സംഗരൂർ (പഞ്ചാബ്): സംഗരൂരിലെ വാർ ഹീറോ സ്റ്റേഡിയത്തിൽ കേരള താരങ്ങൾ സൂപ്പർ ഹീറോസ് ആയി. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഓവറോൾ മറ്റാർക്കും വിട്ടുകൊടുക്കാതെ കേരളം സ്വന്തമാക്കി. ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ കേരളത്തിന്റെ 20-ാം ഓവറോൾ കിരീടം.
ഇന്നലെ സമാപിച്ച 65-ാമത് കായികമേളയിൽ 273 പോയിന്റോടെയാണ് കേരളം ചാന്പ്യന്മാരായത്. മഹാരാഷ്ട്ര (247), ഹരിയാന (241) സംസ്ഥാനങ്ങളുടെ വെല്ലുവിളികളെയും സംഗരൂരിലെ അതിശൈത്യത്തെയും പൊരുതിക്കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികളുടെ കിരീടധാരണം. അതിന് ഇന്ധനമേകിയത് 4x100 മീറ്റർ റിലേയിലടക്കം നാല് സ്വർണം നേടിയ ആൻസി സോജന്റെ നേതൃത്വത്തിലുള്ള പെണ്പടയായിരുന്നു. 4x100 മീറ്റർ വനിതാ റിലേയിലും സ്വർണം നേടിയതോടെയാണ് കേരളം ഓവറോൾ ഉറപ്പിച്ചത്. 101 പോയിന്റോടെ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളം ഒന്നാമത് ഫിനിഷ് ചെയ്തു.
ഇടവേളയ്ക്കുശേഷം
നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ സ്കൂൾ അത്ലറ്റിക്സിലേക്ക് ഓവറോൾ ചാന്പ്യൻഷിപ്പ് തിരിച്ചെത്തിയത്. കോഴിക്കോട് നടന്ന 2015ലെ മീറ്റിലായിരുന്നു കേരളത്തിന്റെ തുടർച്ചയായ 19-ാം കിരീടധാരണം. തുടർന്ന് സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങൾക്കായി വ്യത്യസ്ത ചാന്പ്യൻഷിപ്പുകളായിരുന്നു നടന്നത്. അതിൽ സീനിയർ, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽ കേരളം ചാന്പ്യൻമാരായി. എന്നാൽ, സബ് ജൂണിയർ വിഭാഗത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഈ മാസം നാല് മുതൽ എട്ട് വരെ ഇതേ സ്റ്റേഡിയത്തിൽ നടന്ന സബ് ജൂണിയർ, ജൂണിയർ ചാന്പ്യൻഷിപ്പികളിൽ 97 പോയിന്റോടെ കേരളം നാലാമതായിരുന്നു. ഹരിയാന (124), മഹാരാഷ് ട്ര (119), ഉത്തർപ്രദേശ് (100) എന്നിവയായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അനിയന്മാരും അനിയത്തിമാരും പോരാടിനേടിയതിനൊപ്പം ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പ്രകടനംകൂടിയായതോടെ കേരളം ഓവറോളിൽ എത്തി.
റിലേ തെറ്റാതെ കേരളം
റിലേയിലൂടെ മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളം രണ്ട് സ്വർണവും രണ്ട് വെള്ളിയും സ്വന്തമാക്കി.
4x100 മീറ്റർ പെണ്‍കുട്ടികളുടെ റിലേയിൽ എ.എസ്. സാന്ദ്ര, പി.ഡി. അഞ്ജലി, ആൻ റോസ് ടോമി, ആൻസി സോജൻ എന്നിവരുടെ സംഘം സ്വർണത്തിലേക്ക് ഓടിയെത്തി. 47.87 സെക്കൻഡിലായിരുന്നു കേരളത്തിന്റെ സുവർണനേട്ടം. 4x400 മീറ്റർ ആണ്‍കുട്ടികളുടെ റിലേയിലും കേരളം സ്വർണത്തിൽ മുത്തമിട്ടു. എം. മനൂപ്, പി.ഡി. ജിതിൻരാജ്, ആർ. ഹരിശങ്കർ, എ. രോഹിത് എന്നിവരായിരുന്നു കേരളത്തിനായി ഇറങ്ങിയത്. 3:20.87 സെക്കൻഡിലാണ് കേരളം മത്സരം പൂർത്തിയാക്കിയത്.
4x100 ആണ്‍കുട്ടികളുടെ റിലേയിൽ വി. മുഹമ്മദ് സജീൻ, ആകാശ് എം. വർഗീസ്, കെ. മുഹമ്മദ് ഷനൂബ്, ആർ.കെ. സൂര്യജിത്ത് എന്നിവരുടെ സംഘം വെള്ളി നേടി. 4x400 പെണ്‍കുട്ടികളുടെ റിലേയിൽ എ.എസ്. സാന്ദ്ര, എസ്. അയോക്ഷ, തെരേസ മാത്യു, ഗൗരിനന്ദന എന്നിവരുടെ സംഘവും വെള്ളി സ്വന്തമാക്കി.
