മാങ്ങാട്ടുപറമ്പ്: ലോംഗ്ജംപിൽ റിക്കാർഡ് കുതിപ്പുമായി സ്കൂൾ കായികോത്സവത്തിലെ വിടവാങ്ങൽ ആഘോഷമാക്കി ടി.ജെ. ജോസഫും ആൻസി സോജനും. സീനിയർ പെൺകുട്ടികളുടെ ലോംഗ്ജംപിൽ 6.24 മീറ്ററിന്റെ പുതിയ ദൂരം കുറിച്ചാണ് തൃശൂർ നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഇ. ആൻസി സോജന് കണ്ണൂർ മേളയിലെ ആദ്യ റിക്കാർഡിന് അവകാശിയായത്. ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം പനമ്പിള്ളിനഗർ സ്പോർട്സ് അക്കാഡമിയിലെ ടി.ജെ. ജോസഫ് 7.59 മീറ്ററിലേക്കാണ് പറന്നെത്തിയത്. പിന്നിട്ടിദേശീയ റിക്കാർഡിന് ഒപ്പമെത്താൻ ഇരുവർക്കും വേണ്ടിയിരുന്നത് വെറും ഒരു സെന്റിമീറ്റർ മാത്രമായിരുന്നു.
2014-ൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ കെ.ജെ. ജോഫിൻ സ്ഥാപിച്ച 7.51 മീറ്ററാണ് കണ്ണൂർ ചെറിയ അരീക്കമല സ്വദേശിയായ ജോസഫിന്റെ കുതിപ്പിൽ മാഞ്ഞത്. 2006-ൽ ഭരതേന്ദ്ര സിംഗ് സ്ഥാപിച്ച 7.60 മീറ്ററാണ് ഈയിനത്തിലെ ദേശീയ റിക്കാർഡ്. 2012-ൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ ജെനിമോൾ ജോയിയുടെ 5.91 മീറ്ററാണ് ആൻസി മറികടന്നത്. രണ്ടാമതെത്തിയ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ പി.എസ്.പ്രഭാവതിയും (6.05 മീറ്റർ) മീറ്റ് റിക്കാർഡ് മറികടന്നു. 6.25 മീറ്ററാണ് ദേശീയ റിക്കാർഡ്.
കൈയടി നേടിയ പെൺപോര്
ലോംഗ്ജംപിൽ ആൻസിയും പ്രഭാവതിയും തമ്മിലുള്ള പോരാട്ടം ഇന്നലെ തുടങ്ങിയതല്ല. സബ്ജൂണിയർ കാലം മുതൽ രണ്ടുപേരും ജംപിംഗ് പിറ്റിലെ ആവേശം. ഇവർക്കിടയിലേക്ക് മാതിരപ്പള്ളി എംഎ കോളജ് സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്രാ ബാബുവും എത്തിയതോടെ മെഡലുകൾ മാറിമറിഞ്ഞു. കഴിഞ്ഞവർഷത്തെ തിരുവനന്തപുരം ചാമ്പ്യൻഷിപ്പിൽ പ്രഭാവതി (5.82 മീറ്റർ) യായിരുന്നു ഒന്നാമത്. സാന്ദ്രാ ബാബു വെള്ളിയും ആൻസി (5.59) വെങ്കലവും നേടി. സാന്ദ്രയുടെ സ്കൂൾപഠനം പൂർത്തിയായതോടെ ഇക്കുറി ആൻസിയും പ്രഭാവതിയും നേരങ്കമായി.
സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലെ 6.09 മീറ്റർ കുതിപ്പ് നൽകിയ ആത്മവിശ്വാസവുമായാണ് ഇത്തവണ ആൻസി എത്തിയത്. രണ്ടാമത്തെ ശ്രമത്തിൽ 6.05 മീറ്ററിലേക്ക് പറന്നു. റിക്കാർഡ് മെച്ചപ്പെടുത്താനുള്ള രണ്ടുശ്രമങ്ങൾ ഫൗളായി. ഇതിനിടെ വാശിയോടെ കുതിച്ചുകയറുകയായിരുന്നു പ്രഭാവതി. അഞ്ചാമത്തെ ശ്രമത്തിൽ പ്രഭാവതിയും ആൻസിയുടെ ഒപ്പമെത്തി. അതോടെ ജംപിംഗ് പിറ്റിലേക്കായി എല്ലാ കണ്ണുകളും. വേലിക്കെട്ടിനുപുറത്ത് തിങ്ങിനിറഞ്ഞ ആസ്വാദകർ കൈയടിയും ആർപ്പുവിളികളുമായി ഇരുവരുടെയും റണ്ണിംഗിനെ വരവേറ്റു. അവസാനശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ആൻസി റിക്കാർഡ് കുതിപ്പുനടത്തി.
