കാഠ്മണ്ഡു: 13-ാമത് സൗത്ത് ഏഷ്യൻ ഗെയിംസിൽ സുവർണ താരമായി മലയാളി താരം എം. ജിഷ്ന. വനിതാ വിഭാഗം ഹൈജംപിലാണ് ജിഷ്ന സ്വർണത്തിൽ മുത്തമിട്ടത്. മറ്റൊരു മലയാളി താരമായ പി.യു. ചിത്ര വനിതകളുടെ 1500 മീറ്ററിൽ വെങ്കലം നേടി. മീറ്റിൽ ഇന്ത്യയുടെ സ്വർണ നേട്ടം 15 ആയി. 16 വെള്ളിയും ഒന്പത് വെങ്കലവും ഉൾപ്പെടെ 40 മെഡലുകൾ ഇന്ത്യക്കുണ്ട്. ഇന്നലെ ഷൂട്ടിംഗിൽ മൂന്ന്, വോളിബോളിൽ രണ്ട്, അത്ലറ്റിക്സിൽ നാല് എന്നിങ്ങനെ സ്വർണം ഇന്ത്യ സ്വന്തമാക്കി.
ഹൈജംപിൽ 1.73 മീറ്റർ താണ്ടിയായിരുന്നു മലയാളി താരത്തിന്റെ സുവർണനേട്ടം. ആദ്യമായാണ് ജിഷ്ന ഇന്ത്യക്ക് പുറത്ത് ഒരു മീറ്റിൽ പങ്കെടുക്കുന്നത്. പാസ് പോർട്ട് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് അവസാന നിമിഷമായിരുന്നു ജിഷ്നയുടെ കാഠ്മണ്ഡു യാത്രപോലും. മലയാളി പരിശീലകൻ ടി.പി. ഒൗസേപ്പിന്റെ ഒപ്പമായിരുന്നു ജിഷ്ന ഒന്നാം തീയതി യാത്രതിരിച്ചത്. 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് പഞ്ചാബിലെ സംഗരൂരിൽ ഇന്നു തുടക്കം. ഈയിനത്തിൽ ഇന്ത്യയുടെ റുബിന യാദവ് (1.69 മീറ്റർ) വെങ്കലം നേടി. ശ്രീലങ്കയുടെ ദുലഞ്ജലീ കുമിനാണ് (1.69 മീറ്റർ) വെള്ളി.
4:35.46 സെക്കൻഡിലാണ് ചിത്ര 1500 മീറ്റർ ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ ചന്ദ (4:34.51) വെള്ളിയും ശ്രീലങ്കയുടെ ഉഡ കുബുറാഗ്ലെ (4:34.34) സ്വർണവും നേടി. പുരുഷ 1500 മീറ്ററിൽ ഇന്ത്യയുടെ അജയ് കുമാർ സറോയും (3:54.18) അജീത് കുമാറും (3:57.18) സ്വർണവും വെള്ളിയും നേടി.
വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ അർച്ചന സുശീന്ത് വേഗ റാണിയായി. 11.80 സെക്കൻഡിലാണ് അർച്ചന 100 മീറ്ററിൽ വെന്നിക്കൊടി പാറിച്ചത്.
ഇന്ത്യൻ റിക്കാർഡ്
പുരുഷ വിഭാഗം ഹൈജംപിൽ ഇന്ത്യയുടെ കെ.യു. സർവേഷ് അനിൽ റിക്കാർഡോടെ സ്വർണം കരസ്ഥമാക്കി. 2.21 മീറ്ററോടെയാണ് സർവേഷിന്റെ സുവർണ ജയം. 15 വർഷം പഴക്കമുള്ള റിക്കാർഡാണ് ഇന്ത്യൻ താരം പഴങ്കഥയാക്കിയത്. 2004ൽ ശ്രീലങ്കയുടെ എം. വിജ്ശേഖര കുറിച്ച 2.20 മീറ്റർ ഇതോടെ പിന്തള്ളപ്പെട്ടു.
പാക്കിസ്ഥാനെ കീഴടക്കി വോളി സ്വർണം
പുരുഷ-വനിതാ വോളിബോളിൽ ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടു. പുരുഷ വിഭാഗം ഫൈനലിൽ ആവേശോജ്വല പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ 3:1നു കീഴടക്കിയായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. സ്കോർ: 20-25, 25-15, 25-17, 29-27.
