മാങ്ങാട്ടുപറന്പ്: ഉയരങ്ങളിൽനിന്ന് സ്വർണവുമായി പറന്നിറങ്ങിയ മകൾ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി. നെറുകയിൽ ചുംബിച്ചുകൊണ്ട് അമ്മ പറഞ്ഞു: “ഇന്ന് എന്റെ പിറന്നാളാണ് മോളേ...’’ ജന്മദിനത്തിൽ സ്വർണസമ്മാനം തന്നെ നൽകാനായതിന്റെ ആഹ്ലാദത്തിൽ അവൾ അമ്മയെ കെട്ടിപ്പിടിച്ചു മുത്തംനല്‍കി. അരികിൽ അച്ഛനൊപ്പം അതുകണ്ടുനിന്ന ചേട്ടായിയുടെ കമന്റ്: “മമ്മിക്ക് ഇതിലും വലിയൊരു പിറന്നാൾ മധുരം കിട്ടാനില്ല’’
സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം നേടിയ എറണാകുളം മണീട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ബ്ലെസി കുഞ്ഞുമോന്റെ നേട്ടമാണ് അമ്മ പി.കെ. ആൻസിമോൾക്ക് പിറന്നാൾ സമ്മാനമായത്. “സ്വർണം കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്റെ പിറന്നാൾ ദിനത്തിൽ തന്നെയായതിൽ വളരെ സന്തോഷം.’’ മകളുടെ കുതിപ്പുകാണാൻ ഭർത്താവ് പി.ഇ. കുഞ്ഞുമോനും മകൻ ലിറ്റോയ്ക്കുമൊപ്പം മാങ്ങാട്ടുപറന്പ് സർവകലാശാല സ്റ്റേഡിയത്തിലെത്തിയ ആൻസി പറഞ്ഞു. പാലക്കയം കാർമൽ യുപി സ്കൂൾ അധ്യാപികയാണ് ആൻസി. 3.10 മീറ്റർ ഉയരത്തിലായിരുന്നു ബ്ലെസിയുടെ സ്വർണം. കഴിഞ്ഞ സ്കൂൾ മീറ്റിൽ വെള്ളി നേടിയ ബ്ലെസി ദേശീയ മീറ്റിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഗുണ്ടൂരിൽ സമാപിച്ച ദേശീയ ജൂണിയർ ചാന്പ്യൻഷിപ്പിൽ 3.15 മീറ്ററോടെ വെങ്കലം നേടിയിരുന്നു.
സഹോദരൻ ലിറ്റോ കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ പവർലിഫ്റ്റിംഗിൽ 85 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിലെ ചാന്പ്യനായിരുന്നു.
പത്താംക്ലാസിലാണ് ബ്ലെസി മണീട് സ്കൂളിൽ എത്തിയത്. ഇപ്പോൾ പ്ലസ്ടു വിദ്യാർഥിനി. ചാൾസ് ഇ. ഇടപ്പാടാണ് പരിശീലകൻ.
2.70 മീറ്റർ വീതം കണ്ടെത്തിയ കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിലെ റോസ്മരിയ ജോസഫ്, കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ പി. നവനലക്ഷ്മി, കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അഞ്ജന ജോൺസൺ എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു.
സിജി ഉലഹന്നാൻ
ഇന്നലെ പിറന്നത് അഞ്ച് റിക്കാർഡ്
മാങ്ങാട്ടുപറന്പിലെ അത്യുഷ്ണത്തിലും വരണ്ടകാറ്റിലും പതറുന്നതല്ല തങ്ങളുടെ പോരാട്ടവീര്യമെന്നു വ്യക്തമാക്കി ട്രാക്കിലും ഫീൽഡിലുമായി ഭാവിതാരങ്ങൾ ഇന്നലെ തകർത്തത് അഞ്ച് റിക്കാർഡുകൾ. ഇതോടെ 63ാമത് സംസ്ഥാന സ്കൂൾകായികമേളയുടെ ആദ്യ രണ്ട് ദിനങ്ങളിലായി പിറന്നത് എട്ട് റിക്കാർഡുകൾ.
സീനിയർ പെണ്‍കുട്ടികളിൽ ആൻസി സോജൻ (100 മീറ്റർ), സീനിയർ ആണ്‍കുട്ടികളിൽ എ. രോഹിത് (400 മീറ്റർ ഹർഡിൽസ്), ജിബിൻ തോമസ് (ജാവലിൻത്രോ), ജൂണിയർ പെണ്‍കുട്ടികളിൽ പ്രതിഭ വർഗീസ് (400 മീറ്റർ ഹർഡിൽസ്), സബ് ജൂണിയർ വിഭാഗത്തിൽ കെ.സി. സജീവൻ (ഡിസ്കസ് ത്രോ) എന്നിവരാണ് ഇന്നലെ ട്രാക്കിലും ഫീൽഡിലുമായി റിക്കാർഡ് ബുക്കിൽ തങ്ങളുടെ പേര് എഴുതിച്ചേർത്തത്.
