+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമനില, എടികെ തലപ്പത്ത്

പൂന: ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിയും എടികെയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. പൂനയിലെ ശ്രീ ശിവ ഛത്രപതി സ്റ്റേ
സമനില, എടികെ തലപ്പത്ത്
പൂന: ഐഎസ്എൽ ഫുട്ബോളിൽ ഒഡീഷ എഫ്സിയും എടികെയും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. പൂനയിലെ ശ്രീ ശിവ ഛത്രപതി സ്റ്റേഡിയത്തിൽനടന്ന മത്സരത്തിൽ പന്തടക്കത്തിൽ ഒഡീഷയായിരുന്നു മുന്നിൽ. 62 ശതമാനം പന്തടക്കമുണ്ടായിട്ടും ഒഡീഷയ്ക്ക് വലകുലുക്കാൻ സാധിച്ചില്ല.

ലീഗിൽ ഒഡീഷയുടെ രണ്ടാമത്തെ സമനിലയാണ്. എന്നാൽ, സീസണിൽ ആദ്യ സമനില വഴങ്ങിയെങ്കിലും എടികെ പോയിന്‍റ് പട്ടികയിൽ ഒന്നാമത് എത്തി. അഞ്ച് മത്സരങ്ങളിൽനിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 10 പോയിന്‍റോടെ എടികെ ലീഗിന്‍റെ തലപ്പത്ത് ആണ്. ഇത്രയും മത്സരങ്ങളിൽനിന്ന് ഒന്പത് പോയിന്‍റുമായി ബംഗളൂരു എഫ്സി രണ്ടാമതുണ്ട്.

മത്സരത്തിന്‍റെ 15-ാം മിനിറ്റിൽ എടികെയുടെ മലയാളി പ്രതിരോധ താരം അനസ് എടത്തൊടികയ്ക്ക് മഞ്ഞക്കാർഡ് ലഭിച്ചു. 46-ാം മിനിറ്റിൽ അനസിനെ പിൻവലിച്ച് സുമിത് റാത്തിയെ കളത്തിലിറക്കി. എടികെയുടെ മറ്റൊരു മലയാളി താരമായ ജോബി ജെസ്റ്റിനെ 60-ാം മിനിറ്റിൽ ഇറക്കി ആക്രമണത്തിനു മൂർച്ചകൂട്ടി. എങ്കിലും സമനില കുടുക്ക് പൊട്ടിയില്ല.