+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിറ്റി ഈസ് ബാക്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തിരി
സിറ്റി ഈസ് ബാക്ക്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ തവണത്തെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. എവേ പോരാട്ടത്തിൽ ബേണ്‍ലിയെ ഒന്നിനെതിരേ നാല് ഗോളുകൾക്കു കീഴടക്കിയായിരുന്നു സിറ്റിയുടെ ജയം. കഴിഞ്ഞ മൂന്ന് സീസണുകളിലായി സിറ്റി മൂന്നിലധികം ഗോളിനു 36-ാം തവണയാണ് ജയിക്കുന്നത്. ബേണ്‍ലിക്കെതിരേ സിറ്റി രണ്ട് എവേ ജയം സ്വന്തമാക്കുന്നത് 1968നുശേഷം ഇതാദ്യമാണ്.

ഗബ്രിയേൽ ജീസസിന്‍റെ (24, 50) ഇരട്ട ഗോളാണ് സിറ്റിയുടെ ജയത്തിന് ഇന്ധനമേകിയത്. റോഡ്രി (68), റിയാദ് മഹറെസ് (87) എന്നിവരും സിറ്റിക്കായി ഗോൾ നേടി. 89-ാം മിനിറ്റിൽ റെബർട്ട് ബ്രാഡിയുടെ വകയായിരുന്നു ബേണ്‍ലിയുടെ ആശ്വാസ ഗോൾ.

മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 1-0ന് ബോണ്‍മത്തിനെ പരാജയപ്പെടുത്തി. ലീഗിൽ 14 മത്സരങ്ങളിൽനിന്ന് 40 പോയിന്‍റുമായി ലിവർപൂളാണ് ഒന്നാമത്. 15 മത്സരങ്ങളിൽനിന്ന് സിറ്റിക്ക് 32 പോയിന്‍റാണുള്ളത്. 14 മത്സരങ്ങളിൽ 32 പോയിന്‍റുള്ള ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്. 21 പോയിന്‍റുമായി ക്രിസ്റ്റൽ പാലസ് അഞ്ചാമതാണ്.