കോഴിക്കോട്: ഐഎസ്എലിന്റെ കടന്നുകയറ്റത്തിനിടെ ഐ ലീഗ് ഫുട്ബോളിന്റെ 2019-20 സീസണിന് ഇന്നു കിക്കോഫ്. ഇന്ത്യയിലെ ഒന്നാം നന്പർ ലീഗ് സ്ഥാനം ഐഎസ്എലിനു മുന്നിൽ നഷ്ടപ്പെട്ടശേഷമുള്ള ആദ്യ ഐ ലീഗ് ആണ് ഇത്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ചാന്പ്യൻഷിപ്പുകളിലൊന്നായ ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കിയ കരുത്തുമായി കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ഗോകുലം കേരള എഫ്സി ഇന്ന് കളത്തിലുണ്ട്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിന് ഗോകുലം മണിപ്പുരിൽനിന്നുള്ള നെറോക എഫ്സിയെ നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഐസ്വാളും മോഹൻ ബഗാനും തമ്മിലാണ് ഐ ലീഗ് കിക്കോഫ് മത്സരം.
ടോട്ടൽ ടീം
ഗോകുലം ഇത്തവണ ഇറങ്ങുന്നത് ഒരു ടോട്ടൽ ടീം സെറ്റപ്പിലാണ്. ഗോളി മുതൽ മുന്നേറ്റം വരെ മികവാർന്ന താരങ്ങളുള്ളതാണ് ഗോകുലത്തിന്റെ കരുത്ത്. ആക്രമണത്തിലാണ് കരുത്തേറെയുള്ളതെന്നതും ശ്രദ്ധേയം. 24 അംഗ ടീമിൽ 10 മലയാളികളുണ്ടെന്നത് കേരളത്തിന്റെ സ്വന്തം ടീമായും ഗോകുലത്തെ മാറ്റുന്നു. ഗോളിമാരിൽ ഒഴികെ പ്രതിരോധം, മധ്യനിര, മുന്നേറ്റം എന്നിവയിലെല്ലാം കൃത്യമായി കരുത്തുറ്റ വിദേശ താരങ്ങളെ ഉൾപ്പെടുത്താനും ഗോകുലത്തിന്റെ ഇത്തവണത്തെ ടീമിനു സാധിച്ചിട്ടുണ്ട്.
സി.കെ. ഉബൈദാണ് ഗോൾ വലയ്ക്കു മുന്നിലെ വിശ്വസ്തൻ. പ്രതിരോധത്തിൽ ജെസ്റ്റിൻ ജോർജ്, മുഹമ്മദ് ഇർഷാദ്, ട്രിനിഡാഡിന്റെ ആൻഡ്രെ എറ്റിയെനെ, മണിപ്പുരിന്റെ നവോച സിംഗ് തുടങ്ങിയവർ അണിനിരക്കുന്നു.
മധ്യനിരയുടെ ആകർഷണം ആക്രമിച്ചു കളിച്ചുശീലമുള്ള, ഗോളടി മികവുള്ള എം.എസ്. ജിതിനാണ്. ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ നഥാനിയേൽ ഗാർസിയയാണ് മധ്യനിരയിലെ വിദേശ സാന്നിധ്യം. മുന്നേറ്റ നിര ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ നേതൃത്വത്തിലാണ്. ട്രിനിഡാഡ് താരമായ മാർക്കസ് കഴിഞ്ഞ സീസണിൽ ഗോളടി മികവ് വെളിപ്പെടുത്തിയതാണ്. ഉഗാണ്ടയുടെ ഹെൻറി കിസേകയും മാർക്കസിനൊപ്പം ചേരുന്പോൾ മുന്നേറ്റ നിര അതിശക്തമാകും. കെ.പി. രാഹുലും ലാൽമൊമാവിയയും മുന്നേറ്റനിരയുടെ ഭാഗമാണ്.
ഫെർണാണ്ടോ വരേലയാണ് ഗോകുലത്തിന്റെ മുഖ്യപരിശീലകൻ. ആദ്യ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന വരേല ഇംഗ്ലീഷ് വശമില്ലാത്തതു കാരണം മടങ്ങി. ഇംഗ്ലീഷ് വശമാക്കിയശേഷം കഴിഞ്ഞ സീസണിൽ ഗോകുലത്തിൽ തിരിച്ചെത്തുകയായിരുന്നു.
സ്ത്രീകൾക്ക് സൗജന്യ പാസ്
സ്ത്രീ ആരാധകർക്ക് സൗജന്യ പാസ് അനുവദിച്ചിരിക്കുകയാണ് ഗോകുലം മാനേജ്മെന്റ്. പരമാവധിപേരെ ഗാലറിയിലെത്തിക്കുകയാണ് ടീം മാനേജ്മെന്റിന്റെ ലക്ഷ്യം. മത്സരം വൈകുന്നേരം ഏഴ് മണിക്കാക്കിയതും കൂടുതൽ കാണികളെ ലക്ഷ്യമിട്ടാണ്.