അഭിഷേക്, പ്രിസ്കില്ല
ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് വെങ്കല മെഡലും എത്തി. 800 മീറ്റർ പോരാട്ടത്തിൽനിന്നായിരുന്നു അത്. ആണ്‍കുട്ടികളുടെ 800 മീറ്ററിൽ അഭിഷേക് മാത്യു (1:55.27 സെക്കൻഡ്) വെങ്കലം നേടിയപ്പോൾ പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ പ്രിസ്കില്ല ഡാനിയേൽ (2:10.57) മൂന്നാമത് ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ മറ്റൊരു മെഡൽ പ്രതീക്ഷയയിരുന്നു സി. ചാന്ദ്നിക്ക് അഞ്ചാമത് എത്താനേ സാധിച്ചുള്ളൂ.
നാലു സ്വർണം; ആൻസി സൂപ്പറാണ്
100, 200, ലോംഗ്ജംപ് എന്നിങ്ങനെ മൂന്ന് വ്യക്തിഗതവും 4x100 മീറ്റർ റിലേയിലേതുമടക്കം നാല് സ്വർണം നേടിയ തൃശൂർ നാട്ടിക സ്വദേശിയായ ഓട്ടോഡ്രൈവർ ഇ.ടി. സോജന്റെ മകൾ ആൻസി സോജനാണ് മീറ്റിന്റെ പെണ്‍താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ലോംഗ്ജംപിൽ 18 വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തിയായിരുന്നു ആൻസിയുടെ സ്വർണ നേട്ടം. 2001ൽ റൂത പട്കർ കുറിച്ച 6.05 മീറ്റർ 6.26 ആക്കി തിരുത്തിയതാണ് ആൻസിയെ മീറ്റിന്റെ മികച്ച പെണ്താരമാക്കിയത്. വി.വി. കണ്ണൻ ആണ് പരിശീലകൻ. നാട്ടക ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ആൻസിയുടെ അവസാന സ്കൂൾ മീറ്റാണിത്.
ഇന്നലെ സമാപിച്ച 65-ാമത് കായികമേളയിൽ 273 പോയിന്റോടെയാണ് കേരളം ചാന്പ്യന്മാരായത്. മഹാരാഷ്ട്ര (247), ഹരിയാന (241) സംസ്ഥാനങ്ങളുടെ വെല്ലുവിളികളെയും സംഗരൂരിലെ അതിശൈത്യത്തെയും പൊരുതിക്കീഴടക്കിയാണ് കേരളത്തിന്റെ ചുണക്കുട്ടികളുടെ കിരീടധാരണം. അതിന് ഇന്ധനമേകിയത് 4x100 മീറ്റർ റിലേയിലടക്കം നാല് സ്വർണം നേടിയ ആൻസി സോജന്റെ നേതൃത്വത്തിലുള്ള പെണ്പടയായിരുന്നു. 4x100 മീറ്റർ വനിതാ റിലേയിലും സ്വർണം നേടിയതോടെയാണ് കേരളം ഓവറോൾ ഉറപ്പിച്ചത്. 101 പോയിന്റോടെ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളം ഒന്നാമത് ഫിനിഷ് ചെയ്തു.
ഇടവേളയ്ക്കുശേഷം
നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ സ്കൂൾ അത്ലറ്റിക്സിലേക്ക് ഓവറോൾ ചാന്പ്യൻഷിപ്പ് തിരിച്ചെത്തിയത്. കോഴിക്കോട് നടന്ന 2015ലെ മീറ്റിലായിരുന്നു കേരളത്തിന്റെ തുടർച്ചയായ 19-ാം കിരീടധാരണം. തുടർന്ന് സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങൾക്കായി വ്യത്യസ്ത ചാന്പ്യൻഷിപ്പുകളായിരുന്നു നടന്നത്. അതിൽ സീനിയർ, ജൂണിയർ ചാന്പ്യൻഷിപ്പുകളിൽ കേരളം ചാന്പ്യൻമാരായി. എന്നാൽ, സബ് ജൂണിയർ വിഭാഗത്തിൽ കാര്യമായ നേട്ടമുണ്ടാക്കാനായിരുന്നില്ല. ഈ മാസം നാല് മുതൽ എട്ട് വരെ ഇതേ സ്റ്റേഡിയത്തിൽ നടന്ന സബ് ജൂണിയർ, ജൂണിയർ ചാന്പ്യൻഷിപ്പികളിൽ 97 പോയിന്റോടെ കേരളം നാലാമതായിരുന്നു. ഹരിയാന (124), മഹാരാഷ് ട്ര (119), ഉത്തർപ്രദേശ് (100) എന്നിവയായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. അനിയന്മാരും അനിയത്തിമാരും പോരാടിനേടിയതിനൊപ്പം ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പ്രകടനംകൂടിയായതോടെ കേരളം ഓവറോളിൽ എത്തി.
