ബത്തേരിയിലെ സർക്കാർ വക സർവജന സ്കൂളിൽ ക്ലാസ് മുറിയിലെ പൊത്തിൽനിന്നു പാന്പിന്റെ കടിയേറ്റു ഷഹല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ച ദാരുണസംഭവത്തെത്തുടർന്ന് പൊതുവിദ്യാഭ്യാസത്തിന്റെ പരാധീനതകളെക്കുറിച്ചു വ്യാപകമായി ചർച്ചകൾ നടക്കുന്നു. സംഭവത്തിൽ എല്ലാവർക്കും വലിയ ദുഃഖമുണ്ട്. ഷഹലയുടെ മാതാപിതാക്കളുടെ കണ്ണീരും സർവജന സ്കൂളിലെ വിദ്യാർഥികളുടെ വേദന കലർന്ന രോഷവും മിക്കവരുടെയും മനസിൽ മായാതെ നിൽക്കുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണം മുദ്രാവാക്യമായി സ്വീകരിച്ച സർക്കാരാണിപ്പോൾ കേരളം ഭരിക്കുന്നത്. സർക്കാർ സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതോടെ കൂടുതൽ കുട്ടികൾ സ്വകാര്യ സ്കൂളുകൾ ഉപേക്ഷിച്ചു സർക്കാർ സ്കൂളുകളിലേക്ക് ഒഴുകുകയാണെന്നാണ് ഔദ്യോഗിക അവകാശവാദം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം ഒന്നര ലക്ഷത്തിലേറെ വിദ്യാർഥികൾ പുതുതായി ചേർന്നു. അഭിഭാഷകരായ മാതാപിതാക്കൾ ഷഹലയെ സ്വകാര്യ സ്കൂളിൽനിന്നാണു സർക്കാർ വക സ്കൂളിലേക്കു മാറ്റിയത്.
സംസ്ഥാനത്തെ ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കുമെന്നു പറയുന്ന സർക്കാർ, സ്കൂളുകളിലെ പാന്പിൻതാവളങ്ങൾ ഇല്ലാതാക്കാനും കുട്ടികൾക്കു മൂക്കുപൊത്താതെ ശുചിമുറിയിൽകയറാൻ സംവിധാനം ഉണ്ടാക്കാനുമെങ്കിലും തയാറാവണം. പ്രൈമറി സ്കൂളുകളുടെ ഭിത്തികളിൽ വർണചിത്രങ്ങൾ വരയ്ക്കുന്നതും സ്കൂൾ വർഷാരംഭത്തിൽ പ്രവേശനോത്സവം നടത്തുന്നതുമൊക്കെ നല്ലതുതന്നെ.എന്നാൽ അതുകൊണ്ടുമാത്രം പൊതുവിദ്യാഭ്യാസം മെച്ചപ്പെടില്ല. വിദ്യാഭ്യാസരംഗത്തു പുരോഗതി ഉണ്ടാകണമെങ്കിൽ സർക്കാർ അതിനുവേണ്ടി കാര്യമായിത്തന്നെ പണം മുടക്കുകയും അധ്വാനിക്കുകയും വേണം. ഇത്തരത്തിൽ പണം മുടക്കിയും കഠിനാധ്വാനം ചെയ്തുമാണു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ഇവിടത്തെ സ്വകാര്യമേഖല ഇത്രയുമൊക്കെ ആക്കിയത്.
വളരെ ഉത്തരവാദിത്വബോധത്തോടെയാണു സ്വകാര്യമേഖലയിൽ സ്കൂളുകൾ തുടങ്ങിയ മിക്കവരും ആ സ്ഥാപനങ്ങളെ പരിപാലിച്ചത്. ഓരോ പള്ളിയോടും ചേർന്നു പള്ളിക്കൂടം വേണമെന്ന നിഷ്കർഷയിൽ ഇവിടെ ധാരാളം പള്ളിക്കൂടങ്ങളുണ്ടായി. ആ പാരന്പര്യത്തിലുണ്ടായ വിദ്യാലയങ്ങളെല്ലാംതന്നെ വളരെ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കപ്പെട്ടു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ വിദ്യാവെളിച്ചം എത്തിച്ചതിൽ ചാവറയച്ചനെപ്പോലുള്ളവരുടെ നിസ്തന്ദ്രമായ പ്രയത്നമുണ്ട്. ഇന്ന് എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളെ ഏതെല്ലാം വിധത്തിൽ ഞെരുക്കാമെന്നു ഗവേഷണം നടത്തുന്നവർ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു മനസിലാക്കിയാൽ കൊള്ളാം.
