കണ്ണൂർ: ഒൻപത് വർഷത്തിനുശേഷം കേരളത്തിന്റെ ‘ഇടിക്കൂട്ടിലേക്ക്’ കൂടുതൽ മെഡലുകൾ. കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ മൂന്ന് മെഡലുകൾ ഉറപ്പിച്ച് കേരളതാരങ്ങൾ ഇന്ന് സെമിയിൽ പോരാടും. 2010-ൽ തൃശൂരിൽ നടന്ന ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ കേരളം രണ്ടു സ്വർണം നേടിയിരുന്നു. പിന്നീട് 2017-ൽ ഹരിയാനയിൽ നടന്ന മത്സരത്തിൽ കെ.എ. ഇന്ദ്രജ വെങ്കലം നേടിയത് മാത്രമായിരുന്നു നേട്ടം. 2018-ൽ ബെല്ലാരിയിൽ നടന്ന ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ആറ് മലയാളിവനിതാ താരങ്ങൾ ക്വാർട്ടറിൽ എത്തിയെങ്കിലും സെമി കാണാതെ പുറത്താകുകയായിരുന്നു.
48 കിലോ വിഭാഗത്തിൽ അഞ്ജു സാബുവാണ് മെഡൽ ഉറപ്പിക്കാൻ മത്സരിക്കുന്നത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഞ്ജു തുന്പ സെന്റ് സേവ്യേഴ്സ് കോളജിലെ എംകോം വിദ്യാർഥിനിയാണ്. സാബു-മിനി ദന്പതികളുടെ മകളാണ്. ബെല്ലാരിയിൽ നടന്ന സീനിയർ ചാന്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.
75 കിലോ വിഭാഗത്തിൽ കെ.എ. ഇന്ദ്രജ കഴിഞ്ഞതവണ നടന്ന സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. അഖിലേന്ത്യാ അന്തർ സർവകലാശാല ബോക്സിംഗ് ചാന്പ്യൻഷിപ്പിലും ഇന്ദ്രജ സ്വർണമെഡൽ നേടിയിരുന്നു. തുന്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം വർഷ ബിരുദവിദ്യാർഥിനിയായ ഇന്ദ്രജ കേരള സർവകലാശാലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. തൊടുപുഴയിലെ അജിത് കുമാർ-ഉഷ ദന്പതികളുടെ മകളാണ്.
81 പ്ലസ് ഹെവി വെയ്റ്റ് വിഭാഗത്തിൽ മത്സരിക്കുന്ന പി.എം. അനശ്വര കോഴിക്കോട് സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിൽ എത്തിയെങ്കിലും സെമി കാണാതെ മടങ്ങുകയായിരുന്നു. മനോഹരൻ-വിജയ ദന്പതികളുടെ മകളാണ്. അമ്മ വിജയ വോളിബോൾ താരമായിരുന്നു. അഖിലേന്ത്യാ അന്തർസർവകലാശാല ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയിട്ടുണ്ട്. ബിജി ലാൽ, മനോജ് കുമാർ, പ്രേംനാഥ് എന്നിവരാണ് കേരളത്തിന്റെ പരിശീലകർ.
സെമി ഇന്ന്
ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്നു നടക്കുന്ന സെമിഫൈനലിൽ കേരളത്തിന്റെ മൂന്നു വനിതകൾ മത്സരിക്കും. ഇന്നുരാവിലെ 11 മുതലാണ് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. പത്തു വിഭാഗങ്ങളായി 40 താരങ്ങളാണ് സെമിഫൈനലിൽ മത്സരിക്കുന്നത്.
റെയിൽവേയുടെ എട്ടു താരങ്ങളും ഓൾ ഇന്ത്യാ പോലീസിന്റെ ഏഴു താരങ്ങളും സെമിഫൈനലിൽ പ്രവേശിച്ചു. ഹരിയാനയുടെ ആറു താരങ്ങളും സെമിയിൽ മത്സരിക്കുന്നുണ്ട്. നാളെയാണു ഫൈനൽ.
റെനീഷ് മാത്യു
48 കിലോ വിഭാഗത്തിൽ അഞ്ജു സാബുവാണ് മെഡൽ ഉറപ്പിക്കാൻ മത്സരിക്കുന്നത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഞ്ജു തുന്പ സെന്റ് സേവ്യേഴ്സ് കോളജിലെ എംകോം വിദ്യാർഥിനിയാണ്. സാബു-മിനി ദന്പതികളുടെ മകളാണ്. ബെല്ലാരിയിൽ നടന്ന സീനിയർ ചാന്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു.
75 കിലോ വിഭാഗത്തിൽ കെ.എ. ഇന്ദ്രജ കഴിഞ്ഞതവണ നടന്ന സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയിരുന്നു. അഖിലേന്ത്യാ അന്തർ സർവകലാശാല ബോക്സിംഗ് ചാന്പ്യൻഷിപ്പിലും ഇന്ദ്രജ സ്വർണമെഡൽ നേടിയിരുന്നു. തുന്പ സെന്റ് സേവ്യേഴ്സ് കോളജിലെ മൂന്നാം വർഷ ബിരുദവിദ്യാർഥിനിയായ ഇന്ദ്രജ കേരള സർവകലാശാലയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. തൊടുപുഴയിലെ അജിത് കുമാർ-ഉഷ ദന്പതികളുടെ മകളാണ്.
81 പ്ലസ് ഹെവി വെയ്റ്റ് വിഭാഗത്തിൽ മത്സരിക്കുന്ന പി.എം. അനശ്വര കോഴിക്കോട് സ്വദേശിനിയാണ്. കഴിഞ്ഞ രണ്ടുതവണയും ക്വാർട്ടറിൽ എത്തിയെങ്കിലും സെമി കാണാതെ മടങ്ങുകയായിരുന്നു. മനോഹരൻ-വിജയ ദന്പതികളുടെ മകളാണ്. അമ്മ വിജയ വോളിബോൾ താരമായിരുന്നു. അഖിലേന്ത്യാ അന്തർസർവകലാശാല ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി നേടിയിട്ടുണ്ട്. ബിജി ലാൽ, മനോജ് കുമാർ, പ്രേംനാഥ് എന്നിവരാണ് കേരളത്തിന്റെ പരിശീലകർ.
സെമി ഇന്ന്
ദേശീയ സീനിയര്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ ഇന്നു നടക്കുന്ന സെമിഫൈനലിൽ കേരളത്തിന്റെ മൂന്നു വനിതകൾ മത്സരിക്കും. ഇന്നുരാവിലെ 11 മുതലാണ് സെമിഫൈനൽ മത്സരങ്ങൾ ആരംഭിക്കുന്നത്. പത്തു വിഭാഗങ്ങളായി 40 താരങ്ങളാണ് സെമിഫൈനലിൽ മത്സരിക്കുന്നത്.
റെയിൽവേയുടെ എട്ടു താരങ്ങളും ഓൾ ഇന്ത്യാ പോലീസിന്റെ ഏഴു താരങ്ങളും സെമിഫൈനലിൽ പ്രവേശിച്ചു. ഹരിയാനയുടെ ആറു താരങ്ങളും സെമിയിൽ മത്സരിക്കുന്നുണ്ട്. നാളെയാണു ഫൈനൽ.
റെനീഷ് മാത്യു