ഗുണ്ടൂരിൽ സമാപിച്ച ജൂണിയർ നാഷണൽസിൽ ആൻസി വെങ്കലം നേടിയിരുന്നു. പരിക്കുകാരണം മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 100, 200 മീറ്ററുകളിലും മത്സരിക്കുന്ന പ്ലസ്ടു വിദ്യാർഥിനിയായ ആൻസിയുടെ സ്കൂൾ മീറ്റുകളിലെ പതിനൊന്നാം മെഡലാണിത്. നാട്ടികയിലെ ഓട്ടോഡ്രൈവറായ ഇടപ്പിള്ളി ഇ.ടി. സോജൻ-ജാൻസി ദമ്പതികളുടെ മകളാണ്.
പൊന്നാനി വെളിയങ്കോട് പന്തായിൽ പി.എം.സുരേഷ്- ജയന്തി ദന്പതികളുടെ മകളാണ് പ്രഭാവതി. 100 മീറ്ററിലും ലോംഗ്ജംപിലും 400 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്. തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ അനു മാത്യുവിനാണ് (5.84) വെങ്കലം. വയനാട് സ്വദേശിനിയാണ് അനു.
കുതിച്ചുചാടി ജോസഫ്
പെൺകുട്ടികളുടെ മത്സരംപോലെ വാശിയുണ്ടായില്ല ആൺപോരിന്. ഓരോ ചാട്ടവും മെച്ചപ്പെടുത്തിയുള്ള ടി.ജെ. ജോസഫിന്റെ കുതിപ്പ് വേറിട്ടുനിന്നു. അതോടെ ഗാലറിയും കൈയടിയോടെ ഉണർന്നു. ഏഴു മീറ്ററിൽ തുടങ്ങിയ ജോസഫ് അവസാന ഊഴത്തിൽ റിക്കാർഡും ഭേദിച്ചു.
ജംപിംഗ് പിറ്റിലെ കുതിപ്പുപോലെതന്നെയാണ് ജോസഫിന്റെ കരിയറും. പടിപടിയായുള്ള കയറ്റം. ജി.വി. രാജയിൽ പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ ജൂണിയർ വിഭാഗത്തിൽ വെങ്കലം. തുടർന്ന് പ്ലസ്ടുവിന് പനമ്പിള്ളിനഗർ സ്പോർട്സ് അക്കാഡമിയിലെത്തി. പഠനം പനമ്പിള്ളിനഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ. കഴിഞ്ഞവർഷത്തെ തിരുവനന്തപുരം കായികോത്സവത്തിൽ വെള്ളി. ഒടുവിൽ സ്വപ്നനേട്ടവുമായി സ്കൂൾ കായികോത്സവത്തിലെ വിടപറയൽ.
ഇത്തവണ എറണാകുളം ജില്ലാ കായികമേളയിൽ റിക്കാർഡോടെ നേടിയ 7.31 മീറ്ററായിരുന്നു ജോസഫിന്റെ ഇതുവരെയുള്ള മികച്ചദൂരം. അവിടെനിന്നാണ് ഇന്നലെ 28 സെന്റീമീറ്റർകൂടി മുന്നോട്ടുകുതിച്ചത്. അനൂപ് ജോസഫാണ് പരിശീലകൻ. കണ്ണൂർ ചെറിയ അരീക്കമലയിലെ തുണ്ടത്തിൽ ജോൺ ജോസ്-ലീന ദമ്പതികളുടെ മൂത്തമകനാണ് ജോസഫ്.