ചാക്കോ ജോസഫിന് അവസാന മീറ്റ്
മാങ്ങാട്ടുപറന്പ് (കണ്ണൂർ): സംസ്ഥാന സ്കൂൾ അത്ലറ്റിക്സിന്റെ സംഘാടനത്തിന് പ്രൊഫഷണൽ മികവ് നൽകിയ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (സ്പോർട്സ്) ഡോ. ചാക്കോ ജോസഫിന് ഇത് അവസാന മീറ്റ്. 13 വർഷത്തെ സേവനത്തിനുശേഷം അടുത്ത വർഷം മേയ് 31ന് അദ്ദേഹം സർവീസിൽനിന്ന് വിരമിക്കും. കണ്ണൂരിൽ പതിമൂന്നാം തവണയാണ് മീറ്റിന്റെ മുഖ്യസംഘാടകനാകുന്നത്. സംസ്ഥാന മീറ്റിന്റെ നടത്തിപ്പ് കാലത്തിനനുസരിച്ച് മാറ്റിയെടുത്തത് ഈ കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മിടുക്കാണ്.
2007ൽ കോട്ടയം സംസ്ഥാന മീറ്റിൽ സ്പോർട്സ് ഓർഗനൈസറായാണ് തുടക്കം. ഗെയിംസും അത്ലറ്റിക്സും ഒറ്റവേദിയിൽ നടത്തുന്നത് മാറ്റിയതടക്കമുള്ള തീരുമാനങ്ങൾ ചാക്കോ ജോസഫിന്റേതായിരുന്നു. 2010 മുതൽ സിന്തറ്റിക് ട്രാക്കിലേക്ക് ചാന്പ്യൻഷിപ്പ് മാറ്റിയതും രജിസ്ട്രേഷൻ പൂർണമായും ഓണ്‍ലൈൻ വഴിയാക്കിയതുമെല്ലാം ഇദ്ദേഹത്തിന്റെ പ്രവർത്തന മികവ് വിളിച്ചേതുന്നു. 2009ൽ എസ്തോണിയയിലും 2016ൽ തുർക്കിയിലും നടന്ന ലോക സ്കൂൾ മീറ്റിൽ ഇന്ത്യൻ സംഘത്തലവനായിരുന്നു.
സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ സ്വർണം നേടിയ എറണാകുളം മണീട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ബ്ലെസി കുഞ്ഞുമോന്റെ നേട്ടമാണ് അമ്മ പി.കെ. ആൻസിമോൾക്ക് പിറന്നാൾ സമ്മാനമായത്. “സ്വർണം കിട്ടുമെന്ന് ഉറപ്പായിരുന്നു. എന്റെ പിറന്നാൾ ദിനത്തിൽ തന്നെയായതിൽ വളരെ സന്തോഷം.’’ മകളുടെ കുതിപ്പുകാണാൻ ഭർത്താവ് പി.ഇ. കുഞ്ഞുമോനും മകൻ ലിറ്റോയ്ക്കുമൊപ്പം മാങ്ങാട്ടുപറന്പ് സർവകലാശാല സ്റ്റേഡിയത്തിലെത്തിയ ആൻസി പറഞ്ഞു. പാലക്കയം കാർമൽ യുപി സ്കൂൾ അധ്യാപികയാണ് ആൻസി. 3.10 മീറ്റർ ഉയരത്തിലായിരുന്നു ബ്ലെസിയുടെ സ്വർണം. കഴിഞ്ഞ സ്കൂൾ മീറ്റിൽ വെള്ളി നേടിയ ബ്ലെസി ദേശീയ മീറ്റിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഗുണ്ടൂരിൽ സമാപിച്ച ദേശീയ ജൂണിയർ ചാന്പ്യൻഷിപ്പിൽ 3.15 മീറ്ററോടെ വെങ്കലം നേടിയിരുന്നു.
സഹോദരൻ ലിറ്റോ കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ പവർലിഫ്റ്റിംഗിൽ 85 കിലോഗ്രാമിൽ താഴെയുള്ള വിഭാഗത്തിലെ ചാന്പ്യനായിരുന്നു.