എയ്ഡഡ് സ്കൂളുകൾക്കു സർക്കാർ നൽകുന്നതു നാമമാത്രമായ മെയിന്റനൻസ് ഗ്രാന്റ് ആണ്. ഇതു വർധിപ്പിക്കണമെന്ന ആവശ്യം ബധിരകർണങ്ങളിലാണു പതിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ ഭൗതികസൗകര്യ വികസനത്തിനു നൽകുന്ന സഹായം എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കും നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും സർക്കാർ കേട്ടഭാവം നടിച്ചില്ല. ഇതിനായി നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് വിനിയോഗിക്കാൻപോലും സർക്കാർ അനുവദിക്കുന്നില്ല. എയ്ഡഡ് സ്കൂളുകളിലും വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസമാണു ലഭിക്കുന്നതെന്നു സർക്കാർ ഓർക്കണം.
സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് 1392 കോടി രൂപ അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തിന്റെ അവസാനനാളിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രഖ്യാപനം. 141 സ്കൂളുകൾക്ക് അഞ്ചു കോടി രൂപ വീതവും 229 സ്കൂളുകൾക്കു മൂന്നു കോടി രൂപ വീതവും നൽകുമെന്നായിരുന്നു വാഗ്ദാനം. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം, 4775 സ്കൂളുകളിലെ എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾ നടക്കുന്ന 45,000 ക്ലാസ് മുറികൾക്കായി 493.5 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഈ പണമെല്ലാം എവിടെപ്പോയി? എത്ര സ്കൂളുകളാണ് ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത്? സ്മാർട്ട് ക്ലാസ് റൂമുകളുള്ള പല സ്കൂളിലെയും ശുചിമുറികളും പരിസരവും ഒട്ടും സ്മാർട്ടല്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു സ്കൂൾ മാനേജ്മെന്റും ജനങ്ങളും ചേർന്നു ചെലവഴിക്കുന്ന തുകയ്ക്കു തുല്യമായ തുക സർക്കാർ നൽകുമെന്നൊരു വാഗ്ദാനവും മന്ത്രി അന്നു നടത്തിയിരുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഇടയ്ക്കിടെ സമിതികളെ ചുമതലപ്പെടുത്താറുണ്ട്. സമിതികൾ റിപ്പോർട്ട് നൽകുമെങ്കിലും അതെല്ലാം ഫയലിൽ ഉറങ്ങും. ഈ സർക്കാരും അത്തരത്തിലൊരു പഠനസമിതിയെ നിയോഗിച്ചു - ഡോ. എം.എ. ഖാദർ കമ്മിറ്റി. ആ കമ്മിറ്റിയുടെ റിപ്പോർട്ടും ഇതേ പാതയിൽത്തന്നെയെന്നുവേണം കരുതാൻ.
