സംഗരൂർ (പഞ്ചാബ്): 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാം ദിനം കേരളത്തിനു നേടാൻ സാധിച്ചത് ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം. ആദ്യദിനം ഫൈനൽ മത്സരങ്ങൾ നടന്നിരുന്നില്ല. ഇന്നലെ 17 ഇനങ്ങളിലാണ് ഫൈനൽ അരങ്ങേറിയത്. അതിൽ രണ്ട് മെഡൽ മാത്രമാണ് കേരളത്തിനു നേടാനായത്.
ജൂണിയർ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ എസ്. അക്ഷയ് ആണ് കേരളത്തിനായി വെള്ളി സ്വന്തമാക്കിയത്. 49.23 സെക്കൻഡിലാണ് അക്ഷയ് ഫിനിഷിംഗ് ലൈൻ കടന്നത്. ഹരിയാനയുടെ ഷോഭിത് റാത്തീ 48.96 സെക്കൻഡോടെ സ്വർണം കരസ്ഥമാക്കി. തമിഴ്നാടിന്റെ എസ്. പ്രദീപിനാണ് (49.24) വെങ്കലം.
സബ് ജൂണിയർ പെണ്‍കുട്ടികളുടെ ഹൈജംപിലാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയ വെങ്കലം പിറവിയെടുത്തത്. കേരളത്തിന്റെ കെ. അഖില മോൾ 1.48 മീറ്ററോടെ വെങ്കലമണിഞ്ഞു. 1.54 ഉയരം കണ്ടെത്തിയ വെസ്റ്റ് ബംഗാളിന്റെ മൊഹുർ മുഖർജിക്കാണ് സ്വർണം. തമിഴ്നാടിന്റെ എ.എസ്. സുഭിക (1.48) വെള്ളി നേടി.
റിക്കാർഡോടെ തുടക്കം
മീറ്റിലെ ആദ്യ ഫൈനലായ ജൂണിയർ ആണ്‍കുട്ടികളുടെ 5000 മീറ്റർ റേസ് വാക്കിംഗിൽ റിക്കാർഡ് പിറന്നു. റിക്കാർഡ് ബുക്കിൽ തിരുത്തലുമായി അതോടെ മീറ്റിനു തുടക്കമായി. മധ്യപ്രദേശിന്റെ ബജ്റംഗി പ്രജാപതിയാണ് (20:42.71 സെക്കൻഡ്) റിക്കാർഡ് കുറിച്ചത്. കഴിഞ്ഞ വർഷം ബിഷിത് സിംഗ് കുറിച്ച 20:53.65 സെക്കൻഡാണ് പഴങ്കഥയായത്.
ജൂണിയർ ആണ്‍കുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിലും മീറ്റ് റിക്കാർഡ് കുറിക്കപ്പെട്ടു. ഉത്തർപ്രദേശിന്റെ ഉത്തം യാദവ് 3:54.11 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ 2017ൽ അനുകുമാർ കുറിച്ച 3:56.85 സെക്കൻഡ് വഴിമാറി. 1500 മീറ്ററിൽ വെള്ളിയും വെങ്കലവും നേടിയ മധ്യപ്രദേശിന്റെ അർജുൻ, അഭിഷേക് എന്നിവരും മീറ്റ് റിക്കാർഡിനേക്കാൾ കുറഞ്ഞ സമയത്തിലാണ് ഫിനിഷ് ചെയ്തത്.
ജൂണിയർ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ എസ്. അക്ഷയ് ആണ് കേരളത്തിനായി വെള്ളി സ്വന്തമാക്കിയത്. 49.23 സെക്കൻഡിലാണ് അക്ഷയ് ഫിനിഷിംഗ് ലൈൻ കടന്നത്. ഹരിയാനയുടെ ഷോഭിത് റാത്തീ 48.96 സെക്കൻഡോടെ സ്വർണം കരസ്ഥമാക്കി. തമിഴ്നാടിന്റെ എസ്. പ്രദീപിനാണ് (49.24) വെങ്കലം.
സബ് ജൂണിയർ പെണ്‍കുട്ടികളുടെ ഹൈജംപിലാണ് കേരളത്തിന്റെ അക്കൗണ്ടിലെത്തിയ വെങ്കലം പിറവിയെടുത്തത്. കേരളത്തിന്റെ കെ. അഖില മോൾ 1.48 മീറ്ററോടെ വെങ്കലമണിഞ്ഞു. 1.54 ഉയരം കണ്ടെത്തിയ വെസ്റ്റ് ബംഗാളിന്റെ മൊഹുർ മുഖർജിക്കാണ് സ്വർണം. തമിഴ്നാടിന്റെ എ.എസ്. സുഭിക (1.48) വെള്ളി നേടി.
റിക്കാർഡോടെ തുടക്കം
മീറ്റിലെ ആദ്യ ഫൈനലായ ജൂണിയർ ആണ്‍കുട്ടികളുടെ 5000 മീറ്റർ റേസ് വാക്കിംഗിൽ റിക്കാർഡ് പിറന്നു. റിക്കാർഡ് ബുക്കിൽ തിരുത്തലുമായി അതോടെ മീറ്റിനു തുടക്കമായി. മധ്യപ്രദേശിന്റെ ബജ്റംഗി പ്രജാപതിയാണ് (20:42.71 സെക്കൻഡ്) റിക്കാർഡ് കുറിച്ചത്. കഴിഞ്ഞ വർഷം ബിഷിത് സിംഗ് കുറിച്ച 20:53.65 സെക്കൻഡാണ് പഴങ്കഥയായത്.
ജൂണിയർ ആണ്‍കുട്ടികളുടെ 1500 മീറ്റർ ഓട്ടത്തിലും മീറ്റ് റിക്കാർഡ് കുറിക്കപ്പെട്ടു. ഉത്തർപ്രദേശിന്റെ ഉത്തം യാദവ് 3:54.11 സെക്കൻഡിൽ സ്വർണം നേടിയപ്പോൾ 2017ൽ അനുകുമാർ കുറിച്ച 3:56.85 സെക്കൻഡ് വഴിമാറി. 1500 മീറ്ററിൽ വെള്ളിയും വെങ്കലവും നേടിയ മധ്യപ്രദേശിന്റെ അർജുൻ, അഭിഷേക് എന്നിവരും മീറ്റ് റിക്കാർഡിനേക്കാൾ കുറഞ്ഞ സമയത്തിലാണ് ഫിനിഷ് ചെയ്തത്.