ബംഗ്ലാദേശിനെതിരായ ട്വന്റി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ടപ്പോൾ മുതൽ ഇന്ത്യൻ പ്ലേയിംഗ് ഇലവണിൽ സഞ്ജു വി. സാംസണ് കളിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളക്കര. ഋഷഭ് പന്തിന്റെ മോശം ഫോമിനെത്തുടർന്ന് സഞ്ജുവിനായി ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് മുറവിളി ഉയർന്നതാണ്. അതോടെ ബംഗ്ലാദേശിനെതിരായ ടീമിൽ ഇടംലഭിച്ചെങ്കിലും പ്ലേയിംഗ് ഇലവണു പുറത്തായിരുന്നു സഞ്ജു. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് ഇടം ലഭിച്ചില്ല. അതോടെ വീണ്ടും വിമർശനം ഉയർന്നു. കാരണം, ബംഗ്ലാദേശിനെതിരേ കാഴ്ചക്കാരനാക്കിയ ശേഷം എങ്ങനെയാണ് ഒരു കളിക്കാരനെ തഴയുക എന്നതുതന്നെ. ആ ചർച്ചയ്ക്കു ചൂടുപിടിക്കുന്പോഴാണ് ശിഖർ ധവാൻ സയ്യീദ് മുഷ്താഖ് അലി ട്വന്റി-20ക്ക് ഇടയിൽ പരിക്കേറ്റ് പുറത്തായത്. അതോടെ ധവാനു പകരം സഞ്ജു വിൻഡീസിനെതിരായ ടീമിൽ ഇടം പിടിച്ചു.
അവസരത്തിനായി
ധവാന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവണിൽ സഞ്ജുവിന്റെ സ്ഥാനം എവിടെയാണെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിൻഡീസിനെതിരായ മൂന്ന് മത്സര പരന്പരയിൽ സഞ്ജു കളിക്കുമോ എന്നുപോലും തീർച്ചയില്ല. 2015ൽ സിംബാബ്വെയ്ക്കെതിരേ ജൂലൈയിലാണ് സഞ്ജു രാജ്യാന്തര ട്വന്റി-20യിൽ അരങ്ങേറിയത്. അതിനുശേഷം ഇതുവരെ കളത്തിൽ ഇറങ്ങാനുള്ള അവസരം ഈ തിരുവനന്തപുരം സ്വദേശിക്കു ലഭിച്ചിട്ടില്ല.
വിൻഡീസിനെതിരേ തിരുവനന്തപുരത്തും ഇന്ത്യക്ക് ട്വന്റി-20 മത്സരമുണ്ട്. പരന്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുക. അപ്പോഴെങ്കിലും സഞ്ജു ഇന്ത്യക്കായി കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളക്കര. ബംഗ്ലാദേശിനെതിരേ മൂന്ന് മത്സരത്തിലും കളിച്ചിട്ടും ഋഷഭ് പന്തിനു ശോഭിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ വിൻഡീസിനെതിരേ സഞ്ജു എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരേ 212 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ രാശി തെളിഞ്ഞത്. ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ തുടങ്ങിയ ഇന്ത്യൻ മുൻ താരങ്ങളും സഞ്ജുവിനെ പിന്തുണയ്ക്കുന്നുണ്ട്.
പന്തത്ര പോരാ
ബംഗ്ലാദേശിനെതിരേ പന്ത് ആദ്യ മത്സരത്തിൽ ശരിക്കും വിയർത്തിരുന്നു. 26 പന്തിൽ 27 റണ്‍സ് നേടാൻ മാത്രമാണ് അന്ന് പന്തിനു കഴിഞ്ഞത്. രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്യേണ്ടിവന്നില്ല. മൂന്നാം മത്സരത്തിൽ ഒന്‍പത് പന്തിൽ ആറ് റണ്‍സ് മാത്രമായി മടങ്ങുകയും ചെയ്തു. വിക്കറ്റിനു പിന്നിലും പന്തിന്റെ ദയനീയത വെളിപ്പെട്ടിരുന്നു. ഡിആർഎസ് വിളിക്കുന്നതിലുൾപ്പെടെ പിഴവുകൾ പന്ത് വരുത്തി.
എന്നാൽ, ടീം മാനേജ്മെന്റിൽനിന്ന് പന്തിനു ലഭിക്കുന്ന പിന്തുണ സഞ്ജുവിന്റെ വഴി മുടക്കിയേക്കാം. കാരണം, ഇപ്പോഴും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ സ്ഥാനം പന്തിനു തന്നെയാണ് നല്‍കിയിരിക്കുന്നത്.
സഞ്ജു ഓപ്പണ്‍ ചെയ്യണം
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിൽ സഞ്ജു വി. സാംസണ് ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യണമെന്ന അഭിപ്രായവുമായി അദ്ദേഹത്തിന്റെ ആദ്യകാല പരിശീലകൻ ബിജു ജോർജ്. ശിഖർ ധവാന്റെ പകരക്കാരനായാണ് സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓപ്പണറുടെ സ്ഥാനം സഞ്ജുവിനു നല്‍കണം. ആത്മവിശ്വാസവും എതിരാളികൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിവുമുള്ള കളിക്കാരനാണ് സഞ്ജു എന്നും ബിജു പറഞ്ഞു.
