കണ്ണൂർ: ദേശീയ വനിതാ സീനിയർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ബോക്സിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന ക്യാപ്റ്റൻ ഹവാ സിംഗിന്റെ ചെറുമകളും.
75 കിലോഗ്രാം വിഭാഗത്തിൽ ഹരിയാനയിലെ നുപൂർ ആണ് മത്സരത്തിനിറങ്ങിയത്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ സ്വദേശിനി ശ്വേതയെ നുപൂർ കീഴ്പ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു. ഹവാ സിംഗിന്റെ മകനും രണ്ടുതവണ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ സഞ്ജയ് കുമാറിന്റെ മകളാണ് നുപൂർ. അച്ഛൻ തന്നെയാണ് പരിശീലകൻ. നുപൂറിന്റെ അമ്മ മുകേഷ് ബാസ്കറ്റ്ബോളിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവാണ്.
1960 മുതല്‍ 71 വരെ 11 വര്‍ഷം ഹവാസിംഗ് ഇന്ത്യൻ ബോക്സിംഗ് രംഗത്തെ അനിഷേധ്യനായ പോരാളിയായിരുന്നു. 1966, 1970 ഏഷ്യന്‍ ഗെയിസില്‍ ബോക്സിംഗ് ഹെവി വെയിറ്റ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹവാസിംഗിന് 1966-ൽ അർജുന അവാർഡ് ലഭിച്ചു. 1999-ല്‍ രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്കി ഈ കായികപ്രതിഭയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ, പുരസ്കാരം ഏറ്റുവാങ്ങുന്നതിനുമുമ്പുതന്നെ മരണം അദ്ദേഹത്തെ കീഴടക്കി. ഭാര്യ അങ്കൂരി ദേവിയാണ് പിന്നീട് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ അഭിമാന ബോക്സിംഗ് താരങ്ങളായ വിജേന്ദർ സിംഗ്, അഖിൽ കുമാര്‍, ജിതേന്ദ്രർ കുമാർ എന്നിവർ ഹവാ സിംഗ് സ്ഥാപിച്ച ദിവാനി ബോക്സിംഗ് ക്ലബ് രാജ്യത്തിനു സംഭാവന ചെയ്ത പ്രതിഭകളാണ്. ക്യാപ്റ്റൻ ഹവാ സിംഗിന്റെ ജീവിതകഥ ഇപ്പോൾ ബോളിവുഡ് സിനിമയാകുകയാണ്. ജോൺ ഏബ്രഹാമാണ് ഹവാ സിംഗായി വേഷമിടുന്നത്.
റെനീഷ് മാത്യു
75 കിലോഗ്രാം വിഭാഗത്തിൽ ഹരിയാനയിലെ നുപൂർ ആണ് മത്സരത്തിനിറങ്ങിയത്. ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ സ്വദേശിനി ശ്വേതയെ നുപൂർ കീഴ്പ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു. ഹവാ സിംഗിന്റെ മകനും രണ്ടുതവണ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവുമായ സഞ്ജയ് കുമാറിന്റെ മകളാണ് നുപൂർ. അച്ഛൻ തന്നെയാണ് പരിശീലകൻ. നുപൂറിന്റെ അമ്മ മുകേഷ് ബാസ്കറ്റ്ബോളിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവാണ്.
1960 മുതല്‍ 71 വരെ 11 വര്‍ഷം ഹവാസിംഗ് ഇന്ത്യൻ ബോക്സിംഗ് രംഗത്തെ അനിഷേധ്യനായ പോരാളിയായിരുന്നു. 1966, 1970 ഏഷ്യന്‍ ഗെയിസില്‍ ബോക്സിംഗ് ഹെവി വെയിറ്റ് ഇനത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ ഹവാസിംഗിന് 1966-ൽ അർജുന അവാർഡ് ലഭിച്ചു. 1999-ല്‍ രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്കി ഈ കായികപ്രതിഭയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ, പുരസ്കാരം ഏറ്റുവാങ്ങുന്നതിനുമുമ്പുതന്നെ മരണം അദ്ദേഹത്തെ കീഴടക്കി. ഭാര്യ അങ്കൂരി ദേവിയാണ് പിന്നീട് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ അഭിമാന ബോക്സിംഗ് താരങ്ങളായ വിജേന്ദർ സിംഗ്, അഖിൽ കുമാര്‍, ജിതേന്ദ്രർ കുമാർ എന്നിവർ ഹവാ സിംഗ് സ്ഥാപിച്ച ദിവാനി ബോക്സിംഗ് ക്ലബ് രാജ്യത്തിനു സംഭാവന ചെയ്ത പ്രതിഭകളാണ്. ക്യാപ്റ്റൻ ഹവാ സിംഗിന്റെ ജീവിതകഥ ഇപ്പോൾ ബോളിവുഡ് സിനിമയാകുകയാണ്. ജോൺ ഏബ്രഹാമാണ് ഹവാ സിംഗായി വേഷമിടുന്നത്.
റെനീഷ് മാത്യു