റിലേ തെറ്റാതെ കേരളം
റിലേയിലൂടെ മീറ്റിന്റെ അവസാനദിനമായ ഇന്നലെ കേരളം രണ്ട് സ്വർണവും രണ്ട് വെള്ളിയും സ്വന്തമാക്കി.
4x100 മീറ്റർ പെണ്‍കുട്ടികളുടെ റിലേയിൽ എ.എസ്. സാന്ദ്ര, പി.ഡി. അഞ്ജലി, ആൻ റോസ് ടോമി, ആൻസി സോജൻ എന്നിവരുടെ സംഘം സ്വർണത്തിലേക്ക് ഓടിയെത്തി. 47.87 സെക്കൻഡിലായിരുന്നു കേരളത്തിന്റെ സുവർണനേട്ടം. 4x400 മീറ്റർ ആണ്‍കുട്ടികളുടെ റിലേയിലും കേരളം സ്വർണത്തിൽ മുത്തമിട്ടു. എം. മനൂപ്, പി.ഡി. ജിതിൻരാജ്, ആർ. ഹരിശങ്കർ, എ. രോഹിത് എന്നിവരായിരുന്നു കേരളത്തിനായി ഇറങ്ങിയത്. 3:20.87 സെക്കൻഡിലാണ് കേരളം മത്സരം പൂർത്തിയാക്കിയത്.
4x100 ആണ്‍കുട്ടികളുടെ റിലേയിൽ വി. മുഹമ്മദ് സജീൻ, ആകാശ് എം. വർഗീസ്, കെ. മുഹമ്മദ് ഷനൂബ്, ആർ.കെ. സൂര്യജിത്ത് എന്നിവരുടെ സംഘം വെള്ളി നേടി. 4x400 പെണ്‍കുട്ടികളുടെ റിലേയിൽ എ.എസ്. സാന്ദ്ര, എസ്. അയോക്ഷ, തെരേസ മാത്യു, ഗൗരിനന്ദന എന്നിവരുടെ സംഘവും വെള്ളി സ്വന്തമാക്കി.
അഭിഷേക്, പ്രിസ്കില്ല
ഇന്നലെ കേരളത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് വെങ്കല മെഡലും എത്തി. 800 മീറ്റർ പോരാട്ടത്തിൽനിന്നായിരുന്നു അത്. ആണ്‍കുട്ടികളുടെ 800 മീറ്ററിൽ അഭിഷേക് മാത്യു (1:55.27 സെക്കൻഡ്) വെങ്കലം നേടിയപ്പോൾ പെണ്‍കുട്ടികളുടെ പോരാട്ടത്തിൽ പ്രിസ്കില്ല ഡാനിയേൽ (2:10.57) മൂന്നാമത് ഫിനിഷ് ചെയ്തു. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ മറ്റൊരു മെഡൽ പ്രതീക്ഷയയിരുന്നു സി. ചാന്ദ്നിക്ക് അഞ്ചാമത് എത്താനേ സാധിച്ചുള്ളൂ.
നാലു സ്വർണം; ആൻസി സൂപ്പറാണ്
100, 200, ലോംഗ്ജംപ് എന്നിങ്ങനെ മൂന്ന് വ്യക്തിഗതവും 4x100 മീറ്റർ റിലേയിലേതുമടക്കം നാല് സ്വർണം നേടിയ തൃശൂർ നാട്ടിക സ്വദേശിയായ ഓട്ടോഡ്രൈവർ ഇ.ടി. സോജന്റെ മകൾ ആൻസി സോജനാണ് മീറ്റിന്റെ പെണ്‍താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ലോംഗ്ജംപിൽ 18 വർഷം പഴക്കമുള്ള റിക്കാർഡ് തിരുത്തിയായിരുന്നു ആൻസിയുടെ സ്വർണ നേട്ടം. 2001ൽ റൂത പട്കർ കുറിച്ച 6.05 മീറ്റർ 6.26 ആക്കി തിരുത്തിയതാണ് ആൻസിയെ മീറ്റിന്റെ മികച്ച പെണ്താരമാക്കിയത്. വി.വി. കണ്ണൻ ആണ് പരിശീലകൻ. നാട്ടക ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ ആൻസിയുടെ അവസാന സ്കൂൾ മീറ്റാണിത്.