സൂററ്റ്: ആവേശവും അതിലേറെ നാടകീയതയുമായിരുന്നു സയ്യീദ് മുഷ്താഖ് അലി ട്വന്റി-20 ഫൈനൽ. അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ ഒരു റണ്ണിന് കർണാടക തമിഴ്നാടിനെ തോൽപ്പിച്ചു. കർണാടകയുടെ തുടർച്ചയായ രണ്ടാം കിരീടമായിരുന്നു അത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കർണാടക 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റണ്‍സ് എടുത്തു. ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സെടുക്കാനേ തമിഴ്നാടിനു സാധിച്ചുള്ളൂ.
അശ്വിന്റെ അമിതാവേശം
തമിഴ്നാടിനുവേണ്ടി അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്നത് ഇന്ത്യൻ താരം ആർ. ആശ്വിനായിരുന്നു. 13 റണ്‍സായിരുന്നു തമിഴ്നാടിനു ജയിക്കാൻ വേണ്ടിയിരുന്നത്. കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും അശ്വിൻ ബൗണ്ടറി പായിച്ചു. ഇതോടെ അശ്വിൻ മുഷ്ടി ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാൽ, തുടർന്നുള്ള നാല് പന്തിൽ മൂന്ന് റണ്‍സ് എടുക്കാനേ തമിഴ്നാടിനു സാധിച്ചുള്ളൂ. അതോടെ അശ്വിന്റെ ആവേശം അസ്ഥാനത്തായി. തുടർന്ന് അശ്വിനെ ക്രിക്കറ്റ് ലോകം ബംഗ്ലാദേശിന്റെ മുഷ്ഫിഖർ റഹീമിനോട് ഉപമിക്കുകയായിരുന്നു. 2016 ലോക ട്വന്റി-20യിൽ ഇന്ത്യക്കെതിരേ മുഷ്ഫിക്കർ ഇത്തരത്തിൽ ആഘോഷം നടത്തിയിരുന്നു. ഇന്ത്യക്കായിരുന്നു മത്സരത്തിൽ ജയം.
അശ്വിന്റെ അമിതാവേശം
തമിഴ്നാടിനുവേണ്ടി അവസാന ഓവറിൽ ക്രീസിലുണ്ടായിരുന്നത് ഇന്ത്യൻ താരം ആർ. ആശ്വിനായിരുന്നു. 13 റണ്‍സായിരുന്നു തമിഴ്നാടിനു ജയിക്കാൻ വേണ്ടിയിരുന്നത്. കൃഷ്ണപ്പ ഗൗതം എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തും അശ്വിൻ ബൗണ്ടറി പായിച്ചു. ഇതോടെ അശ്വിൻ മുഷ്ടി ഉയർത്തി ആഹ്ലാദം പ്രകടിപ്പിച്ചു. എന്നാൽ, തുടർന്നുള്ള നാല് പന്തിൽ മൂന്ന് റണ്‍സ് എടുക്കാനേ തമിഴ്നാടിനു സാധിച്ചുള്ളൂ. അതോടെ അശ്വിന്റെ ആവേശം അസ്ഥാനത്തായി. തുടർന്ന് അശ്വിനെ ക്രിക്കറ്റ് ലോകം ബംഗ്ലാദേശിന്റെ മുഷ്ഫിഖർ റഹീമിനോട് ഉപമിക്കുകയായിരുന്നു. 2016 ലോക ട്വന്റി-20യിൽ ഇന്ത്യക്കെതിരേ മുഷ്ഫിക്കർ ഇത്തരത്തിൽ ആഘോഷം നടത്തിയിരുന്നു. ഇന്ത്യക്കായിരുന്നു മത്സരത്തിൽ ജയം.