കാഠ്മണ്ഡു (നേപ്പാൾ): 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസ് പുരുഷ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തജീന്ദർപാൽ സിംഗിനു റിക്കാർഡ് സ്വർണം. മീറ്റിൽ തുടർച്ചയായ നാലാം ദിനവും മലയാളികൾ മെഡലിലെത്തി. ഇന്നലെ പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ എം.പി. ജാബിർ വെള്ളി സ്വന്തമാക്കി. മീറ്റിൽ ഇന്ത്യയുടെ മെഡൽ നേട്ടം 165 ആയി. 81 സ്വർണം, 59 വെള്ളി, 25 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യൻ മെഡൽ കണക്ക്.
20 വർഷം പഴക്കം
ഗെയിംസിന്റെ ഉദ്ഘാടനത്തിൽ ഇന്ത്യൻ പതാക വഹിച്ച തജീന്ദർപാൽ സിംഗ് ക്യാപ്റ്റനുതകുന്ന പ്രകടനമാണ് ഫീൽഡിൽ കാഴ്ചവച്ചത്. 20.03 മീറ്റർ ഷോട്ട്പുട്ട് പറത്തി ഇന്ത്യൻ താരം റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടു. 20 വർഷം പഴക്കമുള്ള റിക്കാർഡാണ് തജീന്ദർ തിരുത്തിയത്. 1999ൽ ഇന്ത്യയുടെ ബഹദൂർ സിംഗ് കുറിച്ച 19.15 മീറ്റർ പഴങ്കഥയായി. ഈയിനത്തിൽ ഇന്ത്യയുടെ ഓംപ്രകാശ് സിംഗിനാണ് വെള്ളി. 17.31 മീറ്ററോടെയാണ് ഓംപ്രകാശ് വെള്ളിനേടിയത്. വനിതകളുടെ ഷോട്ട്പുട്ടിൽ അബ ഖത്വ 15.32 മീറ്റർ ദൂരംകണ്ടെത്തി ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു.
ഹർഡിൽ കടന്ന്
400 മീറ്റർ പുരുഷ ഹർഡിൽസിൽ മലയാളി താരം എം.പി. ജാബിർ 51.42 സെക്കൻഡോടെയാണ് വെള്ളി സ്വന്തമാക്കിയത്. 51.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത സന്തോഷ് കുമാർ ഇന്ത്യക്കായി വെങ്കലവും നേടി. പാക്കിസ്ഥാന്റെ മെഹ്ബൂബ് അലിക്കാണ് (50.71) സ്വർണം.
പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിൽ സുനിൽ ധവാറും വനിതാ വിഭാഗത്തിൽ പരുൾ ചൗധരിയും വെള്ളി നേടി. വനിതാ 5000 മീറ്ററിൽ പ്രീതി ലാംബയിലൂടെ ഇന്ത്യ വെങ്കലവും കരസ്ഥമാക്കി. 4-100 പുരുഷ-വനിതാ റിലേയിൽ ഇന്ത്യക്കാണ് വെള്ളി.
ഭരോദ്വഹനം, നീന്തൽ, ഷൂട്ടിംഗ്, ഫെൻസിംഗ്, ടേബിൾ ടെന്നീസ് പുരുഷ-വനിതാ സിംഗിൾസ്, സൈക്ലിംഗ്, വുഷു തുടങ്ങിയ ഇനങ്ങളിലും ഇന്ത്യൻ അക്കൗണ്ടിൽ മെഡലുകളുടെ കിലുക്കമെത്തി.
ബാസ്കറ്റിൽ ജയം
പുരുഷ-വനിതാ ബാസ്കറ്റ്ബോൾ ലീഗ് റൗണ്ടിൽ ഇന്ത്യ ജയം നേടി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ പുരുഷന്മാർ 138-63ന് ഭൂട്ടാനെയും വനിതകൾ 156-33ന് മാലിദ്വീപിനെയും തകർത്തെറിഞ്ഞു.
20 വർഷം പഴക്കം
ഗെയിംസിന്റെ ഉദ്ഘാടനത്തിൽ ഇന്ത്യൻ പതാക വഹിച്ച തജീന്ദർപാൽ സിംഗ് ക്യാപ്റ്റനുതകുന്ന പ്രകടനമാണ് ഫീൽഡിൽ കാഴ്ചവച്ചത്. 20.03 മീറ്റർ ഷോട്ട്പുട്ട് പറത്തി ഇന്ത്യൻ താരം റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടു. 20 വർഷം പഴക്കമുള്ള റിക്കാർഡാണ് തജീന്ദർ തിരുത്തിയത്. 1999ൽ ഇന്ത്യയുടെ ബഹദൂർ സിംഗ് കുറിച്ച 19.15 മീറ്റർ പഴങ്കഥയായി. ഈയിനത്തിൽ ഇന്ത്യയുടെ ഓംപ്രകാശ് സിംഗിനാണ് വെള്ളി. 17.31 മീറ്ററോടെയാണ് ഓംപ്രകാശ് വെള്ളിനേടിയത്. വനിതകളുടെ ഷോട്ട്പുട്ടിൽ അബ ഖത്വ 15.32 മീറ്റർ ദൂരംകണ്ടെത്തി ഇന്ത്യക്ക് സ്വർണം സമ്മാനിച്ചു.
ഹർഡിൽ കടന്ന്
400 മീറ്റർ പുരുഷ ഹർഡിൽസിൽ മലയാളി താരം എം.പി. ജാബിർ 51.42 സെക്കൻഡോടെയാണ് വെള്ളി സ്വന്തമാക്കിയത്. 51.98 സെക്കൻഡിൽ ഫിനിഷ് ചെയ്ത സന്തോഷ് കുമാർ ഇന്ത്യക്കായി വെങ്കലവും നേടി. പാക്കിസ്ഥാന്റെ മെഹ്ബൂബ് അലിക്കാണ് (50.71) സ്വർണം.
പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിൽ സുനിൽ ധവാറും വനിതാ വിഭാഗത്തിൽ പരുൾ ചൗധരിയും വെള്ളി നേടി. വനിതാ 5000 മീറ്ററിൽ പ്രീതി ലാംബയിലൂടെ ഇന്ത്യ വെങ്കലവും കരസ്ഥമാക്കി. 4-100 പുരുഷ-വനിതാ റിലേയിൽ ഇന്ത്യക്കാണ് വെള്ളി.
ഭരോദ്വഹനം, നീന്തൽ, ഷൂട്ടിംഗ്, ഫെൻസിംഗ്, ടേബിൾ ടെന്നീസ് പുരുഷ-വനിതാ സിംഗിൾസ്, സൈക്ലിംഗ്, വുഷു തുടങ്ങിയ ഇനങ്ങളിലും ഇന്ത്യൻ അക്കൗണ്ടിൽ മെഡലുകളുടെ കിലുക്കമെത്തി.
ബാസ്കറ്റിൽ ജയം
പുരുഷ-വനിതാ ബാസ്കറ്റ്ബോൾ ലീഗ് റൗണ്ടിൽ ഇന്ത്യ ജയം നേടി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ പുരുഷന്മാർ 138-63ന് ഭൂട്ടാനെയും വനിതകൾ 156-33ന് മാലിദ്വീപിനെയും തകർത്തെറിഞ്ഞു.