയ പ്രക്ഷോഭങ്ങളിലൂടെയും സാന്പത്തിക പ്രതിസന്ധിയിലൂടെയുമൊക്കെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ അസ്വസ്ഥതകൾ സ്വാഭാവികമാണ്. അവിടേക്കു ശാന്തിയുടെയും സമാധാനത്തിന്റെയും സാന്ത്വനഗീതങ്ങൾ കടന്നുവരണം. കടുംപിടിത്തങ്ങളും താൻപോരിമയും സമൂഹത്തിൽ ഭിന്നിപ്പ് സൃഷ്ടിക്കും. മനുഷ്യരക്ഷയ്ക്കായി പിറക്കാൻ യേശുക്രിസ്തു തെരഞ്ഞെടുത്തത് വെറുമൊരു പുൽക്കൂടായിരുന്നു. ആട്ടിടയർക്കായിരുന്ന ആദ്യമായി ആ സദ്വാർത്ത വെളിപ്പെടുത്തപ്പെട്ടത്. ലാളിത്യത്തിന്റെ എല്ലാ മഹനീയതയും യേശുവിന്റെ ജനനത്തിനുണ്ടായിരുന്നു. അവിടെനിന്നു തുടങ്ങിയ പ്രയാണം കാൽവരിയിലെ മരക്കുരിശിലെത്തുംവരെ സ്നേഹത്തിന്റെ, ലാളിത്യത്തിന്റെ അപൂർവ പാഠങ്ങളാണു നമുക്കു പകർന്നുതന്നത്. അധികാരത്തിന്റെ ഉരുക്കുമുഷ്ടികളല്ല, സ്നേഹത്തിന്റെ മൃദുലസ്പർശമാണു ലോകത്തിനു വേണ്ടതെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. തന്റെ പരസ്യജീവിതകാലത്തുടനീളം അവിടുന്ന് ആ ദിവ്യസ്നേഹമാണു നമുക്കു പകർന്നുതന്നതും പഠിപ്പിച്ചതും.
വിശ്വാസപരമായും സഭാത്മകമായും മാത്രമല്ല ഈ തിരുപ്പിറവിയെ നാം കാണേണ്ടത്. തിരുപ്പിറവിക്ക് സാധാരണ മനുഷ്യരുടെ മനസിലുള്ള സ്ഥാനം നിഷ്കളങ്ക സ്നേഹത്തിന്റെയും നിർവ്യാജമായ പെരുമാറ്റത്തിന്റെയും ദൈവാവതാരമെന്നതാണ്. ഉദാത്തമായ ദൈവസ്നേഹത്തിലൂടെ നമുക്ക് മനുഷ്യസ്നേഹത്തിന്റ ബാലപാഠങ്ങൾ പഠിക്കാനാവും.
ദാരിദ്ര്യത്തിന്റെ യഥാർഥ അരൂപിയും ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നുണ്ട്. എല്ലാം തികഞ്ഞവരാകാനാണു നാം വ്യഗ്രത കാട്ടുന്നത്. എന്നാൽ ഒന്നും ഇല്ലാത്ത അവസ്ഥയിലേക്കാണു യേശുനാഥൻ പിറന്നുവീണത്. ലോകരക്ഷകനു പിറന്നുവീഴാൻ കാലിത്തൊഴുത്തു മതിയാവുമായിരുന്നു. എന്തു കിട്ടിയാലും തൃപ്തി വരാത്തവരുടെ ലോകത്തിൽ പുൽക്കൂടിന്റെ സന്ദേശം മനസിലാക്കിയെടുക്കാൻ പ്രയാസമായിരിക്കും. ഹേറോദേസിന്റെ പടയാളികൾ നവജാത ശിശുവിനെ തേടി നടക്കുന്പോഴും ദിവ്യശിശുവിന്റെ സംരക്ഷകരായ മറിയത്തിനും യൗസേപ്പിനും ഉത്കണ്ഠ ലേശവുമില്ലായിരുന്നു. ഭൂമിയിൽ സന്മനസുള്ളവർക്കു സമാധാനം എന്നാണു ദിവ്യശിശുവിന്റെ ജനനവേളയിൽ മാലാഖമാർ പാടിയത്. പക്ഷേ, നല്ല മനസില്ലാത്തവർ ആശങ്കാകുലരായിരുന്നു, ഹേറോദേസിനെപ്പോലെ. പക്ഷേ, അവർ ആ ആശങ്ക പുറത്തു കാട്ടിയില്ല. തനിക്കും ആ ശിശുവിനെ കാണണമെന്നും ആരാധിക്കണമെന്നും പൊളി പറഞ്ഞ ഹേറോദേസിനെപ്പോലുള്ളവർ ഇന്നും നമ്മുടെ ഇടയിലുണ്ട്. അവർ തങ്ങളുടെ അധികാരത്തിനു ഭീഷണിയെന്നു കരുതുന്നവരെയെല്ലാം ഇല്ലായ്മ ചെയ്യാൻ തുനിയും. അതിന് ഏത് ഗുഢമാർഗവും സ്വീകരിക്കും.