സർക്കാർ ഫണ്ട് അനുവദിച്ചിട്ടുള്ള സ്കൂളുകൾ ബ്രോഷറുകളും മറ്റുമിറക്കി വിദ്യാർഥികളെ കാൻവാസ് ചെയ്യുന്നുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽനിന്നു വിദ്യാർഥികളെ മാറ്റാൻ രക്ഷിതാക്കൾ പൊതുവേ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ പൊതുവിദ്യാലയങ്ങൾ തമ്മിൽ മത്സരിച്ചു കുട്ടികളെ കാൻവാസ് ചെയ്യുന്നു. അധ്യാപക തസ്തികകൾ ഉറപ്പിക്കാനായും ഇത്തരം നെട്ടോട്ടമുണ്ട്. പൊതുവിദ്യാലയത്തിൽ തന്റെ മക്കളെ പഠിപ്പിക്കാത്ത എംഎൽഎയെ ഒരു പൊതുവിദ്യാഭ്യാസ സെമിനാറിൽ സ്വന്തം പാർട്ടിക്കാർതന്നെ നിശിതമായി വിമർശിച്ചതായി വാർത്തയുണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം സ്വാഗതാർഹംതന്നെ. പക്ഷേ, അത് എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളെ അവഗണിച്ചുകൊണ്ടാകരുത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നമ്മുടെ കുട്ടികൾക്കു ലഭിക്കണം. എയ്ഡഡ് മേഖല ഇത്തരമൊരു വിദ്യാഭ്യാസ സന്പ്രദായത്തിനുവേണ്ടിയാണു നിലകൊണ്ടിരുന്നത്. ഒരുപക്ഷേ കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടായപ്പോൾ മത്സരം വർധിച്ചിട്ടുണ്ടാവും. കുട്ടികളുടെ നിലവാരവളർച്ചയ്ക്കു സഹായകമാകുമെങ്കിൽ അതു സ്വാഗതം ചെയ്യപ്പെടണം.
ബത്തേരി സംഭവത്തെത്തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സ്കൂളുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. തുറക്കുന്നതിനു മുന്പുതന്നെ എല്ലാ സ്കൂളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നു ചട്ടമുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നുണ്ടോ? സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായ ഓഡിറ്റിംഗിനു വിധേയമാക്കണം. സ്കൂൾ സുരക്ഷയുടെ ഉത്തരവാദിത്വം അധ്യാപകരുടെയും പിടിഎയുടെയും ചുമലിൽവച്ചു തലയൂരാൻ ആർക്കും കഴിയില്ല. തദ്ദേശസ്ഥാപനങ്ങളും സർക്കാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.
പൊതുവിദ്യാഭ്യാസ സംരക്ഷണം മുദ്രാവാക്യമായി സ്വീകരിച്ച സർക്കാരാണിപ്പോൾ കേരളം ഭരിക്കുന്നത്. സർക്കാർ സ്കൂളുകളുടെ പ്രവർത്തനം മെച്ചപ്പെട്ടതോടെ കൂടുതൽ കുട്ടികൾ സ്വകാര്യ സ്കൂളുകൾ ഉപേക്ഷിച്ചു സർക്കാർ സ്കൂളുകളിലേക്ക് ഒഴുകുകയാണെന്നാണ് ഔദ്യോഗിക അവകാശവാദം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ വർഷം ഒന്നര ലക്ഷത്തിലേറെ വിദ്യാർഥികൾ പുതുതായി ചേർന്നു. അഭിഭാഷകരായ മാതാപിതാക്കൾ ഷഹലയെ സ്വകാര്യ സ്കൂളിൽനിന്നാണു സർക്കാർ വക സ്കൂളിലേക്കു മാറ്റിയത്.
സംസ്ഥാനത്തെ ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കുമെന്നു പറയുന്ന സർക്കാർ, സ്കൂളുകളിലെ പാന്പിൻതാവളങ്ങൾ ഇല്ലാതാക്കാനും കുട്ടികൾക്കു മൂക്കുപൊത്താതെ ശുചിമുറിയിൽകയറാൻ സംവിധാനം ഉണ്ടാക്കാനുമെങ്കിലും തയാറാവണം. പ്രൈമറി സ്കൂളുകളുടെ ഭിത്തികളിൽ വർണചിത്രങ്ങൾ വരയ്ക്കുന്നതും സ്കൂൾ വർഷാരംഭത്തിൽ പ്രവേശനോത്സവം നടത്തുന്നതുമൊക്കെ നല്ലതുതന്നെ.എന്നാൽ അതുകൊണ്ടുമാത്രം പൊതുവിദ്യാഭ്യാസം മെച്ചപ്പെടില്ല. വിദ്യാഭ്യാസരംഗത്തു പുരോഗതി ഉണ്ടാകണമെങ്കിൽ സർക്കാർ അതിനുവേണ്ടി കാര്യമായിത്തന്നെ പണം മുടക്കുകയും അധ്വാനിക്കുകയും വേണം. ഇത്തരത്തിൽ പണം മുടക്കിയും കഠിനാധ്വാനം ചെയ്തുമാണു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ ഇവിടത്തെ സ്വകാര്യമേഖല ഇത്രയുമൊക്കെ ആക്കിയത്.