പത്താംക്ലാസിലാണ് ബ്ലെസി മണീട് സ്കൂളിൽ എത്തിയത്. ഇപ്പോൾ പ്ലസ്ടു വിദ്യാർഥിനി. ചാൾസ് ഇ. ഇടപ്പാടാണ് പരിശീലകൻ.
2.70 മീറ്റർ വീതം കണ്ടെത്തിയ കോതമംഗലം മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിലെ റോസ്മരിയ ജോസഫ്, കുമരംപുത്തൂർ കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ പി. നവനലക്ഷ്മി, കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ അഞ്ജന ജോൺസൺ എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു.
സിജി ഉലഹന്നാൻ
ഇന്നലെ പിറന്നത് അഞ്ച് റിക്കാർഡ്
മാങ്ങാട്ടുപറന്പിലെ അത്യുഷ്ണത്തിലും വരണ്ടകാറ്റിലും പതറുന്നതല്ല തങ്ങളുടെ പോരാട്ടവീര്യമെന്നു വ്യക്തമാക്കി ട്രാക്കിലും ഫീൽഡിലുമായി ഭാവിതാരങ്ങൾ ഇന്നലെ തകർത്തത് അഞ്ച് റിക്കാർഡുകൾ. ഇതോടെ 63ാമത് സംസ്ഥാന സ്കൂൾകായികമേളയുടെ ആദ്യ രണ്ട് ദിനങ്ങളിലായി പിറന്നത് എട്ട് റിക്കാർഡുകൾ.
സീനിയർ പെണ്‍കുട്ടികളിൽ ആൻസി സോജൻ (100 മീറ്റർ), സീനിയർ ആണ്‍കുട്ടികളിൽ എ. രോഹിത് (400 മീറ്റർ ഹർഡിൽസ്), ജിബിൻ തോമസ് (ജാവലിൻത്രോ), ജൂണിയർ പെണ്‍കുട്ടികളിൽ പ്രതിഭ വർഗീസ് (400 മീറ്റർ ഹർഡിൽസ്), സബ് ജൂണിയർ വിഭാഗത്തിൽ കെ.സി. സജീവൻ (ഡിസ്കസ് ത്രോ) എന്നിവരാണ് ഇന്നലെ ട്രാക്കിലും ഫീൽഡിലുമായി റിക്കാർഡ് ബുക്കിൽ തങ്ങളുടെ പേര് എഴുതിച്ചേർത്തത്.
ചാക്കോ ജോസഫിന് അവസാന മീറ്റ്
മാങ്ങാട്ടുപറന്പ് (കണ്ണൂർ): സംസ്ഥാന സ്കൂൾ അത്ലറ്റിക്സിന്റെ സംഘാടനത്തിന് പ്രൊഫഷണൽ മികവ് നൽകിയ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ (സ്പോർട്സ്) ഡോ. ചാക്കോ ജോസഫിന് ഇത് അവസാന മീറ്റ്. 13 വർഷത്തെ സേവനത്തിനുശേഷം അടുത്ത വർഷം മേയ് 31ന് അദ്ദേഹം സർവീസിൽനിന്ന് വിരമിക്കും. കണ്ണൂരിൽ പതിമൂന്നാം തവണയാണ് മീറ്റിന്റെ മുഖ്യസംഘാടകനാകുന്നത്. സംസ്ഥാന മീറ്റിന്റെ നടത്തിപ്പ് കാലത്തിനനുസരിച്ച് മാറ്റിയെടുത്തത് ഈ കാഞ്ഞിരപ്പള്ളി സ്വദേശിയുടെ മിടുക്കാണ്.
2007ൽ കോട്ടയം സംസ്ഥാന മീറ്റിൽ സ്പോർട്സ് ഓർഗനൈസറായാണ് തുടക്കം. ഗെയിംസും അത്ലറ്റിക്സും ഒറ്റവേദിയിൽ നടത്തുന്നത് മാറ്റിയതടക്കമുള്ള തീരുമാനങ്ങൾ ചാക്കോ ജോസഫിന്റേതായിരുന്നു. 2010 മുതൽ സിന്തറ്റിക് ട്രാക്കിലേക്ക് ചാന്പ്യൻഷിപ്പ് മാറ്റിയതും രജിസ്ട്രേഷൻ പൂർണമായും ഓണ്‍ലൈൻ വഴിയാക്കിയതുമെല്ലാം ഇദ്ദേഹത്തിന്റെ പ്രവർത്തന മികവ് വിളിച്ചേതുന്നു. 2009ൽ എസ്തോണിയയിലും 2016ൽ തുർക്കിയിലും നടന്ന ലോക സ്കൂൾ മീറ്റിൽ ഇന്ത്യൻ സംഘത്തലവനായിരുന്നു.