വനിതാ വിഭാഗത്തിൽ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ആതിഥേയരായ നേപ്പാളിന്റെ വെല്ലുവിളി 25-17, 23-25, 21-25, 25-20, 15-6നാണ് ഇന്ത്യൻ വനിതകൾ മറികടന്നത്.
ഹൈജംപിൽ 1.73 മീറ്റർ താണ്ടിയായിരുന്നു മലയാളി താരത്തിന്റെ സുവർണനേട്ടം. ആദ്യമായാണ് ജിഷ്ന ഇന്ത്യക്ക് പുറത്ത് ഒരു മീറ്റിൽ പങ്കെടുക്കുന്നത്. പാസ് പോർട്ട് ലഭിക്കാൻ വൈകിയതിനെത്തുടർന്ന് അവസാന നിമിഷമായിരുന്നു ജിഷ്നയുടെ കാഠ്മണ്ഡു യാത്രപോലും. മലയാളി പരിശീലകൻ ടി.പി. ഒൗസേപ്പിന്റെ ഒപ്പമായിരുന്നു ജിഷ്ന ഒന്നാം തീയതി യാത്രതിരിച്ചത്. 65-ാമത് ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് പഞ്ചാബിലെ സംഗരൂരിൽ ഇന്നു തുടക്കം. ഈയിനത്തിൽ ഇന്ത്യയുടെ റുബിന യാദവ് (1.69 മീറ്റർ) വെങ്കലം നേടി. ശ്രീലങ്കയുടെ ദുലഞ്ജലീ കുമിനാണ് (1.69 മീറ്റർ) വെള്ളി.
4:35.46 സെക്കൻഡിലാണ് ചിത്ര 1500 മീറ്റർ ഫിനിഷ് ചെയ്തത്. ഇന്ത്യയുടെ ചന്ദ (4:34.51) വെള്ളിയും ശ്രീലങ്കയുടെ ഉഡ കുബുറാഗ്ലെ (4:34.34) സ്വർണവും നേടി. പുരുഷ 1500 മീറ്ററിൽ ഇന്ത്യയുടെ അജയ് കുമാർ സറോയും (3:54.18) അജീത് കുമാറും (3:57.18) സ്വർണവും വെള്ളിയും നേടി.
വനിതകളുടെ 100 മീറ്ററിൽ ഇന്ത്യയുടെ അർച്ചന സുശീന്ത് വേഗ റാണിയായി. 11.80 സെക്കൻഡിലാണ് അർച്ചന 100 മീറ്ററിൽ വെന്നിക്കൊടി പാറിച്ചത്.
ഇന്ത്യൻ റിക്കാർഡ്
പുരുഷ വിഭാഗം ഹൈജംപിൽ ഇന്ത്യയുടെ കെ.യു. സർവേഷ് അനിൽ റിക്കാർഡോടെ സ്വർണം കരസ്ഥമാക്കി. 2.21 മീറ്ററോടെയാണ് സർവേഷിന്റെ സുവർണ ജയം. 15 വർഷം പഴക്കമുള്ള റിക്കാർഡാണ് ഇന്ത്യൻ താരം പഴങ്കഥയാക്കിയത്. 2004ൽ ശ്രീലങ്കയുടെ എം. വിജ്ശേഖര കുറിച്ച 2.20 മീറ്റർ ഇതോടെ പിന്തള്ളപ്പെട്ടു.
പാക്കിസ്ഥാനെ കീഴടക്കി വോളി സ്വർണം
പുരുഷ-വനിതാ വോളിബോളിൽ ഇന്ത്യ സ്വർണത്തിൽ മുത്തമിട്ടു. പുരുഷ വിഭാഗം ഫൈനലിൽ ആവേശോജ്വല പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ 3:1നു കീഴടക്കിയായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. സ്കോർ: 20-25, 25-15, 25-17, 29-27.
വനിതാ വിഭാഗത്തിൽ രണ്ടിനെതിരേ മൂന്ന് സെറ്റുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ആതിഥേയരായ നേപ്പാളിന്റെ വെല്ലുവിളി 25-17, 23-25, 21-25, 25-20, 15-6നാണ് ഇന്ത്യൻ വനിതകൾ മറികടന്നത്.