സിജി ഉലഹന്നാൻ
തരംഗമായി ഉഷയുടെയും മേഴ്സിക്കുട്ടന്റെയും കുട്ടികൾ
മാങ്ങാട്ടുപറമ്പ് (കണ്ണൂർ): ഹ്രസ്വദൂരത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരങ്ങളായ പി.ടി. ഉഷയുടെയും മേഴ്സിക്കുട്ടന്റെയും കുട്ടികൾ ട്രാക്കിൽ തരംഗം സൃഷ്ടിക്കുന്നതാണ് സിന്തറ്റിക് സ്റ്റേഡിയം ഇന്നലെ കണ്ടത്. 400 മീറ്റർ പെണ്കുട്ടികളുടെ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു ഇവരുടെ കുട്ടികൾ മെഡൽ വാരിയത്.
സബ് ജൂണിയർ പെണ്കുട്ടികളുടെ 400 മീറ്ററിൽ ഉഷ സ്കൂളിലെ ശാരിക സുനിൽകുമാർ മീറ്റ് റിക്കാർഡോടെയാണ് സ്വർണം നേടിയത്, 59.55 സെക്കൻഡ്. 2015ൽ സി. ചിത്ര സ്ഥാപിച്ച 59.60 ഇതോടെ പഴങ്കഥയായി. ഉഷ സ്കൂളിലെ മയൂഖ വിനോദിനായിരുന്നു (1:00.33) വെള്ളി. ഇരുവരും എഎംഎച്ച്എസ് പൂവന്പായി വിദ്യാർഥിനികളാണ്. കോതമംഗലം മാർ ബേസിലിന്റെ ജോസ്ന ജോർജ് (1:03.23) വെങ്കലം നേടി.
ജൂണിയർ വിഭാഗം 400 മീറ്ററിലും ഉഷ സ്കൂളിലെ പ്രതിഭ വർഗീസും (57.06) എൽഗ തോമസും (57.64) യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. പ്രതിഭ ബാലുശേരി ജിഎച്ച്എസ്എസിലെയും എൽഗ പൂവന്പായി എഎംഎച്ച്എസിലെയും കുട്ടികളാണ്. പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിന്റെ സാന്ദ്രമോൾ സാബുവിനാണ് (57.72) ഈയിനത്തിൽ വെങ്കലം.
സീനിയർ വിഭാഗത്തിൽ മേഴ്സിക്കുട്ടന്റെ ശിഷ്യരായ ഗൗരി നന്ദനയും എ.എസ്. സാന്ദ്രയും യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. ഗൗരി 55.98 സെക്കൻഡും സാന്ദ്ര 57.08 സെക്കൻഡും രേഖപ്പെടുത്തി. തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിന്റെ താരങ്ങളാണ് ഇരുവരും. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ തെരേസ മാത്യു (57.87) വെങ്കലം സ്വന്തമാക്കി.
2014-ൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ കെ.ജെ. ജോഫിൻ സ്ഥാപിച്ച 7.51 മീറ്ററാണ് കണ്ണൂർ ചെറിയ അരീക്കമല സ്വദേശിയായ ജോസഫിന്റെ കുതിപ്പിൽ മാഞ്ഞത്. 2006-ൽ ഭരതേന്ദ്ര സിംഗ് സ്ഥാപിച്ച 7.60 മീറ്ററാണ് ഈയിനത്തിലെ ദേശീയ റിക്കാർഡ്. 2012-ൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ ജെനിമോൾ ജോയിയുടെ 5.91 മീറ്ററാണ് ആൻസി മറികടന്നത്. രണ്ടാമതെത്തിയ മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിലെ പി.എസ്.പ്രഭാവതിയും (6.05 മീറ്റർ) മീറ്റ് റിക്കാർഡ് മറികടന്നു. 6.25 മീറ്ററാണ് ദേശീയ റിക്കാർഡ്.
കൈയടി നേടിയ പെൺപോര്
ലോംഗ്ജംപിൽ ആൻസിയും പ്രഭാവതിയും തമ്മിലുള്ള പോരാട്ടം ഇന്നലെ തുടങ്ങിയതല്ല. സബ്ജൂണിയർ കാലം മുതൽ രണ്ടുപേരും ജംപിംഗ് പിറ്റിലെ ആവേശം. ഇവർക്കിടയിലേക്ക് മാതിരപ്പള്ളി എംഎ കോളജ് സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്രാ ബാബുവും എത്തിയതോടെ മെഡലുകൾ മാറിമറിഞ്ഞു. കഴിഞ്ഞവർഷത്തെ തിരുവനന്തപുരം ചാമ്പ്യൻഷിപ്പിൽ പ്രഭാവതി (5.82 മീറ്റർ) യായിരുന്നു ഒന്നാമത്. സാന്ദ്രാ ബാബു വെള്ളിയും ആൻസി (5.59) വെങ്കലവും നേടി. സാന്ദ്രയുടെ സ്കൂൾപഠനം പൂർത്തിയായതോടെ ഇക്കുറി ആൻസിയും പ്രഭാവതിയും നേരങ്കമായി.
സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലെ 6.09 മീറ്റർ കുതിപ്പ് നൽകിയ ആത്മവിശ്വാസവുമായാണ് ഇത്തവണ ആൻസി എത്തിയത്. രണ്ടാമത്തെ ശ്രമത്തിൽ 6.05 മീറ്ററിലേക്ക് പറന്നു. റിക്കാർഡ് മെച്ചപ്പെടുത്താനുള്ള രണ്ടുശ്രമങ്ങൾ ഫൗളായി. ഇതിനിടെ വാശിയോടെ കുതിച്ചുകയറുകയായിരുന്നു പ്രഭാവതി. അഞ്ചാമത്തെ ശ്രമത്തിൽ പ്രഭാവതിയും ആൻസിയുടെ ഒപ്പമെത്തി. അതോടെ ജംപിംഗ് പിറ്റിലേക്കായി എല്ലാ കണ്ണുകളും. വേലിക്കെട്ടിനുപുറത്ത് തിങ്ങിനിറഞ്ഞ ആസ്വാദകർ കൈയടിയും ആർപ്പുവിളികളുമായി ഇരുവരുടെയും റണ്ണിംഗിനെ വരവേറ്റു. അവസാനശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ആൻസി റിക്കാർഡ് കുതിപ്പുനടത്തി.
ഗുണ്ടൂരിൽ സമാപിച്ച ജൂണിയർ നാഷണൽസിൽ ആൻസി വെങ്കലം നേടിയിരുന്നു. പരിക്കുകാരണം മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 100, 200 മീറ്ററുകളിലും മത്സരിക്കുന്ന പ്ലസ്ടു വിദ്യാർഥിനിയായ ആൻസിയുടെ സ്കൂൾ മീറ്റുകളിലെ പതിനൊന്നാം മെഡലാണിത്. നാട്ടികയിലെ ഓട്ടോഡ്രൈവറായ ഇടപ്പിള്ളി ഇ.ടി. സോജൻ-ജാൻസി ദമ്പതികളുടെ മകളാണ്.
പൊന്നാനി വെളിയങ്കോട് പന്തായിൽ പി.എം.സുരേഷ്- ജയന്തി ദന്പതികളുടെ മകളാണ് പ്രഭാവതി. 100 മീറ്ററിലും ലോംഗ്ജംപിലും 400 മീറ്റർ റിലേയിലും മത്സരിക്കുന്നുണ്ട്. തേവര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ അനു മാത്യുവിനാണ് (5.84) വെങ്കലം. വയനാട് സ്വദേശിനിയാണ് അനു.
കുതിച്ചുചാടി ജോസഫ്
പെൺകുട്ടികളുടെ മത്സരംപോലെ വാശിയുണ്ടായില്ല ആൺപോരിന്. ഓരോ ചാട്ടവും മെച്ചപ്പെടുത്തിയുള്ള ടി.ജെ. ജോസഫിന്റെ കുതിപ്പ് വേറിട്ടുനിന്നു. അതോടെ ഗാലറിയും കൈയടിയോടെ ഉണർന്നു. ഏഴു മീറ്ററിൽ തുടങ്ങിയ ജോസഫ് അവസാന ഊഴത്തിൽ റിക്കാർഡും ഭേദിച്ചു.
ജംപിംഗ് പിറ്റിലെ കുതിപ്പുപോലെതന്നെയാണ് ജോസഫിന്റെ കരിയറും. പടിപടിയായുള്ള കയറ്റം. ജി.വി. രാജയിൽ പത്താംക്ലാസ് വിദ്യാർഥിയായിരിക്കെ ജൂണിയർ വിഭാഗത്തിൽ വെങ്കലം. തുടർന്ന് പ്ലസ്ടുവിന് പനമ്പിള്ളിനഗർ സ്പോർട്സ് അക്കാഡമിയിലെത്തി. പഠനം പനമ്പിള്ളിനഗർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ. കഴിഞ്ഞവർഷത്തെ തിരുവനന്തപുരം കായികോത്സവത്തിൽ വെള്ളി. ഒടുവിൽ സ്വപ്നനേട്ടവുമായി സ്കൂൾ കായികോത്സവത്തിലെ വിടപറയൽ.
