ഹൈദരാബാദ്: സൂപ്പർ വി ആയി ക്രീസിൽ അവതാരമെടുത്ത വിരാട് കോഹ്ലിയുടെ സ്ഫോടനാത്മക ബാറ്റിംഗിൽ ഇന്ത്യക്ക് ഉജ്വല ജയം. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ മിന്നുന്ന ചേസിംഗിലൂടെ ആറ് വിക്കറ്റ് ജയം നേടിയത്.
വിൻഡീസ് മുന്നോട്ടുവച്ച 208 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കിനിൽക്കേ മറികടന്നു. 50 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 94 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കോഹ്ലിയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ അഞ്ചിന് 207. ഇന്ത്യ 18.4 ഓവറിൽ നാലിന് 209. സിക്സർ അടിച്ചാണ് കോഹ്ലി വിജയറണ്‍ കുറിച്ചത്.
ഇന്ത്യക്കായി കെ.എൽ. രാഹുൽ 40 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 62 റണ്‍സ് എടുത്തു. ഋഷഭ് പന്ത് ഒന്‍പത് പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 18 റണ്‍സ് നേടി. രോഹിത് ശർമ (എട്ട്), ശ്രേയസ് അയ്യർ (നാല്) എന്നിവർ രണ്ടക്കം കണ്ടില്ല.
ക്യാച്ച് വിട്ട ഇന്ത്യ!
ക്യാച്ച് നഷ്ടപ്പെടുത്തുന്നതിൽ ഇന്ത്യൻ താരങ്ങൾ മത്സരിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ സ്കോർ 200 കടന്ന് മുന്നേറി. ദീപക് ചാഹറാണ് റണ്‍സ് വഴങ്ങുന്നതിൽ ഇന്ത്യൻ ബൗളർമാരിൽ പിശുക്ക് കാണിക്കാതിരുന്നത്. നാല് ഓവറിൽ 56 റണ്‍സ് ആണ് ദീപക് വിട്ടുകൊടുത്തത്. ഇന്ത്യക്കായി ഏറ്റവും ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവച്ച രവീന്ദ്ര ജഡേജയുടെ ഇക്കോണമിപോലും 7.50 ആയിരുന്നു (4-0-30-1). ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 36 റണ്‍സ് വഴങ്ങി. മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. രോഹിത് ശർമയുടെയടക്കം കൈകൾ ചോർന്നു.
ഷിംറോണ്‍ ഹെറ്റ്മയറാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. രണ്ടു തവണ ഇന്ത്യൻ ഫീൽഡർമാർ ജീവൻ നല്കിയ ഹെറ്റ്മയർ 41 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 56 റണ്‍സെടുത്തു. 17 പന്തിൽ നിന്ന് 40 റണ്‍സടിച്ച എവിൻ ലൂയിസാണ് സന്ദർശകർക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ബ്രണ്ടൻ കിംഗ് (23 പന്തിൽ 31), കിറോണ്‍ പൊള്ളാർഡ് (19 പന്തിൽ 37) എന്നിവരും തകർത്തടിച്ചു. 15 സിക്സറുകളാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഹോൾഡർ (ഒന്‍പതു പന്തിൽ 24), ദിനേഷ് രാംദിൻ (ഏഴു പന്തിൽ 11) എന്നിവർ പുറത്താകാതെ നിന്നു.
വിൻഡീസ് മുന്നോട്ടുവച്ച 208 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ എട്ട് പന്ത് ബാക്കിനിൽക്കേ മറികടന്നു. 50 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 94 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കോഹ്ലിയാണ് ഇന്ത്യയുടെ വിജയ ശിൽപ്പി. സ്കോർ: വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ അഞ്ചിന് 207. ഇന്ത്യ 18.4 ഓവറിൽ നാലിന് 209. സിക്സർ അടിച്ചാണ് കോഹ്ലി വിജയറണ്‍ കുറിച്ചത്.
ഇന്ത്യക്കായി കെ.എൽ. രാഹുൽ 40 പന്തിൽ നാല് സിക്സും അഞ്ച് ഫോറും അടക്കം 62 റണ്‍സ് എടുത്തു. ഋഷഭ് പന്ത് ഒന്‍പത് പന്തിൽ രണ്ട് സിക്സ് ഉൾപ്പെടെ 18 റണ്‍സ് നേടി. രോഹിത് ശർമ (എട്ട്), ശ്രേയസ് അയ്യർ (നാല്) എന്നിവർ രണ്ടക്കം കണ്ടില്ല.
ക്യാച്ച് വിട്ട ഇന്ത്യ!
ക്യാച്ച് നഷ്ടപ്പെടുത്തുന്നതിൽ ഇന്ത്യൻ താരങ്ങൾ മത്സരിച്ചപ്പോൾ വെസ്റ്റ് ഇൻഡീസിന്റെ സ്കോർ 200 കടന്ന് മുന്നേറി. ദീപക് ചാഹറാണ് റണ്‍സ് വഴങ്ങുന്നതിൽ ഇന്ത്യൻ ബൗളർമാരിൽ പിശുക്ക് കാണിക്കാതിരുന്നത്. നാല് ഓവറിൽ 56 റണ്‍സ് ആണ് ദീപക് വിട്ടുകൊടുത്തത്. ഇന്ത്യക്കായി ഏറ്റവും ഭേദപ്പെട്ട ബൗളിംഗ് കാഴ്ചവച്ച രവീന്ദ്ര ജഡേജയുടെ ഇക്കോണമിപോലും 7.50 ആയിരുന്നു (4-0-30-1). ഡെത്ത് ഓവർ സ്പെഷലിസ്റ്റായ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 36 റണ്‍സ് വഴങ്ങി. മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. രോഹിത് ശർമയുടെയടക്കം കൈകൾ ചോർന്നു.
ഷിംറോണ്‍ ഹെറ്റ്മയറാണ് വിൻഡീസ് നിരയിലെ ടോപ് സ്കോറർ. രണ്ടു തവണ ഇന്ത്യൻ ഫീൽഡർമാർ ജീവൻ നല്കിയ ഹെറ്റ്മയർ 41 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 56 റണ്‍സെടുത്തു. 17 പന്തിൽ നിന്ന് 40 റണ്‍സടിച്ച എവിൻ ലൂയിസാണ് സന്ദർശകർക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ബ്രണ്ടൻ കിംഗ് (23 പന്തിൽ 31), കിറോണ്‍ പൊള്ളാർഡ് (19 പന്തിൽ 37) എന്നിവരും തകർത്തടിച്ചു. 15 സിക്സറുകളാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഹോൾഡർ (ഒന്‍പതു പന്തിൽ 24), ദിനേഷ് രാംദിൻ (ഏഴു പന്തിൽ 11) എന്നിവർ പുറത്താകാതെ നിന്നു.