മാങ്ങാട്ടുപറന്പ്: 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയുടെ സൂപ്പർ ഡ്യൂപ്പർ താരമായത് നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനിയായ ആൻസി സോജൻ. നാട്ടികയിലെ ഓട്ടോഡ്രൈവറായ ഇ.ടി. സോജന്റെയും ജാൻസിയുടെയും മകളായ ആൻസി ഹാട്രിക്ക് റിക്കാർഡ് സ്വർണത്തോടെ സ്കൂൾ മീറ്റിനോട് വിടപറഞ്ഞു. മീറ്റിൽ ആകെ പിറന്ന 16 റിക്കാർഡുകളിൽ മൂന്ന് എണ്ണവും ആൻസിയുടെ വകയായിരുന്നു എന്നതാണ് ശ്രദ്ധേയം. മീറ്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും ആൻസിയാണ്.
മീറ്റിന്റെ ആദ്യദിനം സീനിയർ പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ റിക്കാർഡോടെ സ്വർണം നേടിയ ആൻസി രണ്ടാംദിനം 100 മീറ്ററിലും റിക്കാർഡ് സ്വർണത്തിൽ മുത്തമിട്ടു. ഇന്നലെ 200 മീറ്ററിലും ആൻസി സ്വർണത്തിലേക്ക് കുതിച്ചപ്പോൾ പുതിയ റിക്കാർഡ് കുറിക്കപ്പെട്ടു. 200 മീറ്ററിൽ 2015ൽ ജിസ്ന മാത്യു കുറിച്ച 24.76 സെക്കൻഡ് 24.53 ആക്കിയായിരുന്നു ഇന്നലെ ആൻസി സ്വർണമണിഞ്ഞത്. 100 മീറ്ററിലും ജിസ്നയുടെ റിക്കാർഡാണ് ആൻസി തകർത്തത്. പരിക്കിന്റെ വേദന വകവയ്ക്കാതെയാണ് ആൻസി മാങ്ങാട്ടുപറമ്പിൽ എത്തിയത്. പരിക്ക് ഭേദമാക്കാൻ ആയുർവേദ ചികിത്സയ്ക്കായുള്ള യാത്രയിലാണ് താരം. തൃശൂർ അമർമപുരത്താണ് ചികിത്സ തേടുന്നതെന്ന് ആൻസി പറഞ്ഞു.
ഇരട്ട സ്വർണം നേടിയ കെസിയ മറിയം ബെന്നി, ആർ.കെ. സൂര്യജിത്ത്, 800ൽ സ്വർണം നേടിയ പ്രസ്കില്ല ഡാനിയേൽ തുടങ്ങിയ ഒരുപിടി താരങ്ങളും ഈ മീറ്റോടെ സ്കൂൾമീറ്റിനോട് വിടപറയുകയാണ്.
മീറ്റിന്റെ ആദ്യദിനം സീനിയർ പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ റിക്കാർഡോടെ സ്വർണം നേടിയ ആൻസി രണ്ടാംദിനം 100 മീറ്ററിലും റിക്കാർഡ് സ്വർണത്തിൽ മുത്തമിട്ടു. ഇന്നലെ 200 മീറ്ററിലും ആൻസി സ്വർണത്തിലേക്ക് കുതിച്ചപ്പോൾ പുതിയ റിക്കാർഡ് കുറിക്കപ്പെട്ടു. 200 മീറ്ററിൽ 2015ൽ ജിസ്ന മാത്യു കുറിച്ച 24.76 സെക്കൻഡ് 24.53 ആക്കിയായിരുന്നു ഇന്നലെ ആൻസി സ്വർണമണിഞ്ഞത്. 100 മീറ്ററിലും ജിസ്നയുടെ റിക്കാർഡാണ് ആൻസി തകർത്തത്. പരിക്കിന്റെ വേദന വകവയ്ക്കാതെയാണ് ആൻസി മാങ്ങാട്ടുപറമ്പിൽ എത്തിയത്. പരിക്ക് ഭേദമാക്കാൻ ആയുർവേദ ചികിത്സയ്ക്കായുള്ള യാത്രയിലാണ് താരം. തൃശൂർ അമർമപുരത്താണ് ചികിത്സ തേടുന്നതെന്ന് ആൻസി പറഞ്ഞു.
ഇരട്ട സ്വർണം നേടിയ കെസിയ മറിയം ബെന്നി, ആർ.കെ. സൂര്യജിത്ത്, 800ൽ സ്വർണം നേടിയ പ്രസ്കില്ല ഡാനിയേൽ തുടങ്ങിയ ഒരുപിടി താരങ്ങളും ഈ മീറ്റോടെ സ്കൂൾമീറ്റിനോട് വിടപറയുകയാണ്.