അണ്ടർ 19 കാലഘട്ടത്തിൽ ഇന്ത്യക്കായി കളിയാരംഭിച്ചതുമുതൽ നിർഭാഗ്യങ്ങൾ സഞ്ജുവിനെ വിടാതെ പിന്തുടരുകയാണ്. എന്നാൽ, അതിലൊന്നും പതറാത്ത സഞ്ജു ഇപ്പോൾ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുനേരെ ഏറെക്കാലം മുഖംതിരിക്കാൻ സാധിക്കില്ല- ബിജു പറഞ്ഞു.
അവസരത്തിനായി
ധവാന്റെ പകരക്കാരനായി ടീമിൽ ഉൾപ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവണിൽ സഞ്ജുവിന്റെ സ്ഥാനം എവിടെയാണെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. വിൻഡീസിനെതിരായ മൂന്ന് മത്സര പരന്പരയിൽ സഞ്ജു കളിക്കുമോ എന്നുപോലും തീർച്ചയില്ല. 2015ൽ സിംബാബ്വെയ്ക്കെതിരേ ജൂലൈയിലാണ് സഞ്ജു രാജ്യാന്തര ട്വന്റി-20യിൽ അരങ്ങേറിയത്. അതിനുശേഷം ഇതുവരെ കളത്തിൽ ഇറങ്ങാനുള്ള അവസരം ഈ തിരുവനന്തപുരം സ്വദേശിക്കു ലഭിച്ചിട്ടില്ല.
വിൻഡീസിനെതിരേ തിരുവനന്തപുരത്തും ഇന്ത്യക്ക് ട്വന്റി-20 മത്സരമുണ്ട്. പരന്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുക. അപ്പോഴെങ്കിലും സഞ്ജു ഇന്ത്യക്കായി കളിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളക്കര. ബംഗ്ലാദേശിനെതിരേ മൂന്ന് മത്സരത്തിലും കളിച്ചിട്ടും ഋഷഭ് പന്തിനു ശോഭിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ വിൻഡീസിനെതിരേ സഞ്ജു എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരേ 212 റണ്‍സ് നേടിയതോടെയാണ് സഞ്ജുവിന്റെ രാശി തെളിഞ്ഞത്. ഹർഭജൻ സിംഗ്, ഗൗതം ഗംഭീർ തുടങ്ങിയ ഇന്ത്യൻ മുൻ താരങ്ങളും സഞ്ജുവിനെ പിന്തുണയ്ക്കുന്നുണ്ട്.
പന്തത്ര പോരാ
ബംഗ്ലാദേശിനെതിരേ പന്ത് ആദ്യ മത്സരത്തിൽ ശരിക്കും വിയർത്തിരുന്നു. 26 പന്തിൽ 27 റണ്‍സ് നേടാൻ മാത്രമാണ് അന്ന് പന്തിനു കഴിഞ്ഞത്. രണ്ടാം മത്സരത്തിൽ ബാറ്റ് ചെയ്യേണ്ടിവന്നില്ല. മൂന്നാം മത്സരത്തിൽ ഒന്‍പത് പന്തിൽ ആറ് റണ്‍സ് മാത്രമായി മടങ്ങുകയും ചെയ്തു. വിക്കറ്റിനു പിന്നിലും പന്തിന്റെ ദയനീയത വെളിപ്പെട്ടിരുന്നു. ഡിആർഎസ് വിളിക്കുന്നതിലുൾപ്പെടെ പിഴവുകൾ പന്ത് വരുത്തി.
എന്നാൽ, ടീം മാനേജ്മെന്റിൽനിന്ന് പന്തിനു ലഭിക്കുന്ന പിന്തുണ സഞ്ജുവിന്റെ വഴി മുടക്കിയേക്കാം. കാരണം, ഇപ്പോഴും ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ സ്ഥാനം പന്തിനു തന്നെയാണ് നല്‍കിയിരിക്കുന്നത്.
സഞ്ജു ഓപ്പണ്‍ ചെയ്യണം
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി-20 പരന്പരയിൽ സഞ്ജു വി. സാംസണ് ഇന്ത്യക്കുവേണ്ടി ഓപ്പണ്‍ ചെയ്യണമെന്ന അഭിപ്രായവുമായി അദ്ദേഹത്തിന്റെ ആദ്യകാല പരിശീലകൻ ബിജു ജോർജ്. ശിഖർ ധവാന്റെ പകരക്കാരനായാണ് സഞ്ജു വെസ്റ്റ് ഇൻഡീസിനെതിരായ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഓപ്പണറുടെ സ്ഥാനം സഞ്ജുവിനു നല്‍കണം. ആത്മവിശ്വാസവും എതിരാളികൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ കഴിവുമുള്ള കളിക്കാരനാണ് സഞ്ജു എന്നും ബിജു പറഞ്ഞു.
അണ്ടർ 19 കാലഘട്ടത്തിൽ ഇന്ത്യക്കായി കളിയാരംഭിച്ചതുമുതൽ നിർഭാഗ്യങ്ങൾ സഞ്ജുവിനെ വിടാതെ പിന്തുടരുകയാണ്. എന്നാൽ, അതിലൊന്നും പതറാത്ത സഞ്ജു ഇപ്പോൾ ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുനേരെ ഏറെക്കാലം മുഖംതിരിക്കാൻ സാധിക്കില്ല- ബിജു പറഞ്ഞു.