+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.പി. ഒൗസേപ്പ് ഇന്ത്യൻ പരിശീലകൻ

കോട്ടയം: ഇന്ത്യൻ അത്‌ലറ്റിക്സിലെ പ്രമുഖ പരിശീലകനായ ടി.പി. ഒൗസേപ്പ് വീണ്ടും ദേശീയ ദൗത്യത്തിന്. സാഫ് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ
ടി.പി. ഒൗസേപ്പ്  ഇന്ത്യൻ പരിശീലകൻ
കോട്ടയം: ഇന്ത്യൻ അത്‌ലറ്റിക്സിലെ പ്രമുഖ പരിശീലകനായ ടി.പി. ഒൗസേപ്പ് വീണ്ടും ദേശീയ ദൗത്യത്തിന്. സാഫ് ഗെയിംസിനുള്ള ഇന്ത്യൻ ടീമിന്‍റെ പരിശീലകനായി ഒൗസേപ്പ് നിയോഗിക്കപ്പെട്ടു. 1994-98 വരെ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട് അദ്ദേഹം. നേപ്പാളിലെ കാഠ്മണ്ഡുവിൽ ഡിസംബർ മൂന്ന് മുതൽ ഏഴുവരെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ.

അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ്, ജിൻസി ഫിലിപ്പ്, ലേഖ തോമസ് തുടങ്ങിയ പ്രതിഭകളെ വളർത്തിയെടുത്ത പരിശീലകനാണ് ഒൗസേപ്പ്. 43 വർഷമായി കായികപരിശീലനരംഗത്തുണ്ട്.

മാതിരപ്പള്ളി എംഎ കോളജിലെ പരിശീലകനായിരുന്ന ടി.പി. ഒൗസേപ്പിനെ ഒക്ടോബറിൽ സ്ഥാനത്തുനിന്ന് അകാരണമായി നീക്കം ചെയ്തിരുന്നു. തടർന്നാണ് ഒൗസേപ്പ് ദേശീയ ടീമിന്‍റെ പരിശീലക ദൗത്യത്തിനായി നിയോഗിക്കപ്പെട്ടത്. ഇന്ത്യയുടെ ഭാവി വാഗ്ദാനമായ വനിതാ ലോംഗ്ജംപ് താരം സാന്ദ്ര ബാബു ഒൗസേപ്പിന്‍റെ കീഴിലാണ് പരിശീലിക്കുന്നത്. സാന്ദ്ര ബാബു ലോക ജൂണിയർ അത്‌ലറ്റിക് ചാന്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

ഇന്നു രാവിലെ ഡൽഹിക്കും തുടർന്ന് അവിടെ നിന്ന് കാഠ്മണ്ഡുവിലേക്കും വിമാനമാർഗം സാഫ് ഗെയിംസിനായി യാത്രതിരിക്കും. സാന്ദ്ര, അപർണ റോയ്, എം. ജിഷ്ന, മെയ്മോൻ പൗലോസ് എന്നിവരും ഒപ്പമുണ്ട്- ടി.പി. ഒൗസേപ്പ് ദീപികയോട് പറഞ്ഞു.