വളരെ ഉത്തരവാദിത്വബോധത്തോടെയാണു സ്വകാര്യമേഖലയിൽ സ്കൂളുകൾ തുടങ്ങിയ മിക്കവരും ആ സ്ഥാപനങ്ങളെ പരിപാലിച്ചത്. ഓരോ പള്ളിയോടും ചേർന്നു പള്ളിക്കൂടം വേണമെന്ന നിഷ്കർഷയിൽ ഇവിടെ ധാരാളം പള്ളിക്കൂടങ്ങളുണ്ടായി. ആ പാരന്പര്യത്തിലുണ്ടായ വിദ്യാലയങ്ങളെല്ലാംതന്നെ വളരെ ഉത്തരവാദിത്വത്തോടെ സംരക്ഷിക്കപ്പെട്ടു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ വിദ്യാവെളിച്ചം എത്തിച്ചതിൽ ചാവറയച്ചനെപ്പോലുള്ളവരുടെ നിസ്തന്ദ്രമായ പ്രയത്നമുണ്ട്. ഇന്ന് എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളെ ഏതെല്ലാം വിധത്തിൽ ഞെരുക്കാമെന്നു ഗവേഷണം നടത്തുന്നവർ സംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾ എങ്ങനെയാണു പ്രവർത്തിക്കുന്നതെന്നു മനസിലാക്കിയാൽ കൊള്ളാം.
എയ്ഡഡ് സ്കൂളുകൾക്കു സർക്കാർ നൽകുന്നതു നാമമാത്രമായ മെയിന്റനൻസ് ഗ്രാന്റ് ആണ്. ഇതു വർധിപ്പിക്കണമെന്ന ആവശ്യം ബധിരകർണങ്ങളിലാണു പതിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകളുടെ ഭൗതികസൗകര്യ വികസനത്തിനു നൽകുന്ന സഹായം എയ്ഡഡ് മേഖലയിലെ സ്കൂളുകൾക്കും നൽകണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചെങ്കിലും സർക്കാർ കേട്ടഭാവം നടിച്ചില്ല. ഇതിനായി നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് വിനിയോഗിക്കാൻപോലും സർക്കാർ അനുവദിക്കുന്നില്ല. എയ്ഡഡ് സ്കൂളുകളിലും വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസമാണു ലഭിക്കുന്നതെന്നു സർക്കാർ ഓർക്കണം.
സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിന് 1392 കോടി രൂപ അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ അധ്യയനവർഷത്തിന്റെ അവസാനനാളിൽ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രഖ്യാപനം. 141 സ്കൂളുകൾക്ക് അഞ്ചു കോടി രൂപ വീതവും 229 സ്കൂളുകൾക്കു മൂന്നു കോടി രൂപ വീതവും നൽകുമെന്നായിരുന്നു വാഗ്ദാനം. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം, 4775 സ്കൂളുകളിലെ എട്ടു മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾ നടക്കുന്ന 45,000 ക്ലാസ് മുറികൾക്കായി 493.5 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. ഈ പണമെല്ലാം എവിടെപ്പോയി? എത്ര സ്കൂളുകളാണ് ഇതിന്റെ പ്രയോജനം അനുഭവിക്കുന്നത്? സ്മാർട്ട് ക്ലാസ് റൂമുകളുള്ള പല സ്കൂളിലെയും ശുചിമുറികളും പരിസരവും ഒട്ടും സ്മാർട്ടല്ല. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു സ്കൂൾ മാനേജ്മെന്റും ജനങ്ങളും ചേർന്നു ചെലവഴിക്കുന്ന തുകയ്ക്കു തുല്യമായ തുക സർക്കാർ നൽകുമെന്നൊരു വാഗ്ദാനവും മന്ത്രി അന്നു നടത്തിയിരുന്നു.
പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഇടയ്ക്കിടെ സമിതികളെ ചുമതലപ്പെടുത്താറുണ്ട്. സമിതികൾ റിപ്പോർട്ട് നൽകുമെങ്കിലും അതെല്ലാം ഫയലിൽ ഉറങ്ങും. ഈ സർക്കാരും അത്തരത്തിലൊരു പഠനസമിതിയെ നിയോഗിച്ചു - ഡോ. എം.എ. ഖാദർ കമ്മിറ്റി. ആ കമ്മിറ്റിയുടെ റിപ്പോർട്ടും ഇതേ പാതയിൽത്തന്നെയെന്നുവേണം കരുതാൻ.
സർക്കാർ ഫണ്ട് അനുവദിച്ചിട്ടുള്ള സ്കൂളുകൾ ബ്രോഷറുകളും മറ്റുമിറക്കി വിദ്യാർഥികളെ കാൻവാസ് ചെയ്യുന്നുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽനിന്നു വിദ്യാർഥികളെ മാറ്റാൻ രക്ഷിതാക്കൾ പൊതുവേ താത്പര്യം പ്രകടിപ്പിക്കാത്തതിനാൽ പൊതുവിദ്യാലയങ്ങൾ തമ്മിൽ മത്സരിച്ചു കുട്ടികളെ കാൻവാസ് ചെയ്യുന്നു. അധ്യാപക തസ്തികകൾ ഉറപ്പിക്കാനായും ഇത്തരം നെട്ടോട്ടമുണ്ട്. പൊതുവിദ്യാലയത്തിൽ തന്റെ മക്കളെ പഠിപ്പിക്കാത്ത എംഎൽഎയെ ഒരു പൊതുവിദ്യാഭ്യാസ സെമിനാറിൽ സ്വന്തം പാർട്ടിക്കാർതന്നെ നിശിതമായി വിമർശിച്ചതായി വാർത്തയുണ്ടായിരുന്നു.
പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള ശ്രമം സ്വാഗതാർഹംതന്നെ. പക്ഷേ, അത് എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളെ അവഗണിച്ചുകൊണ്ടാകരുത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം നമ്മുടെ കുട്ടികൾക്കു ലഭിക്കണം. എയ്ഡഡ് മേഖല ഇത്തരമൊരു വിദ്യാഭ്യാസ സന്പ്രദായത്തിനുവേണ്ടിയാണു നിലകൊണ്ടിരുന്നത്. ഒരുപക്ഷേ കൂടുതൽ സ്ഥാപനങ്ങൾ ഉണ്ടായപ്പോൾ മത്സരം വർധിച്ചിട്ടുണ്ടാവും. കുട്ടികളുടെ നിലവാരവളർച്ചയ്ക്കു സഹായകമാകുമെങ്കിൽ അതു സ്വാഗതം ചെയ്യപ്പെടണം.
ബത്തേരി സംഭവത്തെത്തുടർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സ്കൂളുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. തുറക്കുന്നതിനു മുന്പുതന്നെ എല്ലാ സ്കൂളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നു ചട്ടമുണ്ടെങ്കിലും അതു പാലിക്കപ്പെടുന്നുണ്ടോ? സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായ ഓഡിറ്റിംഗിനു വിധേയമാക്കണം. സ്കൂൾ സുരക്ഷയുടെ ഉത്തരവാദിത്വം അധ്യാപകരുടെയും പിടിഎയുടെയും ചുമലിൽവച്ചു തലയൂരാൻ ആർക്കും കഴിയില്ല. തദ്ദേശസ്ഥാപനങ്ങളും സർക്കാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കണം.