ഇത്തവണ എറണാകുളം ജില്ലാ കായികമേളയിൽ റിക്കാർഡോടെ നേടിയ 7.31 മീറ്ററായിരുന്നു ജോസഫിന്റെ ഇതുവരെയുള്ള മികച്ചദൂരം. അവിടെനിന്നാണ് ഇന്നലെ 28 സെന്റീമീറ്റർകൂടി മുന്നോട്ടുകുതിച്ചത്. അനൂപ് ജോസഫാണ് പരിശീലകൻ. കണ്ണൂർ ചെറിയ അരീക്കമലയിലെ തുണ്ടത്തിൽ ജോൺ ജോസ്-ലീന ദമ്പതികളുടെ മൂത്തമകനാണ് ജോസഫ്.
സിജി ഉലഹന്നാൻ
തരംഗമായി ഉഷയുടെയും മേഴ്സിക്കുട്ടന്റെയും കുട്ടികൾ
മാങ്ങാട്ടുപറമ്പ് (കണ്ണൂർ): ഹ്രസ്വദൂരത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും അഭിമാനതാരങ്ങളായ പി.ടി. ഉഷയുടെയും മേഴ്സിക്കുട്ടന്റെയും കുട്ടികൾ ട്രാക്കിൽ തരംഗം സൃഷ്ടിക്കുന്നതാണ് സിന്തറ്റിക് സ്റ്റേഡിയം ഇന്നലെ കണ്ടത്. 400 മീറ്റർ പെണ്കുട്ടികളുടെ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായിരുന്നു ഇവരുടെ കുട്ടികൾ മെഡൽ വാരിയത്.
സബ് ജൂണിയർ പെണ്കുട്ടികളുടെ 400 മീറ്ററിൽ ഉഷ സ്കൂളിലെ ശാരിക സുനിൽകുമാർ മീറ്റ് റിക്കാർഡോടെയാണ് സ്വർണം നേടിയത്, 59.55 സെക്കൻഡ്. 2015ൽ സി. ചിത്ര സ്ഥാപിച്ച 59.60 ഇതോടെ പഴങ്കഥയായി. ഉഷ സ്കൂളിലെ മയൂഖ വിനോദിനായിരുന്നു (1:00.33) വെള്ളി. ഇരുവരും എഎംഎച്ച്എസ് പൂവന്പായി വിദ്യാർഥിനികളാണ്. കോതമംഗലം മാർ ബേസിലിന്റെ ജോസ്ന ജോർജ് (1:03.23) വെങ്കലം നേടി.
ജൂണിയർ വിഭാഗം 400 മീറ്ററിലും ഉഷ സ്കൂളിലെ പ്രതിഭ വർഗീസും (57.06) എൽഗ തോമസും (57.64) യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. പ്രതിഭ ബാലുശേരി ജിഎച്ച്എസ്എസിലെയും എൽഗ പൂവന്പായി എഎംഎച്ച്എസിലെയും കുട്ടികളാണ്. പൂഞ്ഞാർ എസ്എംവി എച്ച്എസ്എസിന്റെ സാന്ദ്രമോൾ സാബുവിനാണ് (57.72) ഈയിനത്തിൽ വെങ്കലം.
സീനിയർ വിഭാഗത്തിൽ മേഴ്സിക്കുട്ടന്റെ ശിഷ്യരായ ഗൗരി നന്ദനയും എ.എസ്. സാന്ദ്രയും യഥാക്രമം സ്വർണവും വെള്ളിയും കരസ്ഥമാക്കി. ഗൗരി 55.98 സെക്കൻഡും സാന്ദ്ര 57.08 സെക്കൻഡും രേഖപ്പെടുത്തി. തേവര സേക്രഡ് ഹാർട്ട് എച്ച്എസ്എസിന്റെ താരങ്ങളാണ് ഇരുവരും. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ തെരേസ മാത്യു (57.87) വെങ്കലം സ്വന്തമാക്കി.