കണ്ണൂർ: ദേശീയ സീനിയർ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയത്വം വഹിക്കുമ്പോൾ ഇടിക്കൂട്ടിലെ സൗകര്യങ്ങളിൽ ഏറെ പിന്നിലാണ് കേരളം. 2004-ൽ കൊല്ലത്ത് നടന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനവും 2010- ൽ തൃശൂരിൽ നടന്ന ദേശീയ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടിയതല്ലാതെ ബോക്സിംഗിൽ മികച്ച നേട്ടങ്ങളൊന്നും കൈവരിക്കാൻ കേരളത്തിന് സാധിച്ചിട്ടില്ല. ലോക ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ മെഡൽ സാധ്യതയുള്ള ഇനത്തിൽ കേരളത്തിൽനിന്ന് കെ.സി. ലേഖയെ പോലെ മറ്റൊരു താരം പിറവിയെടുക്കാത്തത് അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണെന്നത് വസ്തുതയാണ്.
ഹരിയാനയിൽ 45ഉം മഹാരാഷ്ട്രയിൽ 25ഉം പരിശീലനകേന്ദ്രങ്ങളുള്ളപ്പോൾ കേരളത്തിലുള്ളത് നാലെണ്ണം മാത്രം. ഇടുക്കി രാജാക്കാട്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, കൊല്ലം ജില്ലാ സ്പോർട്സ് അക്കാഡമി, തിരുവനന്തപുരം സായി സെന്റർ എന്നിവിടങ്ങളിലാണ് ബോക്സിംഗ് പരിശീലനകേന്ദ്രങ്ങൾ. ആറ്റിങ്ങലിൽ റിംഗുണ്ടെങ്കിലും അത് സ്ഥാപിക്കാൻ സ്ഥലമില്ല. അതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കുട്ടികൾ പരിശീലിക്കുന്നത് വെറും ഗ്രൗണ്ടിലാണ്. ബോക്സിംഗിനുവേണ്ടിയുള്ള ഹാൾസൗകര്യം ഒരു പരിശീലനകേന്ദ്രത്തിലുമില്ല. നാല് പരിശീലന കേന്ദ്രങ്ങളിലുംകൂടി 38 പെൺകുട്ടികൾ മാത്രമാണുള്ളത്.
പോലീസ് സേനയിൽ ബോക്സിംഗ് ടീമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളിൽ ബോക്സിംഗ് രംഗത്തുള്ളവർക്ക് പോലീസ് സേനയിലാണ് കൂടുതലും ജോലി ലഭിക്കുന്നത്. പോലീസിന് ബോക്സിംഗ് ടീമുണ്ടായാൽ താരങ്ങൾക്ക് ജോലിക്കും മുഴുവൻ പരിശീലനത്തിനും സാഹചര്യമുണ്ടാകും. സതേൺ റെയിൽവേയ്ക്ക് പുരുഷ ടീമുണ്ടെങ്കിലും വനിതാടീമില്ല. 2019 മുതൽ സ്കൂൾ മീറ്റുകളിൽ ബോക്സിംഗ് ഉൾപ്പെടുത്തിയത് ശുഭപ്രതീക്ഷ നൽകുന്നു. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോക്സിംഗ് അക്കാഡമി സ്ഥാപിച്ചാൽ ദേശീയ-അന്തർദേശീയ തലത്തിലെ ഇടിക്കൂട്ടിൽനിന്നു കിട്ടുന്ന സ്വർണത്തിന് ഭാവിയിൽ മലയാളിപ്പെരുമയുണ്ടാകും.
ഹരിയാനയിൽ 45ഉം മഹാരാഷ്ട്രയിൽ 25ഉം പരിശീലനകേന്ദ്രങ്ങളുള്ളപ്പോൾ കേരളത്തിലുള്ളത് നാലെണ്ണം മാത്രം. ഇടുക്കി രാജാക്കാട്, ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, കൊല്ലം ജില്ലാ സ്പോർട്സ് അക്കാഡമി, തിരുവനന്തപുരം സായി സെന്റർ എന്നിവിടങ്ങളിലാണ് ബോക്സിംഗ് പരിശീലനകേന്ദ്രങ്ങൾ. ആറ്റിങ്ങലിൽ റിംഗുണ്ടെങ്കിലും അത് സ്ഥാപിക്കാൻ സ്ഥലമില്ല. അതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കുട്ടികൾ പരിശീലിക്കുന്നത് വെറും ഗ്രൗണ്ടിലാണ്. ബോക്സിംഗിനുവേണ്ടിയുള്ള ഹാൾസൗകര്യം ഒരു പരിശീലനകേന്ദ്രത്തിലുമില്ല. നാല് പരിശീലന കേന്ദ്രങ്ങളിലുംകൂടി 38 പെൺകുട്ടികൾ മാത്രമാണുള്ളത്.
പോലീസ് സേനയിൽ ബോക്സിംഗ് ടീമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളിൽ ബോക്സിംഗ് രംഗത്തുള്ളവർക്ക് പോലീസ് സേനയിലാണ് കൂടുതലും ജോലി ലഭിക്കുന്നത്. പോലീസിന് ബോക്സിംഗ് ടീമുണ്ടായാൽ താരങ്ങൾക്ക് ജോലിക്കും മുഴുവൻ പരിശീലനത്തിനും സാഹചര്യമുണ്ടാകും. സതേൺ റെയിൽവേയ്ക്ക് പുരുഷ ടീമുണ്ടെങ്കിലും വനിതാടീമില്ല. 2019 മുതൽ സ്കൂൾ മീറ്റുകളിൽ ബോക്സിംഗ് ഉൾപ്പെടുത്തിയത് ശുഭപ്രതീക്ഷ നൽകുന്നു. സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ബോക്സിംഗ് അക്കാഡമി സ്ഥാപിച്ചാൽ ദേശീയ-അന്തർദേശീയ തലത്തിലെ ഇടിക്കൂട്ടിൽനിന്നു കിട്ടുന്ന സ്വർണത്തിന് ഭാവിയിൽ മലയാളിപ്പെരുമയുണ്ടാകും.