സൂററ്റ്: ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച പ്രകടനവുമായി കർണാടകയുടെ അഭിമന്യു മിഥുൻ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. സയ്യീദ് മുഷ്താഖ് അലി ട്വന്റി-20 സെമിയിൽ ഹരിയാനയ്ക്കെതിരേ ഒരു ഓവറിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഓവറിന് മിഥുൻ ഉടമയായത്.
W, W, W, W, WD, 1, W എന്നതായിരുന്നു 20-ാം ഓവർ എറിഞ്ഞ മിഥുന്റെ ബൗളിംഗ് കണക്ക്. അഞ്ചാം പന്ത് വൈഡ് ആകുകയും റീ ബോളിൽ ഹരിയാനയുടെ സറോഹ ഒരു റണ്‍ എടുക്കുകയും ചെയ്തു. ആ ഓവറിൽ രണ്ട് റണ്‍സിന് അഞ്ച് വിക്കറ്റാണ് മിഥുൻ പിഴുതത്. ഇതോടെ ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിലും ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന നേട്ടവും മിഥുൻ സ്വന്തമാക്കി. രഞ്ജി ട്രോഫി, വിജയ് ഹസാരെ, സയീദ് മുഷ്താഖ് അലി ട്വന്റി-20 എന്നിവയിലും മുപ്പതുകാരനായ ഇന്ത്യൻ മുൻ താരം ഹാട്രിക് നേടിയിരുന്നു. തന്റെ ജന്മദിനമായ ഒക്ടോബർ 25നായിരുന്നു വിജയ് ഹസാരെ ട്രോഫിയിൽ മിഥുന്റെ ഹാട്രിക് പ്രകടനം. 2007ൽ അരങ്ങേറ്റ രഞ്ജി മത്സരത്തിൽ തന്നെയായിരുന്നു അഭിമന്യുവിന്റെ ഹാട്രിക്.
ഓവർ തുടങ്ങുന്നതിന് മുന്‍പ് മിഥുൻ മൂന്ന് ഓവറിൽ 37 റണ്‍സ് വഴങ്ങി വിക്കറ്റൊന്നുമില്ലാതെ നിൽക്കുകയായിരുന്നു. എന്നാൽ, അവസാന ഓവർ കഴിഞ്ഞതോടെ ബൗളിംഗ് ഫിഗർ നാല് ഓവറിൽ 39 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. മത്സരത്തിൽ കർണാടക എട്ട് വിക്കറ്റ് ജയം നേടി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 എന്ന നിലയിൽ ഹരിയാന നിൽക്കുന്പോഴാണ് മിഥുൻ അവസാന ഓവർ എറിയാനെത്തിയത്. മിഥുന്റെ ഓവർ പൂർത്തിയായപ്പോൾ 20 ഓവറിൽ എട്ടിന് 194 എന്ന അവസ്ഥയിൽ ഹരിയാനയുടെ ഇന്നിംഗ്സ് അവസാനിച്ചു.
195 റണ്‍സ് എന്ന ലക്ഷ്യം 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കർണാടക മറികടന്നു. കർണാടകയ്ക്കായി കെ.എൽ. രാഹുൽ 31 പന്തിൽ 66ഉം മലപ്പുറം സ്വദേശിയായ ദേവ്ദത്ത് പടിക്കൽ 42 പന്തിൽ 87 റണ്‍സും നേടി.
W, W, W, W, WD, 1, W എന്നതായിരുന്നു 20-ാം ഓവർ എറിഞ്ഞ മിഥുന്റെ ബൗളിംഗ് കണക്ക്. അഞ്ചാം പന്ത് വൈഡ് ആകുകയും റീ ബോളിൽ ഹരിയാനയുടെ സറോഹ ഒരു റണ്‍ എടുക്കുകയും ചെയ്തു. ആ ഓവറിൽ രണ്ട് റണ്‍സിന് അഞ്ച് വിക്കറ്റാണ് മിഥുൻ പിഴുതത്. ഇതോടെ ആഭ്യന്തര ക്രിക്കറ്റിലെ എല്ലാ മത്സരങ്ങളിലും ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ എന്ന നേട്ടവും മിഥുൻ സ്വന്തമാക്കി. രഞ്ജി ട്രോഫി, വിജയ് ഹസാരെ, സയീദ് മുഷ്താഖ് അലി ട്വന്റി-20 എന്നിവയിലും മുപ്പതുകാരനായ ഇന്ത്യൻ മുൻ താരം ഹാട്രിക് നേടിയിരുന്നു. തന്റെ ജന്മദിനമായ ഒക്ടോബർ 25നായിരുന്നു വിജയ് ഹസാരെ ട്രോഫിയിൽ മിഥുന്റെ ഹാട്രിക് പ്രകടനം. 2007ൽ അരങ്ങേറ്റ രഞ്ജി മത്സരത്തിൽ തന്നെയായിരുന്നു അഭിമന്യുവിന്റെ ഹാട്രിക്.
ഓവർ തുടങ്ങുന്നതിന് മുന്‍പ് മിഥുൻ മൂന്ന് ഓവറിൽ 37 റണ്‍സ് വഴങ്ങി വിക്കറ്റൊന്നുമില്ലാതെ നിൽക്കുകയായിരുന്നു. എന്നാൽ, അവസാന ഓവർ കഴിഞ്ഞതോടെ ബൗളിംഗ് ഫിഗർ നാല് ഓവറിൽ 39 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. മത്സരത്തിൽ കർണാടക എട്ട് വിക്കറ്റ് ജയം നേടി ഫൈനലിൽ പ്രവേശിച്ചു. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 എന്ന നിലയിൽ ഹരിയാന നിൽക്കുന്പോഴാണ് മിഥുൻ അവസാന ഓവർ എറിയാനെത്തിയത്. മിഥുന്റെ ഓവർ പൂർത്തിയായപ്പോൾ 20 ഓവറിൽ എട്ടിന് 194 എന്ന അവസ്ഥയിൽ ഹരിയാനയുടെ ഇന്നിംഗ്സ് അവസാനിച്ചു.
195 റണ്‍സ് എന്ന ലക്ഷ്യം 15 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കർണാടക മറികടന്നു. കർണാടകയ്ക്കായി കെ.എൽ. രാഹുൽ 31 പന്തിൽ 66ഉം മലപ്പുറം സ്വദേശിയായ ദേവ്ദത്ത് പടിക്കൽ 42 പന്തിൽ 87 റണ്‍സും നേടി.