ഏഴിമല: അഡ്മിറല്‍ കപ്പിനുവേണ്ടിയുള്ള രാജ്യാന്തര പായ് വഞ്ചിയോട്ട മത്സരത്തിന് ഏഴിമല നാവിക അക്കാഡമി പ്രദേശത്തെ എട്ടിക്കുളം മുനമ്പിൽ തുടക്കമായി.
അന്താരാഷ്ട്രനിലവാരത്തിലുള്ള ഈ മത്സരവേദിയിൽ ഇന്ത്യയിൽനിന്ന് ഏഴിമല നാവിക അക്കാഡമി, ഖഡക്ക് വാസല, നാഷണല്‍ ഡിഫന്‍സ് അക്കാഡമി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഇസ്രയേൽ, സിംഗപ്പൂർ, ഓസ്ട്രേലിയ, ബ്രിട്ടീഷ് റോയല്‍ നേവി, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎസ്എ, ബഹറിൻ, ബംഗ്ലാദേശ്, ഈജിപ്ത്, മലേഷ്യ എന്നിവയുള്‍പ്പെടെ 28 ടീമുകളാണ് മത്സരരംഗത്ത്. ഒരു സൈനിക മത്സരവേദിയില്‍ ഇത്രയും രാജ്യങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്നത് അപൂര്‍വമാണ്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇസ്രയേലിന്റെ മര്ദാച്ചി സ്ഖൊറോയിറ്റ് ഒന്നാം സ്ഥാനത്തും സിംഗപ്പൂരിന്റെ ഖോയി ക്വാന്‍ രണ്ടാം സ്ഥാനത്തും മുന്നേറുകയാണ്. കരയില്‍നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മത്സരം.
2010 ലാണ് ഏഴിമല നാവിക അക്കാഡമിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള നാവികരെ പങ്കെടുപ്പിച്ച് പായ് വഞ്ചിയോട്ട മത്സരം തുടങ്ങിയത്. എട്ട് വിദേശരാജ്യങ്ങളായിരുന്നു ആദ്യത്തെ മത്സരത്തില്‍ പങ്കെടുത്തത്.
അന്താരാഷ്ട്രനിലവാരത്തിലുള്ള ഈ മത്സരവേദിയിൽ ഇന്ത്യയിൽനിന്ന് ഏഴിമല നാവിക അക്കാഡമി, ഖഡക്ക് വാസല, നാഷണല്‍ ഡിഫന്‍സ് അക്കാഡമി എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ഇസ്രയേൽ, സിംഗപ്പൂർ, ഓസ്ട്രേലിയ, ബ്രിട്ടീഷ് റോയല്‍ നേവി, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎസ്എ, ബഹറിൻ, ബംഗ്ലാദേശ്, ഈജിപ്ത്, മലേഷ്യ എന്നിവയുള്‍പ്പെടെ 28 ടീമുകളാണ് മത്സരരംഗത്ത്. ഒരു സൈനിക മത്സരവേദിയില്‍ ഇത്രയും രാജ്യങ്ങള്‍ ഒരുമിച്ച് പങ്കെടുക്കുന്നത് അപൂര്‍വമാണ്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇസ്രയേലിന്റെ മര്ദാച്ചി സ്ഖൊറോയിറ്റ് ഒന്നാം സ്ഥാനത്തും സിംഗപ്പൂരിന്റെ ഖോയി ക്വാന്‍ രണ്ടാം സ്ഥാനത്തും മുന്നേറുകയാണ്. കരയില്‍നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് മത്സരം.
2010 ലാണ് ഏഴിമല നാവിക അക്കാഡമിയില്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള നാവികരെ പങ്കെടുപ്പിച്ച് പായ് വഞ്ചിയോട്ട മത്സരം തുടങ്ങിയത്. എട്ട് വിദേശരാജ്യങ്ങളായിരുന്നു ആദ്യത്തെ മത്സരത്തില്‍ പങ്കെടുത്തത്.