സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ നാലാം ദിനമായ ഇന്നലെ കേരളം മെഡൽ ട്രാക്കിൽ തിരിച്ചെത്തി. മൂന്നാം ദിനം ഒരു മെഡൽപോലും നേടാൻ സാധിക്കാതിരുന്ന കേരളം ഇന്നലെ ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമാക്കി. ഇതോടെ 65.50 പോയിന്റുമായി കേരളം മെഡൽപട്ടികയിൽ നാലാമത് എത്തി. ഹരിയാന (95), ഉത്തർപ്രദേശ് (88), മഹാരാഷ്ട്ര (70.50) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. മൂന്നാം ദിനം അവസാനിച്ചപ്പോൾ കേരളം പത്താമതായിരുന്നു.
റിലെ തെറ്റാതെ
ജൂണിയർ ആണ്‍കുട്ടികളുടെ 4x100 മീറ്റർ റിലേയിൽ സ്വർണവും പെണ്‍കുട്ടികളുടെ 4x100 മീറ്റർ റിലേയിൽ വെള്ളിയും കേരളം സ്വന്തമാക്കി. വാരിഷ് ബഗിമയും, എസ്. സ്റ്റാലിൻ ജോഷ്വ, പി. മുഹമ്മദ് ഷാൻ, വി. മുഹമ്മദ് ഹനൻ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണത്തിലേക്ക് കുതിച്ചത്. 42.88 സെക്കൻഡിലായിരുന്നു കേരളം സ്വർണം നേടിയത്. പെണ്‍കുട്ടികളുടെ റിലേയിൽ കേരളം (48.41) വെള്ളി നേടി. അലീന വർഗീസ്, കെ.കെ. വിദ്യ, ഫിസ റഫീഖ്, സാന്ദ്രമോൾ സാബു എന്നിവരായിരുന്നു കേരള ടീം.
അക്ഷയ്, സനിക, ബ്ലെസി, വാങ്മയൂം
ജൂണിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ കേരളത്തിനായി എം. അക്ഷയ് വെള്ളി നേടി. 4.10 മീറ്ററോടെയാണ് അക്ഷയ് വെള്ളിയിലൊതുങ്ങിയത്. ഇത്രയും ഉയരം ക്ലിയർ ചെയ്ത മധ്യപ്രദേശിന്റെ സന്ദീപ് കുമാറിനാണ് സ്വർണം. അവസരങ്ങളുടെ എണ്ണത്തിൽ പിന്നിലായതാണ് അക്ഷയ്ക്ക് തിരിച്ചടിയായത്.
ജൂണിയർ പെണ്‍കുട്ടികളുടെ ഹാമർത്രോയിൽ ബ്ലെസി ദേവസ്യ വെള്ളി സ്വന്തമാക്കി., 50.49 മീറ്റർ. ഡൽഹിയുടെ ഐശ്വര്യ സിംഗ് (50.58) മില്ലിമീറ്ററുകളുടെ വ്യത്യാസത്തിൽ സ്വർണം നേടി. പെണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ കേരളത്തിനായി കെ.പി. സനിക വെങ്കലം നേടി.
10:14.93 സെക്കൻഡിലാണ് സനിക മത്സരം പൂർത്തിയാക്കിയത്. ഉത്തർപ്രദേശിന്റെ വിനീത ഗുജ്ജാറിനാണ് (9:56.89) സ്വർണം. സബ് ജൂണിയർ ആണ്‍കുട്ടികളുടെ 80 മീറ്റർ ഹർഡിൽസാണ് കേരളത്തിന്റെ അക്കൗണ്ടിൽ മറ്റൊരു മെഡൽ എത്തിച്ചത്. വാങ് മയൂം മുക്രം 11.17 സെക്കൻഡിൽ വെങ്കലം നേടി. ഛത്തീസ്ഗഡിന്റെ അർജുനാണ് (11.06) സ്വർണം.
റിലെ തെറ്റാതെ
ജൂണിയർ ആണ്‍കുട്ടികളുടെ 4x100 മീറ്റർ റിലേയിൽ സ്വർണവും പെണ്‍കുട്ടികളുടെ 4x100 മീറ്റർ റിലേയിൽ വെള്ളിയും കേരളം സ്വന്തമാക്കി. വാരിഷ് ബഗിമയും, എസ്. സ്റ്റാലിൻ ജോഷ്വ, പി. മുഹമ്മദ് ഷാൻ, വി. മുഹമ്മദ് ഹനൻ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണത്തിലേക്ക് കുതിച്ചത്. 42.88 സെക്കൻഡിലായിരുന്നു കേരളം സ്വർണം നേടിയത്. പെണ്‍കുട്ടികളുടെ റിലേയിൽ കേരളം (48.41) വെള്ളി നേടി. അലീന വർഗീസ്, കെ.കെ. വിദ്യ, ഫിസ റഫീഖ്, സാന്ദ്രമോൾ സാബു എന്നിവരായിരുന്നു കേരള ടീം.
അക്ഷയ്, സനിക, ബ്ലെസി, വാങ്മയൂം
ജൂണിയർ ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ കേരളത്തിനായി എം. അക്ഷയ് വെള്ളി നേടി. 4.10 മീറ്ററോടെയാണ് അക്ഷയ് വെള്ളിയിലൊതുങ്ങിയത്. ഇത്രയും ഉയരം ക്ലിയർ ചെയ്ത മധ്യപ്രദേശിന്റെ സന്ദീപ് കുമാറിനാണ് സ്വർണം. അവസരങ്ങളുടെ എണ്ണത്തിൽ പിന്നിലായതാണ് അക്ഷയ്ക്ക് തിരിച്ചടിയായത്.
ജൂണിയർ പെണ്‍കുട്ടികളുടെ ഹാമർത്രോയിൽ ബ്ലെസി ദേവസ്യ വെള്ളി സ്വന്തമാക്കി., 50.49 മീറ്റർ. ഡൽഹിയുടെ ഐശ്വര്യ സിംഗ് (50.58) മില്ലിമീറ്ററുകളുടെ വ്യത്യാസത്തിൽ സ്വർണം നേടി. പെണ്‍കുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ കേരളത്തിനായി കെ.പി. സനിക വെങ്കലം നേടി.
10:14.93 സെക്കൻഡിലാണ് സനിക മത്സരം പൂർത്തിയാക്കിയത്. ഉത്തർപ്രദേശിന്റെ വിനീത ഗുജ്ജാറിനാണ് (9:56.89) സ്വർണം. സബ് ജൂണിയർ ആണ്‍കുട്ടികളുടെ 80 മീറ്റർ ഹർഡിൽസാണ് കേരളത്തിന്റെ അക്കൗണ്ടിൽ മറ്റൊരു മെഡൽ എത്തിച്ചത്. വാങ് മയൂം മുക്രം 11.17 സെക്കൻഡിൽ വെങ്കലം നേടി. ഛത്തീസ്ഗഡിന്റെ അർജുനാണ് (11.06) സ്വർണം.