മാങ്ങാട്ടുപറന്പ് (കണ്ണൂർ): സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ ഹാട്രിക്ക് സ്വർണനേട്ടത്തോടെ താരമായത് വാങ് മയും മുക്രം എന്ന മണിപ്പൂരുകാരൻ. ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർഥിയാണ് വാങ് മയും. സബ് ജൂണിയർ ആണ്കുട്ടികളുടെ ലോംഗ്ജംപിലും 100 മീറ്ററിലും സ്വർണം നേടിയ വാങ് മയും ഇന്നലെ 80 മീറ്റർ ഹർഡിൽസിലും ഒന്നാമത് ഫിനിഷ് ചെയ്ത് ഹാട്രിക്ക് സ്വന്തമാക്കി. 11.22 സെക്കൻഡിലായിരുന്നു ഹർഡിൽ കടന്നുള്ള വാങ് മയുമിന്റെ സ്വർണക്കുതിപ്പ്.
കോതമംഗലം സെന്റ് ജോർജ് സ്കൂളിൽനിന്നാണ് വാങ് മയും ഇരിങ്ങാലക്കുടയിലേക്ക് എത്തിയത്. മൂന്നു മണിപ്പൂർ സ്വദേശികളെയാണ് സെന്റ് ജോർജിൽനിന്ന് ഇരിങ്ങാലക്കുട കഴിഞ്ഞ തവണ തട്ടകത്തിലെത്തിച്ചത്. നൂറു വർഷം പഴക്കമുള്ള നാഷണൽ എച്ച്എസ്എസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ മൈതാനത്താണ് പരിശീലനം നടത്തുന്നത്. പൂർവ വിദ്യാർഥികളുടെ സഹായത്തോടെയാണ് സ്പോർട്സ് ഡിവിഷന്റെ പ്രവർത്തനം. രണ്ട് വർഷം മുന്പ് ആരംഭിച്ച സ്പോർട്സ് ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ രണ്ട് വീടുകൾ വാടകയ്ക്ക് എടുക്കുകയായിരുന്നു.
നാട്ടിക എച്ച്എസ്എസിന്റെ റവന്യു മീറ്റിലെ തുടർച്ചയായ ആധിപത്യം ഇത്തവണ അവസാനിപ്പിച്ചാണ് എൻഎച്ച്എസ്എസ് സംസ്ഥാനത്തേക്ക് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. വാൾട്ടർ ജോണ്, സേവ്യർ പൗലോസ് എന്നിവരാണ് പരിശീലകർ.
കോതമംഗലം സെന്റ് ജോർജ് സ്കൂളിൽനിന്നാണ് വാങ് മയും ഇരിങ്ങാലക്കുടയിലേക്ക് എത്തിയത്. മൂന്നു മണിപ്പൂർ സ്വദേശികളെയാണ് സെന്റ് ജോർജിൽനിന്ന് ഇരിങ്ങാലക്കുട കഴിഞ്ഞ തവണ തട്ടകത്തിലെത്തിച്ചത്. നൂറു വർഷം പഴക്കമുള്ള നാഷണൽ എച്ച്എസ്എസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ മൈതാനത്താണ് പരിശീലനം നടത്തുന്നത്. പൂർവ വിദ്യാർഥികളുടെ സഹായത്തോടെയാണ് സ്പോർട്സ് ഡിവിഷന്റെ പ്രവർത്തനം. രണ്ട് വർഷം മുന്പ് ആരംഭിച്ച സ്പോർട്സ് ഡിവിഷന്റെ പ്രവർത്തനങ്ങൾക്കായി ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ രണ്ട് വീടുകൾ വാടകയ്ക്ക് എടുക്കുകയായിരുന്നു.
നാട്ടിക എച്ച്എസ്എസിന്റെ റവന്യു മീറ്റിലെ തുടർച്ചയായ ആധിപത്യം ഇത്തവണ അവസാനിപ്പിച്ചാണ് എൻഎച്ച്എസ്എസ് സംസ്ഥാനത്തേക്ക് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. വാൾട്ടർ ജോണ്, സേവ്യർ പൗലോസ് എന്നിവരാണ് പരിശീലകർ.