പരിമിതികളെക്കുറിച്ചു നിരന്തരം പരാതിപ്പെടുന്നവരുടെ ലോകത്തേക്ക് പരാതികളേതുമില്ലാതെയാണു യേശു കടന്നുവന്നത്. കുറവുകളേറെയുണ്ടെന്നു കരുതുന്നവർ തന്നേക്കാൾ കുറഞ്ഞവരെക്കുറിച്ചു ചിന്തിക്കുന്നില്ല. കിട്ടുന്നതൊന്നും പോരെന്നു പറയുന്പോഴും ഒന്നും കിട്ടാത്തവരെക്കുറിച്ചു നമുക്കു ചിന്തയില്ല. കാരുണ്യപ്രവർത്തനം ചിലരുടെ മാത്രം ചുമതലയാണെന്നു കരുതുന്നവർ തങ്ങളുടെ സന്പാദ്യങ്ങളുടെ മുകളിൽ അടയിരിക്കുന്പോഴും ആർക്കും ഇതൊന്നും എവിടേക്കും കൊണ്ടുപോകാനാവില്ലെന്നു തിരിച്ചറിയുന്നില്ല.
ബേത്ലഹേമിലേക്കുള്ള യാത്രയിൽ ദൈവികപദ്ധതിയെക്കുറിച്ചുള്ള അടിയുറച്ച വിശ്വാസം മറിയത്തെയും യൗസേപ്പിനെയും അസാമാന്യ ധീരതയോടെ പ്രതിസന്ധികളെ നേരിടാൻ പ്രാപ്തരാക്കി. ഇന്നത്തെ ലോകത്തിനും ഈ ആത്മവിശ്വാസം അനിവാര്യമായിരിക്കുന്നു. ക്രിസ്മസ് നൽകുന്ന വിലപ്പെട്ട ദാനമാണു സമാധാനം. ഇന്നു ലോകം മുഴുവൻ തേടുന്നതും അതുതന്നെ. വ്യക്തികളിൽ, കുടുംബങ്ങളിൽ, മതങ്ങളിൽ, നേതാക്കളിൽ, സംഘടനകളിൽ, ഭരണാധികാരികളിൽ എന്നിങ്ങനെ സമാധാനത്തിനായി കേഴുന്നവർ ഏറെയാണ്. ഹൃദയകവാടം യേശുവിനായി തുറന്നുകൊടുക്കുന്നവർക്കു മാത്രമേ ആ സമാധാനം അനുഭവിക്കാനാകൂ. ""ഇതാ കർത്താവിന്റെ ദാസി'' എന്നു പറഞ്ഞ മറിയം ആ സമാധാനം ആവോളം ആസ്വദിച്ചു. സന്പത്തിന്റെ മടിത്തട്ടിലും സമാധാനമില്ലാത്തവർ, അധികാരത്തിന്റെ ചെങ്കോലേന്തുന്പോഴും ആശങ്കകളുടെ മുൾമുടിയേന്തുന്നവർ. ഇതെല്ലാം നമുക്കു ചുറ്റും കാണപ്പെടുന്ന യാഥാർഥ്യങ്ങളാണ്. ദൈവമഹത്വവും മനുഷ്യന്റെ സന്മനസും ലോകത്തിൽ സമാധാനവും സമന്വയിക്കപ്പെടുന്പോഴാണ് യാഥാർഥ ശാന്തി കൈവരിക്കാനാവുന്നത്.
ക്രിസ്മസ് ആഘോഷങ്ങൾക്കുപോലും വിലക്കേർപ്പെടുത്താൻ പലേടത്തും ശ്രമം നടന്നിട്ടുണ്ട്. ലോകത്തിലെ സന്പന്ന രാജ്യങ്ങളിലൊന്നായ ബ്രൂണെയിൽ ക്രിസ്മസിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ക്രൈസ്തവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരേ ചില തീവ്ര സംഘടനകൾ മുന്പു രംഗത്തെത്തിയിരുന്നു. ഇത്തരം അസഹിഷ്ണുക്കൾ എല്ലാക്കാലത്തും സമൂഹത്തെ വിഷലിപ്തമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അഭിനവ ഹേറോദേസുമാർ എല്ലാക്കാലത്തുമുണ്ടാകും. അവിടെയെല്ലാം പുഞ്ചിരി തൂകിക്കൊണ്ട് ഉണ്ണിയേശു കടന്നുവരും.
ക്രിസ്മസിന്റെ മഹത്തായ സ്നേഹസന്ദേശം നമ്മുടെ സമൂഹത്തിലും നക്ഷത്രശോഭ പരത്തട്ടെ. ഹിംസയുടെയും അസഹിഷ്ണുതയുടെയും അസമാധാനത്തിന്റെയും കാർമേഘങ്ങൾ മാറി സമാധാനത്തിന്റെ, ശാന്തിയുടെ ദിവ്യവെളിച്ചം ലോകമെങ്ങും പരക്കട്ടെ.
ദീപിക വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ഹൃദയംഗമമായ ക്രിസ്മസ് ആശംസകൾ.