സംഗരൂർ (പഞ്ചാബ്): അനിന്മാരും അനിയത്തിമാരും വിയർപ്പൊഴുക്കി പോരാടിയ സംഗരൂർ വാർ ഹീറോസ് സ്റ്റേഡിയത്തിൽ സൂപ്പർ ഹീറോസ് ആകാൻ ചേട്ടന്മാരും ചേച്ചിമാരും ഇന്നു മുതൽ ഇറങ്ങും. 65-ാമത് ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് മീറ്റിന് ഇന്ന് പഞ്ചാബിലെ സംഗരൂരിൽ തുടക്കം. സബ് ജൂണിയർ, ജൂണിയർ പോരാട്ടത്തിനുശേഷം രണ്ട് ദിവസത്തെ ഇടവേള കഴിഞ്ഞാണ് ഇവിടെ സീനിയർ വിഭാഗം പോരാട്ടം നടക്കുന്നത്. ഓവറോൾ കിരീടം എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. 33 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളുമടങ്ങുന്ന 65 അംഗ സംഘമാണ് സീനിയർ പോരാട്ടത്തിനായി കേരളത്തെ പ്രതിനിധീകരിക്കുന്നത്.
2015നുശേഷം ഓവറോൾ കിരീടം ഇത്തവണ ഉണ്ടെന്നതാണ് ഒൗദ്യോഗിക സൂചന. അങ്ങനെയെങ്കിൽ 20-ാം ഓവറോൾ കിരീടമാണ് കേരളം പ്രതീക്ഷിക്കുന്നത്. 2015നുശേഷം സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വെവ്വേറെയായിരുന്നു മത്സരം. സബ് ജൂണിയർ, ജൂണിയർ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കേരളം നാലാം സ്ഥാനത്താണ്.
രാവിലെ ഒന്‍പതിന് ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് സീനിയർ പോരാട്ടത്തിനു തുടക്കമാകുക. ആദ്യദിനമായ ഇന്ന് നാല് ഫൈനലുകളാണുള്ളത്.
2015നുശേഷം ഓവറോൾ കിരീടം ഇത്തവണ ഉണ്ടെന്നതാണ് ഒൗദ്യോഗിക സൂചന. അങ്ങനെയെങ്കിൽ 20-ാം ഓവറോൾ കിരീടമാണ് കേരളം പ്രതീക്ഷിക്കുന്നത്. 2015നുശേഷം സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ വെവ്വേറെയായിരുന്നു മത്സരം. സബ് ജൂണിയർ, ജൂണിയർ പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ കേരളം നാലാം സ്ഥാനത്താണ്.
രാവിലെ ഒന്‍പതിന് ആണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തോടെയാണ് സീനിയർ പോരാട്ടത്തിനു തുടക്കമാകുക. ആദ്യദിനമായ ഇന്ന് നാല് ഫൈനലുകളാണുള്ളത്.