കോട്ടയം: സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാനുള്ള തയാറെടുപ്പ് നടത്തുന്ന കേരളത്തിനു തിരിച്ചടിയായി താരങ്ങളുടെ കൊഴിഞ്ഞുപോക്ക്. മൂന്ന് താരങ്ങൾ ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളിലേക്ക് ചേക്കേറിയതാണ് കേരള ക്യാന്പിൽ സന്തോഷച്ചരടുപൊട്ടിച്ചത്. ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകൾക്കായി കളിക്കുന്ന കളിക്കാർക്ക് സന്തോഷ് ട്രോഫിയിൽ പങ്കെടുക്കാനാവില്ലെന്നതാണ് നിയമം. ഇതാണ് കേരളത്തെ ഇപ്പോൾ വിഷമവൃത്തത്തിലാക്കിയത്. അടുത്ത വർഷം ഫെബ്രുവരി ആദ്യവാരം മിസോറാമിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്.
വിംഗർ ലിയോണ്‍ അഗസ്റ്റിൽ, പ്രതിരോധ താരങ്ങളായ അജിൻ ടോം, ജിഷ്ണു ബാലകൃഷ്ണൻ എന്നിവരാണ് വിവിധ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. ലിയോണ്‍ ഐഎഎസ്എൽ ക്ലബ്ബായ ബംഗളൂരു എഫ്സിയിലേക്കും അജിൻ ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിലേക്കും ജിഷ്ണു ചെന്നൈ സിറ്റിയിലേക്കുമാണ് പോയത്. കേരള പ്രീമിയർ ലീഗ്, അന്തർ സർവകലാശാല ചാന്പ്യൻഷിപ്പുകളിൽനിന്ന് പകരക്കാരെ കണ്ടെത്താമെന്ന വിശ്വാസത്തിലാണ് കോച്ച് ബിനോ ജോർജ്ജും കെഎഫ്എയും.
വിംഗർ ലിയോണ്‍ അഗസ്റ്റിൽ, പ്രതിരോധ താരങ്ങളായ അജിൻ ടോം, ജിഷ്ണു ബാലകൃഷ്ണൻ എന്നിവരാണ് വിവിധ ക്ലബ്ബുകളിലേക്ക് ചേക്കേറിയത്. ലിയോണ്‍ ഐഎഎസ്എൽ ക്ലബ്ബായ ബംഗളൂരു എഫ്സിയിലേക്കും അജിൻ ഐ ലീഗ് ക്ലബ്ബായ ഇന്ത്യൻ ആരോസിലേക്കും ജിഷ്ണു ചെന്നൈ സിറ്റിയിലേക്കുമാണ് പോയത്. കേരള പ്രീമിയർ ലീഗ്, അന്തർ സർവകലാശാല ചാന്പ്യൻഷിപ്പുകളിൽനിന്ന് പകരക്കാരെ കണ്ടെത്താമെന്ന വിശ്വാസത്തിലാണ് കോച്ച് ബിനോ ജോർജ്ജും കെഎഫ്എയും.