വിഐപി സീസണ് ടിക്കറ്റിന് 750 രൂപയും ഗാലറി സീസണ് ടിക്കറ്റിന് 350 രൂപയുമാണ്. ഗാലറി (50) വിവിഐപി (200) വിഐപി (100) എന്നിങ്ങനെയാണ് ദിവസ നിരക്ക്. ടിക്കറ്റുകൾ ശ്രീ ഗോകുലം ചിറ്റ് ഓഫീസുകളിലും മത്സര ദിവസം സ്റ്റേഡിയത്തിലും ലഭിക്കും.
ടോട്ടൽ ടീം
ഗോകുലം ഇത്തവണ ഇറങ്ങുന്നത് ഒരു ടോട്ടൽ ടീം സെറ്റപ്പിലാണ്. ഗോളി മുതൽ മുന്നേറ്റം വരെ മികവാർന്ന താരങ്ങളുള്ളതാണ് ഗോകുലത്തിന്റെ കരുത്ത്. ആക്രമണത്തിലാണ് കരുത്തേറെയുള്ളതെന്നതും ശ്രദ്ധേയം. 24 അംഗ ടീമിൽ 10 മലയാളികളുണ്ടെന്നത് കേരളത്തിന്റെ സ്വന്തം ടീമായും ഗോകുലത്തെ മാറ്റുന്നു. ഗോളിമാരിൽ ഒഴികെ പ്രതിരോധം, മധ്യനിര, മുന്നേറ്റം എന്നിവയിലെല്ലാം കൃത്യമായി കരുത്തുറ്റ വിദേശ താരങ്ങളെ ഉൾപ്പെടുത്താനും ഗോകുലത്തിന്റെ ഇത്തവണത്തെ ടീമിനു സാധിച്ചിട്ടുണ്ട്.
സി.കെ. ഉബൈദാണ് ഗോൾ വലയ്ക്കു മുന്നിലെ വിശ്വസ്തൻ. പ്രതിരോധത്തിൽ ജെസ്റ്റിൻ ജോർജ്, മുഹമ്മദ് ഇർഷാദ്, ട്രിനിഡാഡിന്റെ ആൻഡ്രെ എറ്റിയെനെ, മണിപ്പുരിന്റെ നവോച സിംഗ് തുടങ്ങിയവർ അണിനിരക്കുന്നു.
മധ്യനിരയുടെ ആകർഷണം ആക്രമിച്ചു കളിച്ചുശീലമുള്ള, ഗോളടി മികവുള്ള എം.എസ്. ജിതിനാണ്. ട്രിനിഡാഡ് ആൻഡ് ടുബാഗോയുടെ നഥാനിയേൽ ഗാർസിയയാണ് മധ്യനിരയിലെ വിദേശ സാന്നിധ്യം. മുന്നേറ്റ നിര ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെ നേതൃത്വത്തിലാണ്. ട്രിനിഡാഡ് താരമായ മാർക്കസ് കഴിഞ്ഞ സീസണിൽ ഗോളടി മികവ് വെളിപ്പെടുത്തിയതാണ്. ഉഗാണ്ടയുടെ ഹെൻറി കിസേകയും മാർക്കസിനൊപ്പം ചേരുന്പോൾ മുന്നേറ്റ നിര അതിശക്തമാകും. കെ.പി. രാഹുലും ലാൽമൊമാവിയയും മുന്നേറ്റനിരയുടെ ഭാഗമാണ്.
ഫെർണാണ്ടോ വരേലയാണ് ഗോകുലത്തിന്റെ മുഖ്യപരിശീലകൻ. ആദ്യ സീസണിൽ ടീമിനൊപ്പമുണ്ടായിരുന്ന വരേല ഇംഗ്ലീഷ് വശമില്ലാത്തതു കാരണം മടങ്ങി. ഇംഗ്ലീഷ് വശമാക്കിയശേഷം കഴിഞ്ഞ സീസണിൽ ഗോകുലത്തിൽ തിരിച്ചെത്തുകയായിരുന്നു.
സ്ത്രീകൾക്ക് സൗജന്യ പാസ്
സ്ത്രീ ആരാധകർക്ക് സൗജന്യ പാസ് അനുവദിച്ചിരിക്കുകയാണ് ഗോകുലം മാനേജ്മെന്റ്. പരമാവധിപേരെ ഗാലറിയിലെത്തിക്കുകയാണ് ടീം മാനേജ്മെന്റിന്റെ ലക്ഷ്യം. മത്സരം വൈകുന്നേരം ഏഴ് മണിക്കാക്കിയതും കൂടുതൽ കാണികളെ ലക്ഷ്യമിട്ടാണ്.
വിഐപി സീസണ് ടിക്കറ്റിന് 750 രൂപയും ഗാലറി സീസണ് ടിക്കറ്റിന് 350 രൂപയുമാണ്. ഗാലറി (50) വിവിഐപി (200) വിഐപി (100) എന്നിങ്ങനെയാണ് ദിവസ നിരക്ക്. ടിക്കറ്റുകൾ ശ്രീ ഗോകുലം ചിറ്റ് ഓഫീസുകളിലും മത്സര ദിവസം സ്റ്റേഡിയത്തിലും ലഭിക്കും.